Posts

Showing posts from September, 2015

വിഭാര്യന്മാർ

       അയാൾ ആ മഹാനഗരത്തിലെ  രാജവീഥിയുടെ ഓരങ്ങളിലൂടെ നടക്കുകയായിരുന്നു, വർഷങ്ങൾ കഴിഞ്ഞുള്ള ഗ്രഹാതുരവും പേറിയുള്ള നടത്തം. സതീഷ് അതായിരുന്നു അയാളുടെ പേര്, ആ നഗരത്തിലെ നക്ഷത്ര ഹോട്ടലിന്റെ സ്യുട്ട് റൂമിൽ അയാളുടെ കുടുംബം ഉണ്ട്, അവരെ അവിടെ വിട്ടിട്ടാണ്  ഒറ്റക്കുള്ള ഈ നടത്തം. ബിസ്സിനസ്സിന്റെ തിരക്കുകളും പ്രയാസങ്ങളും മാറ്റി സ്വയം ഒന്ന് പുനരവതരിക്കാൻ അയാൾ നടത്തുന്നതാണ് ഇത്തരം ഒറ്റപെടലുകൾ, അതറിയാവുന്ന ഭാര്യയും മക്കളും അയാളെ തടയാറും ഇല്ല. രാവിലെ ദുബായിൽ നിന്നും നഗരത്തിൽ എത്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ കുടുംബത്തെയും ആക്കി അയാൾ സായാഹ്നത്തിനായി കാത്തിരുന്നു, ഈ ചടഞ്ഞിനായ്, ഫൈനാർസ്സ്ഹാളിന്റ മുന്നിൽ നിന്നും ഹൈക്കോടതി വരെയുള്ള റോഡിന്റെ ഓരം ചേർന്നുള്ള ആ നടത്തിനായി, പിന്നെ മറൈൻഡ്രൈവിലും സുഭാഷ്പാർക്കിന്റെ സൈഡിലും കായലിലെ  ഓളങ്ങൾ കണ്ട് അസ്തമനസൂര്യന്റെ വിടവാങ്ങലും അതിന് ആകാശം ഒരുക്കുന്ന വർണ്ണ വിസ്മയവും ചേർത്ത്  ഒരുസന്ധ്യ, ഇങ്ങനെ പല വട്ടുകളും ഉള്ള ഒരു വേദനിക്കാത്ത കോടീശ്വരൻ ആണ് അയാൾ. അയാളുടെ വട്ടുകൾക്കും ബിസ്സിനസ്സിന്റെ തിരക്കുകൾക്കും ഒക്കെ സഹായവും മനസ്സും നൽകുന്ന ഭാര്...

ആത്മരോദനം

      ആത്മരോദനം   കനൽവീണ നടവഴികളിൽ നിണംവീണ നാട്ടരങ്ങിൽ   കത്തുന്ന ഞരന്പുകളിൽ  നിത്യതയുടെ ചുടലകളിൽ   കാലുഷ്യപെരുമ്പറകൾ മീട്ടൂന്ന   നിരത്തിന്റെ ഓരങ്ങളിൽ   കർത്തവ്യ ബോധത്തിന്റെ  നിലക്കാത്ത ഓളങ്ങളിൽ   പുണ്യതയുടെ അന്തമാം തീരതീർത്ഥാടനങ്ങളിൽ  പകൽപൂരങ്ങളുടെ നിലക്കാത്ത ആരവഘോഷങ്ങളിൽ   പകലിന്റെ വെളിച്ചത്തിൽ  അന്തകാരത്തിന്റെ നിഗൂഡതയിൽ   പകലോന്റെ കർമ്മവീഥികളിൽ  തിങ്കളിന്റെ പയനങ്ങളിൽ   ഉന്മതൻ ദേവതയെ  പ്രപഞ്ചത്തിന്റെ  ആഗതയെ  ഉയിരിന്റെ  ദാനവനെ  സത്യത്തിൻ  ഗായകനെ   ഉണർവിന്റെ സോദരനെ കർമ്മത്തിൻ കോവിലനെ   ഉന്മാദ തീരങ്ങളിൽ എന്നന്നെന്നും തേടിടുന്നു   ഇന്നും ഞാൻ തേടിടുന്നു  പഞ്ചേന്ദ്ര വേധത്തിനാൽ   ഈ ജന്മ കർമ്മമായി പുണ്യത്തിൻ മാർഗ്ഗമായി  ഇന്നെന്നും  മുന്നിൽ നിന്നും നയിക്കുന്ന ദീപമായി   എന്നിലെ  ധർമ്മത്തിന്റെ തിരികെടാ വെളിച്ചമായി   പാരിലെ വേദികളിൽ ഞാൻ  ഉണ്മയെ കാണുന്നില്ല   പാർവയിൽ എൻ പയനങ്ങളിൽ  വേദനതൻ രംഗം മാത്രം   പതിതനാം മർത്യ ...

പുതു ഓണപ്പാട്ട്

       പുതു ഓണപ്പാട്ട്   ചന്ദനഗന്ധം പരത്തി വിലസും  പൊൻഉഷസന്ധ്യയെ നീ   മന്ദസമീരൻ നിന്നുടൽ ഒന്നായ്  പുൽകികടന്നെന്നോ  വന്ദന സമയമിതൊന്നിൽ ചാർത്തും കുങ്കുമവർണ്ണത്താൽ  ചന്തമിയർന്നൊരു നിൻരൂപം കാന്മൂ പിൻ ചക്രവാളത്തിൽ  കന്മദമിയർന്നൊരു പാരിൻ മനസ്സിൽ വിണ്ണിൻ കല്പനകൾ   കാന്മൂവീണ്ടും കല്പിതമായൊരു കർമ്മ വിചാരങ്ങൾ   ചിന്മയ ഭാർഗ്ഗവൻ വിട്ട് കടന്നൊരു സിന്ദുരാവേഗം   മിന്നും ഒളിയായ് പടർന്നിരുന്നു ചുറ്റും ചാലിച്ച്  പയ്യേ പയ്യേ കണ്ചിമ്മുന്നു  താരാകുഞ്ഞുങ്ങൾ   കയ്യുകൾ നീട്ടി ആട്ടി വിളിച്ചും മരുവുന്നു ദുരെ  കൊയ്യും വെണ്നിലവുകൾ തൻ വിളയുടെ കൂട്ടങ്ങൾ  തെയും തിറയും കൊട്ടി വിളിക്കും ഭുവിൽ  മന്ത്രങ്ങൾ   വെള്ളി വെളിച്ചം കത്തിക്കനായ്  വൃഥാ ജന്മങ്ങൾ   തുള്ളി ഉറഞ്ഞും ചോര തെറിച്ചും കോമരകുട്ടങ്ങൾ  കള്ളി പാലകൾ കെട്ടി നിറക്കാൻ നവൊറു പാഠങ്ങൾ   പള്ളിയുറക്കാൻ വെളിപാട് തേടും  ഊരയ്മക്കുട്ടം   ഓണപ്പാട്ടുകൾ  നിറഞ്ഞൊരു മണ്ണിൽ ഭരണിപട്ടിന്പം  കാണം നിറഞ്ഞും കനകം കണ്ടും വെളിപാടിൻ തിറകൾ  ന...