Posts

Showing posts from May, 2014

അരിപ്രാഞ്ചിമാരുടെ ലോകം അദ്ധ്യായം ഒന്ന് ഭാഗം എട്ട്

അരിപ്രാഞ്ചിമാരുടെ ലോകം  അദ്ധ്യായം ഒന്ന് ഭാഗം എട്ട്  ====================         നാളുകൾ ആഴ്ചകൾ  ആയും മാസങ്ങൾ ആയും കടന്ന് വർഷങ്ങൾ ആയി. മനസ്സിൽ പ്രിയപ്പെട്ടവർ അതിലും കുടുതൽ പ്രിയപ്പെട്ടവരായി. ഏതോ കവി പറഞ്ഞു അകലം മനുഷ്യമനസ്സുകളെ  കൂടുതൽ അടുപ്പിക്കും എന്ന് അയാൾക്ക് ഇപ്പോൾ അത് സത്യം ആയി തോന്നി. തന്റെ പ്രിയപ്പെട്ടവളെ കാണാൻ അവളുടെ ചാരെ ഇരിക്കാൻ അയാൾക്ക് അടങ്ങാത്ത ആഗ്രഹം തോന്നി തുടങ്ങി. നാൾക്കു നാൾ അത് കുടി വന്നു. അത് ഭ്രാന്തമായ ലഹരിയായി സിരകളിൽ പടരുന്നു. കാലങ്ങളായി അവളെ പ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ട് അവൾ ഇപ്പോൾ എന്തെടുക്കയായിരിക്കും അയാൾ ഓർത്തു. ഇനി സഹിക്കാൻ വായ്യ, നാളെ മുരിയോട് നാട്ടിൽ പോകുന്നതിനു  സാവകാശം ചോദിക്കണം. അയാൾ ഉറച്ചു.ഇത്ര കാലത്തെ ശബളം  മുഴുവൻ അയാളുടെ കൈയ്യിൽ  ആണ് ഉള്ളത്. താൻ വാങ്ങിയാൽ തന്നെ എന്ത് ചെയ്യാൻ, അതിനാൽ വാങ്ങിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതും ഇതുതന്നെ. എല്ലാം കുടി ഒരു വലിയ തുക കാണും. അതുവച്ച് അവൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങണം. ബോംബയിൽ ചെന്ന് അവളുടെ അച്ഛനോട് പറഞ്ഞ് അവളെ സ്വന്തമാക്കണം. ആദ്യം ചില നീരസം കാണിക്ക...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും ====================== മുരി മമ്മതും പ്രവാസപർവ്വവും

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും ====================== മുരി മമ്മതും പ്രവാസപർവ്വവും  ======================         പതിവ് പോലെ ഉള്ള സായാഹ്നം,ചായക്കട-ഹോട്ടലിൽ കച്ചവട തയ്യാറെടുപ്പിൽ  ആയിരുന്നു. മമ്മത് എത്തിയിരുന്നില്ല. അതിന് പിന്നെയും സമയം ഉണ്ടായിരുന്നു. ഞാനും കുഞ്ഞഹമ്മതും അന്നെത്തെ കാര്യങ്ങൾ ഒരുക്കുന്ന തിരക്കിൽ പതിവുപോലെ മജ്രയിൽ നിന്നും എത്തി വെള്ളം ചൂടാക്കൽ കട വ്യർത്തിയാക്കൽ കസേരകൾ നേരാംവണ്ണം ഇടൽ  അറബികൾക്ക് വലിക്കാനുള്ള ശീശ ശരിയാക്കൽ മുതൽ രാത്രി വെട്ടത്തിനുള്ള ശരറാന്തൽ എണ്ണ ഒഴിക്കൽ തുടങ്ങിയ കലാപരിപാടിയിൽ  ആയിരുന്നു.  അപ്പോൾ അവിടേക്ക് മലബാറിആയ ഒരാൾ വന്നു, സാധാരണ എല്ലാ മലയാളിയെയും  മലബാറി എന്നാണ് അവിടെ പറയാറ്.   അയാൾ ചോദിക്കുകയാണ്  മുരി  ഇവിടെ ഇല്ലേ? ഞാൻ കുഞ്ഞഹമ്മതിന്റെ മുഖത്തേക്ക് നോക്കി ചെറുചിരിയോടു അവൻ പറഞ്ഞു ഇല്ല ബരാൻ സമയമെടുക്കും. അപരിചിതൻ അവിടെ ഇരിപ്പുറപ്പിച്ചു. ചായയും കുടിച്ച് കാത്തിരിപ്പായി. അവൻ ചെവിയിൽ പറഞ്ഞു മമ്മതിനെ അറിയപ്പെടുന്നത് മൂരി എന്നാണ് ബാക്കി പിന്നെ പറഞ്ഞ് തരാം എന്ന്. അന്ന് ആ മനുഷ്യൻ അവിടെ ഇരുന്നു ...

ആരാണ് നീ

ആരാണ് നീ   ====================   ആരാണ് നീ എന്ന് ആദ്യമായി  കണ്ടപ്പോൾ ആതിര നിന്ന് പുലന്പി   ആദ്യസമാഗമവേളയിൽ ആയമ്മ  അതാരന്നു ആചര്യം കുറി നിൽക്കേ  എൻ മനതാരിലും പിന്നെ മുഖതാവിലും  ഞാൻ ആരെന്ന ചോദ്യം  ഉയർന്നു. സഹപാഠികൾ എൻ സതീർത്ഥ്യർ  മുന്നിലും ആ ചോദ്യത്തിൻ ഗന്ധം  പരക്കേ  സന്ദേഹമെന്ന മന്ദമാരുതൻ ചന്തം ചിന്തയിൽ മെല്ലേ തഴുകി. കരിരുമ്പാർന്ന അകതാരിൻ  അധിപനാം ഗുരുനാഥൻ മുന്നിൽ നിൽക്കെ  അവിടുത്തേ നെറ്റിയിൽ ആ കേൾവിതൻ തുണീര ബിന്ദുക്കൾ  തിണിർപ്പു. ധരിത്രിതൻ  വെളിച്ചത്തെ ആദ്യമായ് പുൽകുന്പോൾ എൻ മാതാവിൻ കുരലിലും കുരുങ്ങിയാ  വചനം   ജന്മത്തിൻ പകുതിയാം താതന്റെ നാവിലും  ആദ്യദർശനകാവ്യം. എന്നും എന്നിലും നിറയുന്ന  ആ ചോദ്യം ആരുനീ  ആരുനീ അല്ലോ? ഹേ മനുജാനീ നിന്നോട് ചോദിപ്പു ആരാണ് നീയെന്ന സത്യം. ആദ്യജന്മം മുതൽ തേടുന്ന ഉണ്മയെ നിയതി നീ എവിടെയോ വൈയപ്പു  നചികേതസ്സ് മാർ നര,നാരി രൂപങ്ങൾ കലാന്തരങ്ങളായ് തേടേ. നാരായണരുപൻ നന്മതൻ ആൾരുപൻ മന്ദഹാസത്താൽ വിളങ്ങെ  പിന്നയും പിന്നയും സ്വത്വത്തേ തേടുന്ന ആത്മാക്കൾ  വിങ്ങുന്നി...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്, ഭാഗം ആറ്‌.

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്, ഭാഗം ആറ്.  ______________________   പുലരി വെട്ടം വല്ലാതെ കണ്ണിലേക്ക് അടിച്ചപ്പോൾ ആണ് ഉണർന്നത്, പെട്ടന്ന് സ്ഥലജലഭ്രമം ഉണ്ടായി എവിടെയെന്നോ  എങ്ങനെ എന്നോ അറിയാത്ത അവസ്ഥ  പിന്നെ ഓർമ്മ വന്നു സ്വപ്നങ്ങളുടെ വലിയ കെട്ടും താണ്ടി പ്രവാസി ആയതും  മമ്മതിന്റെ കൊടുംചതിയും എല്ലാം. താൻ പെട്ട കുഴിയിൽ നിന്നും അത്ര പെട്ടന്ന് പുറത്ത് വരാൻ കഴിയില്ല എന്ന് കുഞ്ഞഹമ്മതിൽ നിന്നും മനസിലായി, തേനേ പാലെ എന്ന് പറഞ്ഞ് കുടുക്കിയത അവനെ അകന്ന ചര്ച്ചക്കാരനായ  അവൻ നാട് കണ്ടിട്ട് നാല് വർഷമായി പോലും. നാട്ടുവിവരം പോലും അറിയാൻ പറ്റണില്ല. റൂമിൽ ഇരുന്ന് കഥ പറഞ്ഞ് അവസാനം കാരഞ്ഞു തുടങ്ങി അവൻ. തലേന്നത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അയാൾക്കും കരച്ചിൽ വരുമോ എന്ന് തോന്നി എന്തോ ഉമ്മയെ കാണണം  എന്ന് മനസ്സ് പറയും പോലെ ഇനി അതിന് കഴിയുമോ എന്നറിയില്ല. ശരിക്കും ജയിൽ എത്തപ്പെട്ട അവസ്ഥ. രാവിലെ മുതൽ തോട്ടത്തിൽ ജോലികൾ കിളയും നനയും വിളവെടുപ്പും. പത്തു പതിനൊന്ന് മണിയാവുമ്പോൾ കങ്കാളി മമ്മത് എത്തും. ആരെങ്കിലും വെറുതെ ഇരിക്കുന്നത് കണ്ടാൽ പിന്നെ അറിയാവുന്ന ഭാഷകളിൽ എല്ലാ...

അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം അഞ്ച്

അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്   ഭാഗം   അഞ്ച്  ---------------------------------        ആ വണ്ടി  യാത്ര ഏകദേശം മുന്നു നാലുമണിക്കൂർ  തുടർന്നു, അവർക്കിടയിൽ മൌനം തളം കെട്ടിനിന്നു. കാരണങ്ങൾ പലതും ഉണ്ടായിരുന്നു, സുലൈമാൻ  പുതിയതായി  കിട്ടാൻ പോകുന്ന മനോഹരലോകത്ത് ഗേളിയുമായി പറന്ന് നടക്കുകയായിരുന്നു. അവിടെ അവനും അവളും അവരുടെ സുന്ദര നിമിഷങ്ങളും മാത്രം. അതിനാൽ അവന് പരിസരബോധം  നഷ്ട്ടപ്പെട്ടിരുന്നു. മമ്മതിക്ക വണ്ടി ഓടിക്കുന്ന തിരക്കിലും  തന്റെ ബിസ്സിനസ്സ്  സുലുവിനെ വച്ച് വിപുലികരിക്കുന്ന  ചിന്തയിലും. പെട്ടന്ന്  വണ്ടി വളവ് തിരിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മണ്പാതയിലേക്ക് ഇറങ്ങി ആ കുലുക്കം സുലുവിനെ ചിന്തയിൽ നിന്നും ഉണർത്തി. രണ്ട് സൈഡും നിരന്ന് നിൽക്കുന്ന ഈന്ത പനകൾ  അവയുടെ നിൽപ്പുകണ്ടാൽ അറിയാം നന്നായി പരിച്ചരിക്കുന്നുണ്ടന്നു. വ്യത്തിയുള്ള  തടങ്ങൾ  ചുവട്ടിൽ നല്ല നനവും വിളവെടുപ്പ് കാലം അടുക്കുന്ന സുചന നല്കി പരുവമായി വരുന്ന പഴങ്ങൾ. കുടുതൽ പോയപ്പോൾ പിന്നെ കാണായി നാരകമരങ്ങളും ഓറഞ്ചും ഒപ്പം...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം   _____________________            വിമാനതാവളത്തിന്റെ  പുറത്ത് ഇന്നുകാണുന്ന  പകിട്ടൊന്നും അന്ന് ഇല്ലായിരുന്നു  നോക്കെത്താദുരത്തോളം ആഡംബര കാറുകളോ ടൈൽസ്സിട്ട നടപ്പാതകളോ നീണ്ടുകിടക്കുന്ന  ഇരവിഴുങ്ങിയതിനാൽ  അങ്ങാൻ പറ്റാത്ത പെരുംന്പാപിനെ പോലെ  കറുത്ത് നീണ്ട  രാജവീഥികളോ ഒന്നും  അന്നില്ലയിരുന്നു.  വല്ലപ്പോഴും വന്നിറങ്ങുന്ന  വിമാനങ്ങളും  അതിൽ ഇറങ്ങി കയറുന്ന വിരലിൽ എന്നാവുന്ന യാത്രക്കാരും, അതിൽ കുടുതലും  സ്വപ്പ്നങ്ങളുടെ  ഭാരവും പേറി വീട്ടുകാരുടെ നല്ലനാളെക്കായി  എന്തെങ്കിലും  സംന്പാതിച്ചു എത്രയും പെട്ടന്ന് മടങ്ങന്കൊതിച്ചു  എത്തുന്ന  നിശാശലഭങ്ങൾ.     തനിക്കും ഉണ്ട് കുറച്ച് സ്വപ്പ്നങ്ങൾ, കുറച്ചു സംന്പാതിക്കണം തിരിച്ച് ബോംബയിൽ  ചെന്ന് ഗേളിയെ ഔപചാരികമായി സ്വന്തമാക്കണം എന്നിട്ട് ലോകത്തിന്റെ ഏതെങ്കിലും ഒരുകൊണിൽ താനും അവളും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുമായി  ഒരു കൊച്ചു ജീവിതം.ആ സ്വപ്പനമാണ്  യാഥാര്ത്യമാകാൻ ...