അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനഞ്ച്.
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനഞ്ച്. ~~~~~~~~~~~~~~~~~~~~~~~ കൂകി പാഞ്ഞ് കിതച്ച് വന്ന് നിന്ന കരിവണ്ടി നോക്കിയാൽ ഒരു വലിയ പേരുംപാന്പിനെ പോലെ തോന്നിച്ചു.അതിൽ കയറുകയും ഇറങ്ങുകയും ചെയുന്ന ജനത്തിനെ ഭക്ഷണത്തെ പൊതിയുന്ന ഈച്ചകുട്ടത്തെ പോലയും. അത് അവർക്ക് ഇറങ്ങാനുള്ള സ്ഥലം ആയിരുന്നു.സുലൈമാൻ വർഷങ്ങൾക്കുശേഷം പിറന്ന മണ്ണിലേക്ക് കാലുകുത്തുകയായിരുന്നു.അയാളിൽ ഒരു വല്ലാത്ത വൈദ്യുതി പ്രവാഹം ഉണ്ടായത് പോലെ. പിറന്ന മണ്ണിലേക്കുള്ള പ്രവാസിയുടെ താൽകാലിക മടക്കം.അതോ അവസാനിക്കാത്ത യാത്രയുടെ ഇടത്താവളമോ? അയാൾ സ്വയം ചോദിച്ചു.ഉത്തരം കാലത്തിന് മാത്രം അറിയാമായിരുന്നുള്ളൂ. പടപ്പുകൾ എന്നും കാലത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങൾ മാത്രമല്ലോ, പടച്ചവൻ കാലത്തിന് കളിക്കാൻ പടക്കുന്ന കോപ്പുകൾ അയാൾ മനസ്സിൽ ഓർത്തു. ഇപ്പോൾ താൻ ഒരു തത്വചിന്തകനെപോലെ ചിന്തിച്ചു തുടങ്ങിയോ?അയാൾ സന്ദേഹിച്ചു,അനുഭവങ്ങൾ ഏതുമനുഷ്യനെയും ചിന്തകൻ ആക്കിയേക്കാം. അയാൾ നെടുവീർപ്പിട്ടു. അവർ നാല് പേരും അവിടെ ഇറങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും ഗാർഡ് കൊടി വീശി ആ പാന്പ് പതുക്കെ ഇഴഞ്ഞ് തുടങ്ങി അകത്താക്...