Posts

Showing posts from August, 2023

ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ

  ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ   രണ്ടായിരത്തി പതിനാറിൽ ആണ് എന്റെ ആദ്യപുസ്തകമായ ഈയാംപാറ്റകൾ ഞാൻ എഴുതുന്നത്. തികച്ചും ഒറ്റപ്പെടലിൻറെ നീറ്റലിൽ നിന്ന് പുറത്തേയ്ക്ക് വന്ന എഴുത്ത്. തൊഴിലിട ഭീകരതയുടെ ഉൽപ്പന്നമായിരുന്നു അത്. അന്ന് നിലനിന്ന ചുറ്റുപാടുകളിൽ സ്വയം ബഹിഷ്കൃതനാകേണ്ടി വന്ന ഒരു പ്രവാസിയുടെ ആത്മരോദനമെന്നോ , ഉള്ളിലെ അഗ്നി ലാവയായി പുറത്തേയ്ക്ക് ഒഴുകിയെതെന്നോ ഒക്കെ പറയാമെങ്കിലും തീർച്ചയായും സൃഷ്ടിപരമായതിനാൽ അതിനെ സ്വാഗതം ചെയ്യുന്നതാണ് അഭികാമ്യം എന്നതാണ് എന്റെ മതം.   ഇന്ന് ഭൂരിപക്ഷം മലയാളി , നീറ്റലായി മാത്രം കാണുന്ന പ്രവാസത്തിന്റെ (അതിൽ കൂടുതലും മനുഷ്യന്റെ സ്വാഭാവിക ആവാസവ്യവസ്ഥയായ കുടുംബജീവിതത്തിൽ നിന്ന് അകറ്റി , ആത്മരതിയുടെ ഉൾപിരിവുകളിലേയ്ക്ക് ഒതുക്കപ്പെടുന്നവർ ആകുമ്പോൾ പ്രത്യേകിച്ചും) ആ ആത്മപീഡനങ്ങൾ എനിക്ക് സമ്മാനിച്ചത് ഭൂരിപക്ഷം മലയാളികളും അതിന് നേതൃത്വം കൊടുത്തവൻ ഒരു മലയാളി തന്നെ ആയിരുന്നു എന്നതും ഇത്തരുണത്തിൽ ഞാൻ സ്മരിക്കുകയാണ്. അതിൽ അവർ കണ്ടെത്തിയ ലഹരി എനിക്ക് നൽകിയത് മലയാള മനസുകളിൽ സാഹിത്യകാരൻ എന്ന സ്ഥാനവും അതിന് ഉപോല്ബലകമേകാൻ ഒരുപിടി പുസ്തക...

ജീവതന്ത്രം, പാരതന്ത്ര്യം

  രാവിലെ ഓഫീസിലേക്ക് എത്തി കസേരയിൽ അമരും മുൻപേ വാതിലിൽ മുട്ട് കേട്ടു. പിന്നാലെ തള്ളിത്തുറന്ന് അകത്തേയ്ക്ക് വന്ന രാംചരണിന്റെ നിറഞ്ഞ ചിരിയോടെയുള്ള മുഖം അയാളെ പതിവിന് അപ്പുറം സന്തോഷവാൻ ആക്കുകയാണ് ഉണ്ടായത്. മുന്നിലെ മേശയ്ക്ക് അപ്പുറം ചേർന്ന് നിന്ന് പ്രഭാത അഭിവാദനങ്ങൾ അർപ്പിച്ച് കൈയിൽ കരുതിയ മധുരപലഹാരങ്ങൾ നീട്ടി അവൻ പറഞ്ഞു ,   സാബ് … ഹം വാപ്പസ് ആഗയാ (സർ... ഞാൻ തിരികെ എത്തിയിരിക്കുന്നു)   ഇത് രാംചരണിന്റെ ഓരോ വർഷത്തിലുമുള്ള അവധികാലത്തും നാട്ടിലേയ്ക്ക് പോകുന്നതിന് മുൻപും ശേഷവും ആവർത്തിക്കുന്ന അയാളുടെ ഓഫീസിലെ ചടങ്ങാണ്.. നേരിട്ട് കൈമാറുന്ന ആശംസകൾക്കും , മധുരത്തിനും ഒപ്പം പങ്കിടുന്ന മധുരമൂറുന്ന കുശലാന്വേഷങ്ങളും , വിശേഷങ്ങൾ തിരക്കലും..   കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി രാംചരണിനെ അയാൾക്ക് അറിയാം , ആ വർഷങ്ങൾ മലയാളിയായ അയാൾക്കും ബീഹാറിയായ അവനും ഇടയിൽ സുദൃഢമായാക്കിയ ഒരു ഇഴയടുപ്പം എങ്ങനെയാണ് നിർവ്വചിക്കുക എന്നതും അസാധ്യമാണ് , എന്നാൽ അത് ഓഫീസറും പണിക്കാരനും എന്ന ബന്ധത്തിന് ഉപരി രണ്ട് മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തിന്റെ അദൃശ്യമായ ബന്ധനമാണ് എന്ന് പറയുന്നതാവും ശരി. അവർ പിറന്ന...

കർണ്ണ പർവ്വം റീലോഡഡ്

കർണ്ണ പർവ്വം റീലോഡഡ്   ഗൗതം രമേഷ് , ഹോട്ടൽ ലോബിയുടെ മുന്നിലെ ലോണിലൂടെ ഉലാത്തുന്നതിനിടയിൽ , അസ്വസ്ഥനായിരുന്നെങ്കിലും , ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിപ്പിച്ചു വച്ചിരുന്നു. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല , അൽപ്പം മുൻപ് ഗൗരിയുമായി സംസാരിച്ചപ്പോൾ അവൾ പകർന്ന ചൂടുള്ള വാർത്ത തന്നെ. കഴിഞ്ഞ കുറേ കാലമായി തന്നെ വേട്ടയാടിയിരുന്ന ഒരു വലിയ പ്രശ്‌നത്തിന്റെ പരിഹാരം സ്വയം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. രമേഷ് വേണുഗോപാൽ എന്ന തന്റെ തന്ത ഉണ്ടാക്കിഎടുത്തു എന്നവകാശപ്പെടുന്ന ബിസിനെസ്സ് സാമ്രാജ്യം ഇനി തനിക്ക് മാത്രം സ്വന്തം. ഓർത്തപ്പോൾ അയാളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞുവന്ന ചിരി ആകെ പടരുന്നപോലെ തോന്നി.   ഗൗതം അൽപ്പം മുൻപ്‌വരെ , ആ നവമാധ്യമ ഗ്രുപ്പിന്റെ പേരിനുള്ള എംഡി മാത്രമായിരുന്നു എങ്കിൽ , ഇപ്പോൾ എല്ലാം തന്നിലേക്ക് നിഷിപ്തമായിരിക്കുന്നു , എന്ന തന്റെ അതിവിദൂരമായ സ്വപ്‍നം യാഥാർഥ്യമായ മനോഹരമായ വിവരം തന്നിലേക്ക് എത്തിക്കുമ്പോൾ ഗൗരിയുടെ ശബ്‍ദത്തിൽ മാത്രമായിരുന്നില്ല , അവൾ ആകെ പൂത്തുലഞ്ഞിരുന്നു , ഒരു പക്ഷേ നേരിൽ കിട്ടിയിരുന്നെങ്കിൽ തന്നിലേക്ക് അവൾ പടർന്നു കയറിപ്പോയേനെ എന്നാണ് ഗൗതം ചിന്തിച്ചത്. അത്...