Posts

Showing posts from July, 2015

കാരീകറുന്പൻ

കാരീകറുന്പൻ                          അവൻ ആ പഞ്ച നക്ഷത്ര ഹോട്ടലിന്റെ മുകളിലത്തെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മുന്നിൽ വിശാലമായ പച്ച പുൽതകിടി, ഇപ്പോൾ അവ തികച്ചും വിജിനമാണ്, അവിടെ ഇവിടെയായി ചില പക്ഷിക്കുട്ടങ്ങൾ ചിക്കിപെറുക്കുന്നു, അല്ലാതെ ഒന്നുമില്ല. ഗാലറികൾ എല്ലാം തയാറാക്കി ഇട്ടിരിക്കുന്നു, അവസാന മിനുക്കുപണികൾക്കായി നിയോഗിക്കപ്പെട്ടവർ ഓടി നടക്കുകയാണ്, രണ്ടുനാൾ കഴിഞ്ഞാൽ പൂരത്തിന്റെ വർണ്ണ വിസ്മയങ്ങൾ വാരിവിതറുന്ന കലാശപോരാട്ടം. കഴിഞ്ഞ ഒരുമാസമായി ലോകം കാത്തിരിക്കുന്ന അടുത്ത നാല് വർഷത്തെ ഇരുപത്തിരണ്ട് വാര കളിയുടെ, കുട്ടി ക്രിക്കറ്റിന്റെ പുതു രാജകുമാരന്മാരുടെ കിരീട ധാരണം നടക്കേണ്ട മൈതാനം. ഇന്നലെകൾ കയറ്റത്തിന്റെയും ഇറക്കത്തിന്റെയും ദിനങ്ങൾ ആയിരുന്നു, നേട്ടത്തിന്റെ വിസ്മയങ്ങൾ തീർത്ത പുതു നാന്പുകളാൽ സമൃദ്ധമായിരുന്നു മാമാങ്കം ഇന്നുവരെ  അവർ പുതു ഉയരങ്ങളുടെ ബാലികേറാമലകൾ തീർത്തുമുന്നേറി, ചരിത്ര വിസ്മയങ്ങളായ ഇന്നലകളുടെ കൊടിമുടി തകർത്ത് പുതിയ റണ് മലകൾ തീർത്ത്, ഒപ്പം യുവത ആ ഇരുപത്തിരണ്ട് വാരകളിൽ പന്ത് കൊണ്ട് തീ ഉണ്ടകളും ചതികുഴ...

ജന്മാന്തരങ്ങൾ

  ജന്മാന്തരങ്ങൾ              അയനി ചക്കകൾ പരവതാനി വിരിച്ച ആ മുറ്റത്ത് അയാൾ നിന്നു, അപ്പോൾ അയാളുടെ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കയായിരുന്നു, അത് അയാളുടെ യൗവനവും കൌമാരവും കടന്ന് ബാല്യത്തിൽ എത്തി ചേർന്നു. ആ ഓർമ്മകളോടൊപ്പം ആ നാലുകെട്ടും അതിന്റെ ആ അങ്കണവും നവോഡയുടെ പുതുമയുള്ള മണവും ചാരുതയും കൈക്കൊള്ളുകയായിരുന്നു. അന്ന് നിത്യവും നിരവധി പേരുടെ ശബ്ദ്ദങ്ങളും കാൽപ്പെരുമാറ്റവും ചൂരുകളും കൊണ്ട് സമൃദമായിരുന്നു അതിന്റെ ചുറ്റുപാടുകളും അകത്തളങ്ങളും. അവിടങ്ങൾ എന്നും തൂത്തും വാരിയും മെഴുകിയും വെടുപ്പാക്കിയിരുന്നു, അതിന്റെ ചുവരുകൾ എപ്പഴും കുമ്മായകൂട്ടിന്റെ വെണ്മയിൽ  തിളങ്ങി നിന്നിരുന്നു. അതിന്റെ നാലുപാടുമുള്ള മുറ്റം സുര്യോദയത്തിനും അസ്തമനത്തിനും മുൻപ് അടിച്ച് വൃത്തിയാക്കിയിരുന്നു. അവിടെ ഉണ്ണികൾ ഓടി കളിച്ചിരുന്നു. ഇന്നോ പഴയുടെ മണം മാത്രം തിങ്ങി നിൽക്കുന്ന അതിന്റെ അങ്കണവും അകത്തളങ്ങളും തികച്ചും വിജിനമാണ്, മുറ്റവും ചുവരുകളും കരിയിലകളും  ചെടിപടർപ്പുകളും കയറി ചുവരുകളിലെ കുമ്മായമാടർന്നു ഒരു ഭാർഗവീനിലയത്തിന്റെ ഭാവമാർന്നു നിലകൊള്ളുന്നു. ആ അവസ്ഥക്ക് കാരണം അയാൾ തന്നെ,...

ഏകാന്ത പഥികൻ

          ഏകാന്ത പഥികൻ           പട്ടണത്തിന്റെ നടുവിൽ അംബരചുംബികളായ ഫ്ലാറ്റ്സമുച്ചയങ്ങൽക്കിടയിലെ ഒരു ബിൽഡിംങ്ങിന്റെ പത്താം നിലയിലെ ആ ഫ്ലാറ്റിൽ അയാൾ ഒറ്റക്കായിരുന്നു, ലക്ഷ്മിനാരായണൻ. നഗരത്തിലെ  അറിയപ്പെടുന്ന അക്കൗഡന്റെ ആയിരുന്നു അയാൾ ഇപ്പോൾ വയ്യ, പ്രായമായി പോരാത്തതിന് അസുഖങ്ങളും, കാഴ്ചയും തീരെമങ്ങി. ആ വലിയ ഫ്ലാറ്റിൽ ആരോരും ഇല്ലാതെ.  ശരിക്കും അയാൾ ആ വലിയ വിലകൂടിയ ഫ്ലാറ്റ് വാങ്ങിയത് തന്റെ ഒറ്റ മകൾക്ക് വേണ്ടിയായിരുന്നു, ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് അവൾ വരുന്പോൾ സ്ത്രീധനമായി ആ വീടും പിന്നെ തന്റെ എല്ലാ സന്പാധ്യങ്ങളും അവൾക്ക് നൽകിയിട്ട് ഒരു സർവ്വതന്ത്ര സ്വതന്ത്രനായി ചെറുപ്പകാലത്ത് സ്വപ്നം കണ്ട സ്ഥലങ്ങളും ക്ഷേത്രങ്ങളും കണ്ട് ഒരു തിരിച്ചു വരവ്. എന്നിട്ട് കൊച്ചുമക്കളെയും കളിപ്പിച്ച് ഒരു സ്വശ്ചന്ദ മരണം അതായിരുന്നു അയാളുടെ എപ്പോഴെത്തെയും ആഗ്രഹം, എന്ന് അയാൾ പലതും  അങ്ങനെ കിനാവ് കാണും പക്ഷെ വിധി ചെറുപ്പം മുതലേ അയാൾക്ക് കൊടുക്കുന്നത് മറ്റെന്തോക്കയോ ആണ്. തിരിഞ്ഞ് നോക്കുന്പോൾ അയാൾക്ക്  എന്താ തോന്നെണ്ട വികാരം? അല്ലെങ്കിൽ ഈ മേലാതെ വന...

സമർപ്പണം എന്റെ സാവിത്രി കുട്ടിക്ക്.

സമർപ്പണം എന്റെ സാവിത്രി കുട്ടിക്ക്.                      ചുരം തൊട്ട് നീന്തുന്ന കോടമേഘങ്ങളുടെ വെണ്മയും വിണ്ണിനെ ചുംബിക്കുന്ന വടവൃക്ഷശിഖരങ്ങളുടെ ഗരിമയും നോക്കി കൊടും വളവുകൾ കയറി മുകളിലേക്ക് പോകുന്ന ബസ്സിന്റെ സൈഡ് സീറ്റിൽ  അയാൾ ഇരുന്നപ്പോൾ  മനസ്സ്  ഒരു തീർത്ഥാടകന്റെത് ആയിരുന്നു. അതെ അവിടെ അയാൾ തീർത്ഥാടകൻ തന്നെ ഉറവവറ്റിയ മനസ്സിന്റെ ഊർവ്വരതയിൽ പുതുപുഷ്പത്തിന്റെ മുകുളത്തെ ജനിപ്പികാൻ  കലാദേവതയുടെ അനുഗ്രഹം തേടുന്നവൻ. ഒരിക്കലും വറ്റാത്ത അക്ഷയഖനി ആയിരുന്നു അയാളുടെ മനസ്സ് എന്നാൽ അതിന്ന് ശുന്യം അവിടെ മറവിയുടെ മാറലകളും അലസതയുടെ ഏകാന്തതയും കൂട് കൂട്ടുന്നു, അതെല്ലാം തട്ടികളഞ്ഞ് മനസ്സിൽ ശുഭ്രതുടെ വെണ്പറ്റങ്ങളെ നിറച്ച് അവയുടെ ഇടയിൽ നിന്നും കഥയുടെ പൂന്പാറ്റകളെ നിരനിരയായി പറപ്പിക്കണം, അതിന് പറ്റിയ ഇടം എന്ന് മനസ്സ് പറഞ്ഞിടത്തെക്കാണി യാത്ര കുന്നുകയറി ബസ്സ് നിൽക്കാൻ പോകുന്നത് ആ പുണ്യ ഭുവിൽ തന്നെ മനുഷ്യന്റെ അധിനിവേശ ഭ്രാന്ത് ചുരം കുത്തിഒഴുകിഎങ്കിലും നൈർമല്യത്തിന്റെ കുറച്ചെങ്കിലും അവിടെ ഇപ്പഴും ബാക്കി നിൽക്കുന്നു, അവൻ സേതു മലയാള ചലച്ചിത...