Posts

Showing posts from 2016

തിരിച്ച് വരവുകൾ

തിരിച്ച് വരവുകൾ അയാൾ അപ്പോൾ എയർ പോർട്ടിലെ ബോഡിങ് പാസ്സിനുള്ള വരിയിൽ ആയിരുന്നു, അന്നത്തെ തിരുവനന്തപുരത്തേക്കുള്ള അവസാന വിമാനം. വരിയിൽ അധികം പേര് ഉണ്ടായിരുന്നില്ല, പെട്ടന്നുള്ള തിരിച്ചുപോക്കായതിനാൽ അയാളുടെ കൈകൾ ശൂന്യമായിരുന്നു, ഹാൻഡ് ബാഗോ, വലിയ പെട്ടികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഭാരമില്ലാത്ത ഇല്ലാത്ത യാത്ര, അയാൾ ആലോചിച്ചു. ഡിപ്പാർച്ചർ ലോഞ്ചിൽ ഇരിക്കുന്പോൾ അയാൾ ചുറ്റിലും നോക്കി, കൈനിറയെ സാധനങ്ങളുമായി കടന്നു വരികയാണ് സഹയാത്രികർ. ബോഡിങ് സ്ഥലത്ത് കയറ്റിവിട്ട അധിക ഭാരത്തിന് ചാർജ്ജ് കുറക്കാൻ കെഞ്ചുന്ന പലരെയും അയാൾ കണ്ടിരുന്നു, കൗണ്ടറിൽ ഇരുന്നവർ നൽകിയ ഇളവിന് ശേഷം ബാക്കി പണം എയർ പോർട്ടിൽ അടച്ചിട്ട്, ഡ്യൂട്ടി ഫ്രീയിൽ നിന്നും പിന്നെയും വാങ്ങി കൂട്ടി വരുകയാണ് അവർ.  അയാൾ അപ്പോൾ ഓർത്തത് അയാളുടെ പഴയ യാത്രകൾ ആണ്, പത്തുമുപ്പതു വർഷമായി അയാൾ കാണുന്നതാണ് ഇത്, പ്രവാസിയുടെ വരവ് പോക്കുകൾ. കഴിഞ്ഞ പ്രാവിശ്യം വരെ അയാളും അങ്ങനെ തന്നെ ആയിരുന്നു, തിരിച്ചു വരവ് തീരുമാനിക്കും മുൻപേ കേട്ട് നിറ തുടങ്ങും, വീട്ടിൽ നിന്ന് വരുന്ന നീണ്ട ലിസ്റ്റിന് പുറമെ കൂട്ടുകാരുടെയും അയലത്തുകാരുടെയും ബന്ധുക്കളുടെയും ലിസ്റ്റു...

പിൻവിളികൾ

പിൻവിളികൾ           രവി കൈകൾ തലയിൽ താങ്ങി, ആ വലിയ കുളത്തിന്റെ പടവുകളിൽ ഇരുന്നു. നാലുപാടും കല്ലൊതുക്കുകളാൽ കെട്ടിതിരിച്ച ആ വലിയ മനയ്ക്കലെ കുളത്തിന്റെ മനോഹാരിത പഴയകാല പ്രതാപത്തിന്റെ പ്രൗഢി വിളിച്ചോതുന്നവ ആയിരുന്നു. പക്ഷേ ഇപ്പോൾ അതിന്റെ വക്കുകൾ പൊട്ടി പൊളിഞ്ഞും കല്ല് വിടവുകളിൽ പഴ്ച്ചെടികൾ വളർന്നതും കരിംന്പായലിന്റെ വഴുക്കുകളാൽ നിറഞ്ഞും വക്കുപൊട്ടിയ കരിപ്പാത്രം പോലെ തോന്നി രവിക്ക്. ഒരുകാലത്ത് കണ്ണുനീർ പോലെ തെളിമയാർന്ന കുളത്തിലെ ജലപ്പരപ്പ്‌ പച്ചപായലിന്റെ കൊഴുപ്പിലും അഴുകി നിറഞ്ഞ അഴുക്കിനെ  ധാരാളിത്വത്തിലും ദുർഗന്ധപൂരിതമായിരുന്നു. അതിന്റെ ഘോരത നാസികയെ അസ്വസ്ഥമാക്കിയെങ്കിലും അവൻ പഴയ ഓർമ്മയുടെ സമൃദ്ധിയിൽ മുഴുകി പിടിച്ചിരുന്നു.    പ്രവാസം നൽകിയ അനാരോഗ്യത്തിന്റെ അസ്കിത അവനെ അലട്ടിയിരുന്നു, ചായം പൂശിയ പഴയ സുന്ദരമായ താടി രോമങ്ങൾ വിരലുകൊണ്ട് താലോലിച്ച്, ചുവട്ടിൽ പ്രത്യക്ഷമായ വെള്ള നിറത്തെയും അതിന്റെ മുകളിലെ തവിട്ടുനിറത്തെയും അവൻ അവഗണിച്ചു. നരയും ജാരയും ബാധിച്ച ശിരസ്സിനെ മൂടാൻ തൊപ്പി ധരിച്ചു. പിന്നിൽ ഉയർന്നു നിൽക്കുന്ന ആ വലിയ മന ഭാർഗവി നിലയത്തിന്റെ പ്രതീതി ...

വഴിയറിയാതെ........

വഴിയറിയാതെ............. നാണ്വേ, നീ എന്താണ് പകൽകിനാവ് കാണ്വണോ?……….. ചെവിയിൽ വല്യമ്മാവന്റെ ഗംഭീരശബ്ദം ചിലന്പിച്ചു വീണപ്പോൾ നാണുനായർ കോസടിയിൽ നിന്നും ഞെട്ടി എഴുനേറ്റ് ചുറ്റിലും നോക്കി………. ആരെയും കണ്ടില്ല, പിന്നെ മുറ്റത്തും പര്യംപറത്തും ഒക്കെ പരതി, എല്ലാ സ്ഥലവും ശൂന്യം തന്നെ, അയാൾ പൂമുഖ വാതിലിൽ കടത്തി അകത്തേക്ക് നോക്കിയിട്ട്, ഭാര്യയെ ഉറച്ചു വിളിക്കാൻ നോക്കി, അമ്മുക്കുട്ടി... എന്നുള്ള വിളി തൊണ്ട കുഴിയിൽ നിന്നും പുറത്ത് വരാൻ തുടങ്ങുന്നതിന് മുൻപ് അയാൾക്കോർമ്മ വന്നു. അമ്മുക്കുട്ടി വീട്ടിൽ ഇല്ല എന്ന്. അവൾ അമേരിക്കക്ക് പോയിട്ട് മാസം ഒന്നായി, മൂത്ത മകളുടെ മകൾ പ്രസവിക്കാറായപ്പോൾ അവളുടെ അമ്മക്ക് നിർബന്ധം അമ്മയും അച്ഛനും വന്നേ മതിയാകു. നാണുനായർ തറപ്പിച്ചു പറഞ്ഞു, ഈ നാട് വിട്ട് എങ്ങോട്ടും ഇല്ല, അമ്മുക്കുട്ടിയും മകൾ സരോജവും മരുമകനും മറ്റ് മക്കളും ആവതു പറഞ്ഞു നോക്കി, ജീവിതത്തിൽ ഇനി ഒരവസരം ഉണ്ടായെന്ന് വരില്ല, അമേരിക്ക സ്വപ്പ്നം കാണുക തന്നെ അസാധ്യം, അപ്പോൾ ഒന്ന് ചുറ്റിയടിക്കാൻ അവസരം കിട്ടിയാലോ. അയാൾ തീർത്ത് പറഞ്ഞു, എനിക്ക് എന്റെ നാട് കണ്ടാൽ മതി, ഇവിടുത്തെ ശീലങ്ങളും………. നാരായണൻ നായർ ആ നാട്ടിലെ...

ഒറ്റകുളന്പന്മാർ

ഒറ്റകുളന്പന്മാർ          ഹൈദ്രോസ് ആ കടവിൽ കുഞ്ഞിനിരുന്നു കയ്യിൽ ഇരുന്ന വാക്കത്തിയിലെ ചോരക്കറ കഴുകി കളഞ്ഞു, അയാളുടെ ശരീരമാകെ ചുടുചോരയുടെ ചൂര് വ്യാപിച്ചിരുന്നു. വാക്കത്തി വൃത്തിയാക്കി കരയിൽ വച്ചിട്ട്, വസ്ത്രം മാറി തോർത്ത് ഉടുത്ത്, വെള്ളത്തിലേക്കിറങ്ങി. ശരീരത്തും  നിറഞ്ഞ ചോര കഴുകി, വെള്ളത്തിൽ പലവുരു മുങ്ങി നിവർന്നു. അപ്പോൾ ശരീരവും മനസ്സും നന്നായി തണുത്തു. പിന്നെ വസ്ത്രങ്ങൾ ഒന്നായി അതിലെയും ചോരക്കറകൾ കഴുകി. കിഴക്ക് സൂര്യൻ അവധി ദിനത്തിന്റെ ആലസ്യം പേറി ഉയർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു.        അന്ന് ഞായറാഴ്ച ആയിരുന്നു, ഗ്രാമത്തിലെ പ്രശസ്തമായ പരിശുദ്ധ ഫിലോമിന ചർച്ചിൽ പുലർച്ചെ കുർബാന കഴിഞ്ഞു ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി തുടങ്ങി. അടുത്ത പടി അവധി ദിവസത്തേക്കുള്ള പോത്തിനെ വാങ്ങുക എന്നതാണ്. കരീമിന്റെ ഇറച്ചിക്കടയിൽ തൊലിയുരിച്ച പോത്തിന്റെ തുട അവകാശികളെ നോക്കി തുങ്ങി കിടക്കുകയാണ്, പതിവുകാർക്ക് വേണ്ട പൊതികൾ കരീമും സഹായിയും പൊതിഞ്ഞു കൊടുക്കുന്നുണ്ട്. കവലയിലെ കടകളും പാതയും അവധി ദിവസത്തെ ആലസ്യം ഉൾക്കൊണ്ടുകൊണ്ട് ചൂടുപിടിച്ചു തുടങ്ങി. എല്ലാത്...

ഏഴാം തന്പുരാ൯

ഏഴാം തന്പുരാ൯ നാൽക്കവലയിലെ മൈൽ കുറ്റിയിൽ അയാൾ കുന്തിച്ചിരുന്നു, കൈയിൽ എരിയുന്ന ബീഡി, ഒട്ടിയ കവിളുകൾ ഒന്നുകൂടി അണപ്പല്ലുകൾ കൊഴിഞ്ഞുപോയ വായുടെ അകത്തേക്ക് കയറ്റി ആഞ്ഞ് ആഞ്ഞു വലിച്ചു. ബീഡിയുടെ തുന്പിലെ ചെറിയ കനൽ പ്രയാസത്തോട് മുനിഞ്ഞു കത്തി. പിന്നെ ആയാസപ്പെട്ട് ചുമച്ചു പലവട്ടം, പിന്നെ അകലേക്ക് കാറിത്തുപ്പി, ആ തുപ്പലിൽ അയാൾ വേച്ചു പോകുന്നുണ്ടായിരുന്നു, എങ്കിലും ഒറ്റകൈയ്യാൽ മൈൽ കുറ്റിയെ അയാൾ മുറുകി പിടിച്ചു. അപ്പോൾ നേരം പുലർന്ന് എട്ടുമണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ആ ഗ്രാമത്തിലെ കൊച്ചുടൗൺ ആയ ആ നാൽക്കവലക്ക് തിരക്കിൻറെ ചൂട് പിടിക്കുന്നതെ ഉണ്ടായിരുന്നുള്ളു. സിറ്റിയിലേക്ക് പോകാൻ വരുന്ന ബസ്സ് പിടിക്കാൻ തയ്യാറായി സ്‌കൂൾ,പാരലൽ, കോളേജ് കുട്ടികളും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ മേഖല ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരും ഒന്നും രണ്ടും മൂന്നുമായി, കാത്തിരിപ്പ് ഷെഡിലേക്ക് നടന്നു വരുന്നുണ്ട്, ചിലർ നേരത്തേ തന്നെ അവിടെയെത്തി, ദുരെ റോഡിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. കവലയിലെ ചായ മക്കാനികളും മാടക്കടകളും തുറന്നിരുന്നു. വലിയ ഷോപ്പിങ് മാളുകളായ പലചരക്കുകടകളും ബ്യുട്ടി പാർലറുകളായ ബാർബർഷോപ്പുകളും അവയുടെ ഉടമസ്ഥർ വന്ന...

ജമന്തിപ്പൂക്കൾ

ജമന്തിപ്പൂക്കൾ (കഥ) ഓടുന്ന ട്രെയിനിന്റെ ജാലകവാതിലിൽ ഇരുന്ന് മനു പുറത്തേക്ക് നോക്കി, വണ്ടി ഇപ്പോൾ ഓടുന്നത് ഡെക്കാൺ പീഠഭൂമിയിൽ കൂടി ആണ്, പിന്നിട്ട് പോകുന്ന ചെറുമരങ്ങളും ചെഞ്ചോര നിറമാർന്ന മണ്ണും, അവനിൽ പുതുകാഴ്ചയുടെ കുതുഹുലമുയർത്തി. വണ്ടിയിൽ പലതരം ദേശക്കാരും ഭാഷക്കാരും കലപിലകൂട്ടുണ്ട്, അത് ജനറൽ കന്പാർട്ട്‌മെന്റ് ആയിരുന്നു. രാജാക്കോട്ട് എക്സ്പ്രസ്സ്സിന്റെ ആ ജനറൽ കന്പാർട്ടുമെന്റിൽ കയറാൻ രണ്ട് ഉണ്ടായിരുന്നു കാരണം, ആ യാത്ര അവൻ തീരുമാനിച്ചത് താമസിച്ചാണ്, അതിനാൽ റിസെർവഷന് ശ്രമിച്ചില്ല, പിന്നെ ആ പൈസകൂടി ലാഭിക്കാം എന്ന കണക്ക്കൂട്ടലും. വണ്ടി ഇപ്പോൾ അതിന്റെ കുതിച്ചു പായലിന്റെ വേഗം കുറയ്ക്കുകയാണ്, അത് കിതക്കാൻ തുടങ്ങി, അടുത്ത് ഏതോ സ്റ്റേഷൻ വരുന്നുണ്ട് എന്നവന് തോന്നി, അവൻ തല ജാലകത്തിന്റെ അടുത്തേക്ക് ചാരി, കണ്ണടച്ചിരുന്നു. മദ്ധ്യതിരുവിതാംകുറിലെ സാമാന്യം തരക്കേടില്ലാത്ത സാന്പത്തിക സ്ഥിതിയിൽ ജനിച്ചവനാണ് മനു, മനു ഐസക്ക് കാട്ടിൽക്കാരൻ. അഞ്ച് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള, ഏറ്റവും ഇളയവൻ. ആൺകുഞ്ഞ് പിറന്നേ അവസാനിപ്പിക്കൂ എന്ന വാശിയായിരുന്നു ചാച്ചനെന്ന് 'അമ്മ എന്നും പറയും, ഇവൻ പിറന്നത് രക്ഷയായെന്നും. ...

ലോലിതയെന്ന പെൺകുട്ടി

ലോലിതയെന്ന പെൺകുട്ടി       മരങ്ങൾ മഞ്ഞ പൊഴിക്കുന്ന സായംസന്ധ്യ, ശരത്കാലത്തിന്റെ മധ്യത്തിൽ ഭൂമി വെള്ളകമ്പളം പുതച്ചു നിന്നു, അങ്ങ് ദൂരെ പാർക്കിന്റെ ഉള്ളിൽ ചാരുബെഞ്ചിനും അപ്പുറത്ത് അവൾ ലോലിത, ലോലിത മാർക്വസ് തോളിൽ വെളുത്ത കന്പിളി പുതപ്പും ഇടം കൈ കൂടെയുള്ള ഇന്നത്തെ കാമുകന്റെ ചുമലിൽ ചുറ്റി, പുതപ്പിന്റെ ബാക്കി തുന്പ് അവന്റെ തോളിനേയും മൂടി, അവളുടെ ശിരസ്സ് അവന്റെ നെഞ്ചിൽ ചായ്ച്ചു മെല്ലെ മുന്നോട്ട് നടന്നു, മൂടൽ മഞ്ഞിൽ ആ ഇണക്കുരുവികളുടെ ചിത്രം, ഏതോ കലാകാരന്റ പെൻസിൽ ഡ്രോയിങ് പോലെ തോന്നി അവന്.  ലോലിത പ്രണയത്തിന്റെ രാജകുമാരി, അവളുടെ തുടുത്ത കപോലങ്ങൾക്ക് എന്നും പ്രണയത്തിന്റെ ചെറു ചൂടായിരുന്നു. ചുണ്ടുകളിൽ പരവേശത്തിന്റെ ചുമപ്പും, കുന്പിയ മിഴിയിണയിൽ ആവേശത്തിന്റെ കുളിരും കുടി പാർത്തിരുന്നു. അവളുടെ പാണികൾ കാമദേവന്റെ വില്ലും, മെയ്യ് പ്രണയ സിംഫണികൾ ലയ രാഗ വീചികൾ മീട്ടും മണി വീണയും ആയിരുന്നു. ആ റിസോർട്ടിന്റെ റിസപ്ഷനിൽ ഇരുന്ന് ജോൺസൺ അവന്റെ പ്രണയഊഷ്മാവിന്റെ കയറ്റിറക്കങ്ങളെ ഉച്ചസവായുവിന്റെ ബഹിർസ്പുരങ്ങളായി, നീട്ടി വലിച്ചു വിട്ടു.  ജോൺസൻ കാലങ്ങൾ പിന്നോട്ട് ചിന്തിച്ചു, തീരത്തണിഞ്...

പെരുവിരൽ

Image
പെരുവിരൽ വിദ്യയാം അർത്ഥത്തെയർത്തിച്ചു നിൽക്കുമാ  വിദ്യായുപാസകനീ  നിഷാദൻ  നൽകുക ഗുരുദേവ നീ നല്കുകയൽപമായി നന്മ നിറഞ്ഞവനീ ദ്രോണശിഷ്യൻ  ഇല്ല തരുകില്ലീ വിദ്യയാം മണിപൊന്നേ   ഇന്ന് വരേണ്യനാം ദ്രോണസ്വത്വൻ   വന്നികൾ പോലും വണങ്ങുമോരാന്തണൻ   രാജീവരൂപനാം ഗുരുശേഷ്ട്രനും  പോകുകയാകലെ നീ അടവിനികേതമേ  നിഷിദ്ധ നിഷേധിയാം നീ നിഷാദ  വിദ്യ വിലയമാം വരേണ്യകുമാരസവിധമേ  നീയോ വെറും കാടിനരുമയല്ലോ  താണ ശിരസ്സിന്റെ നെറുകയിൽ കനംകൂട്ടി  വിടപറഞ്ഞകലുന്ന കുമാരരൂപം  വൃണിതഹൃത്തിന്റ ഭിത്തിയിൽ വിളങ്ങിയോ  വരേണ്യ തോഴനാം ഗുരുപ്രമുഖൻ വിദ്യവിളങ്ങുന്ന കളരിയിൽ വിദ്യാധരൻ  കുരുവംശ ഗുരുവാം രാമ ശിഷ്യൻ  തികയും വിദ്യയെ  തേച്ചുമിനുക്കാനായ്  കാനന യാത്രക്ക് കോപ്പുകൂട്ടി.  വില്ലാളി വിലസിതൻ  കൗന്തേയശിഷനും  ദുര്യോധനകുരുകുമാരൻമാരും വർദ്ധിത വീര്യരായ് കാനനമധ്യത്തിൽ  നായാട്ടിൻ ലഹരിപാനം ചെയ്യേ  ഒന്ന് കുരച്ചങ്ങുപായുന്ന നായിൻവദനമേ  നുരച്ചുനിറയുന്ന ബാണങ്ങളും...