ലോലിതയെന്ന പെൺകുട്ടി
ലോലിതയെന്ന പെൺകുട്ടി മരങ്ങൾ മഞ്ഞ പൊഴിക്കുന്ന സായംസന്ധ്യ, ശരത്കാലത്തിന്റെ മധ്യത്തിൽ ഭൂമി വെള്ളകമ്പളം പുതച്ചു നിന്നു, അങ്ങ് ദൂരെ പാർക്കിന്റെ ഉള്ളിൽ ചാരുബെഞ്ചിനും അപ്പുറത്ത് അവൾ ലോലിത, ലോലിത മാർക്വസ് തോളിൽ വെളുത്ത കന്പിളി പുതപ്പും ഇടം കൈ കൂടെയുള്ള ഇന്നത്തെ കാമുകന്റെ ചുമലിൽ ചുറ്റി, പുതപ്പിന്റെ ബാക്കി തുന്പ് അവന്റെ തോളിനേയും മൂടി, അവളുടെ ശിരസ്സ് അവന്റെ നെഞ്ചിൽ ചായ്ച്ചു മെല്ലെ മുന്നോട്ട് നടന്നു, മൂടൽ മഞ്ഞിൽ ആ ഇണക്കുരുവികളുടെ ചിത്രം, ഏതോ കലാകാരന്റ പെൻസിൽ ഡ്രോയിങ് പോലെ തോന്നി അവന്. ലോലിത പ്രണയത്തിന്റെ രാജകുമാരി, അവളുടെ തുടുത്ത കപോലങ്ങൾക്ക് എന്നും പ്രണയത്തിന്റെ ചെറു ചൂടായിരുന്നു. ചുണ്ടുകളിൽ പരവേശത്തിന്റെ ചുമപ്പും, കുന്പിയ മിഴിയിണയിൽ ആവേശത്തിന്റെ കുളിരും കുടി പാർത്തിരുന്നു. അവളുടെ പാണികൾ കാമദേവന്റെ വില്ലും, മെയ്യ് പ്രണയ സിംഫണികൾ ലയ രാഗ വീചികൾ മീട്ടും മണി വീണയും ആയിരുന്നു. ആ റിസോർട്ടിന്റെ റിസപ്ഷനിൽ ഇരുന്ന് ജോൺസൺ അവന്റെ പ്രണയഊഷ്മാവിന്റെ കയറ്റിറക്കങ്ങളെ ഉച്ചസവായുവിന്റെ ബഹിർസ്പുരങ്ങളായി, നീട്ടി വലിച്ചു വിട്ടു. ജോൺസൻ കാലങ്ങൾ പിന്നോട്ട് ചിന്തിച്ചു, തീരത്തണിഞ്...