Posts

Showing posts from February, 2015

പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ

പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ       രഘുത്തമൻ ഒരു പുസ്തക കച്ചവടക്കാരൻ ആയിരുന്നു, എന്ന് പറഞ്ഞാൽ രാവിലെ മുതൽ വൈകുംവരെ വീട് വീടാന്തരം നടന്ന് കച്ചവടം ചെയ്യുന്ന സാധാരണക്കാരൻ വൈകുന്നേരം കിട്ടുന്ന തുകയിൽ ബൂക് ഷോപ്പ് കാരന് കൊടുക്കാനുള്ളത് ബാക്കി വച്ച് വീടിനുള്ള ഭക്ഷണ തുക കണ്ടെത്തുന്ന സാധാരണയിൽ സാധാരണക്കാരൻ. എന്നാലും എല്ലാ പുസ്തകങ്ങളും അയാൾ വിൽക്കില്ല താൻ വായിച്ചു തനിക്ക് ബോധിച്ചത് മാത്രം. മാത്രമല്ല വിൽക്കുന്നത് പോലും അയാൾക്ക് തോന്നണം ഇതുകൊണ്ട് വങ്ങുന്നവനൊ അല്ലെങ്കിൽ അവരുടെ തലമുറക്കെങ്കിലുമൊ പ്രയോജനപ്പെടും എന്ന്. ചിലനാൾ ഇങ്ങനെ യുള്ള ഉപഭോക്താവിനെ കണ്ടെത്തിയില്ല എന്നുവരും അന്ന് വീട് പട്ടിണിയാണ്, ആയാളും ഭാര്യയും പിന്നെ പ്രായമായ അമ്മയും. എന്നാലും അയാൾ തന്റെ തത്വത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. മാസ്റ്റർ ഡിഗ്രി വരെ പഠിച്ചു പല പണി ചെയ്തത്, ഒന്നിലും അയാൾക്ക് തൃപ്തി വന്നില്ല, ഒന്നിലും ഉറച്ച് നിൽക്കാതെ അയാൾ അലഞ്ഞ് തിരിഞ്ഞു. അവസാനം ആണ് ഇത് കണ്ടെത്തിയത്, അപ്പോഴേക്കും കാലം കുറെ കടന്ന് പോയിരുന്നു. പിന്നെ വയസും. പ്രായമായ അമ്മ വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ ഒക്കെ അയാൾ മൂളി കേട്ടതല്ലാതെ മറുപടി പറഞ്ഞി...

പാടവരന്പത്തെ കോലങ്ങൾ

പാടവരന്പത്തെ കോലങ്ങൾ       അത് ധനുമാസ പകുതി ഓണാട്ടുകരയിൽ രണ്ടാംപൂ വിളവെടുപ്പ് കഴിഞ്ഞ് പാഠം തരിശ്ശ്ആകുന്ന കാലം, അന്നൊക്കെ നല്ല രസ്സമായിരുന്നു. ഈ നിലങ്ങളിൽ ചിലടത്ത് എള്ള് കൃഷി ചെയ്യും ചിലർ പയറും ഞങ്ങളുടെ നാട്ടിൽ പച്ചക്കറിയാണ് പതിവ്. അത് നടനായി നിലം ഒരുക്കണം, മഴ നിന്ന് വെള്ളം വലിഞ്ഞ പാടത്തായിരിക്കും കൊയ്ത്ത്. കാറ്റിൽ ചരിഞ്ഞ് വീണ നെൽച്ചടി വകഞ്ഞ് പൊക്കി താഴത്ത്  സ്വർണ്ണ നിറമാർന്ന നെൽമണികതിരുകൾ കൊയ്തെടുക്കും. അത് പിടിയായി കെട്ടി കറ്റകൾ ആക്കി, കൂട്ടി വെയ്ക്കും. പിന്നെ അത് കളത്തിലേക്ക് ചുമക്കുന്ന സമയം വരവായി, കറ്റകുട്ടവും തലയിൽ ഏറ്റി ഉടുത്ത കൈലിമുണ്ടിൻ കോന്തല ഇടുപ്പിൽ തിരുകി കുട്ടത്തിൽ കൊയ്തരിവാളും തിരുകി പണിക്കാരികൾ നടന്നു വരുന്പോൾ സൌന്ദര്യത്തിന്റെ ആധുനിക അളവുകോലുകൾ കാറ്റിൽ പറക്കും. ആധുനിക റസിപ്പികൾ പിന്തുടരാതെ  വർക്ക് ഔട്ടും ജിമ്മും ഇല്ലാതെ വെറും കപ്പയും കഞ്ഞിവെള്ളവും കുടിച്ച് പുലരന്തിയോളം പണിയെടുക്കുന്ന അൽപ്പം പോലും ദുർമേദസ്സ് ഇല്ലാത്ത അവരുടെ ക്യാറ്റ് വാക്കിൽ ഒരുപാട് തന്പുരക്കന്മാർ സടകുടഞ്ഞ് വീണിട്ടുണ്ട്. അങ്ങനെ നിരനിരയായി വരിതെറ്റാത്ത ഗ്രമിണസൌന്ദര്യങ്ങൾ അതുമായി...

വിവാഹം

  വിവാഹം   ബാലകൃഷ്ണന്റെ മകളുടെ കല്യാണം ആണ് ഇന്ന്  നാട്ടിൽ ഉള്ള ഒരുമാതിരി പെട്ട എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്, ടൌണ് മധ്യത്തിലുള്ള പുതിയതായി പണികഴിപ്പിച്ച വലിയ ആഡിറ്റോറിയത്തിൽ വച്ചാണ്, പോകണം മുത്തശ്ശൻ പറഞ്ഞു. മുത്തശ്ശന് പോകണം എന്ന് പറഞ്ഞാൽ കൂടെ പോകണം എന്ന് ആണ് വ്യംഗ്യം, തനിക്കാണങ്കിൽ ഒരു താൽപ്പര്യവും ഇല്ല കാരണം അവരുടെ ജാട തന്നെ, ബാലകൃഷ്ണൻ മാമയുടെ അല്ല മറ്റുള്ളവരുടെ, വിനു അയാളെ മാമ എന്നാണ് വിളിക്ക!!! ശരിക്കും മാമയോന്നും അല്ല പിന്നെ പണ്ടേ വിളിച്ചു ശീലിച്ചു. എന്നാൽ അയാളുടെ ഭാര്യയും മക്കളുടെയും ഭാവം കണ്ടാൽ ശരിക്കും ദേഷ്യം വരും അവന്. പ്രത്യേകിച്ചു അയാളുടെ മകൾ രേവതിയുടെ, എന്താ ഭാവം നടപ്പും നോട്ടവും ഒക്കെ കണ്ടാൽ ഇംഗ്ലീഷ് ഫിലിംസ്റ്റർ കേരളത്തിൽ  വന്നമാതിരിയാണ് , സ്വന്തമായി ബെൻസ് കാർ നാട്ടിൽ ഉള്ള ഏക വീട് ആണ്, വിമാനത്തിൽ എല്ലാരും നാട്ടിൽ എത്തിയാൽ ബാലകൃഷ്ണമാമയുടെ അമ്മ വരും എയർപോർട്ടിൽ പോയി വിളിച്ചുകൊണ്ട് വരാൻ അവൻ പോണം. വിനു നല്ല പോലെ വണ്ടി ഓടിക്കും, ഡ്രൈവർ ആയതുകൊണ്ടല്ല ഒരു ഉപകാരം, കുടാതെ ബാലൻമാമയുടെ ഭാര്യക്കും മക്കൾക്കും ബൻസിൽ തന്നെ വേണം നാട്ടിൽ സഞ്ചരിക്കാൻ അതിന് മാത്രമാണ് പോലും ഈ ...

പ്രകൃത ചിന്തകൾ

Image
പ്രകൃത ചിന്തകൾ      കാറ്റാടി കൈയ്യിൽ കാറ്റിന്റെ മാറിൽ   കുഞ്ഞാറ്റക്കിളിയമ്മ കുടുകെട്ടി  കാത്തിരുന്നോരു ആങ്കിളിക്കായമ്മ  കുഞ്ഞിളംകൂട്ടിൽ മുട്ടയിട്ടു നാലുമുട്ടയിട്ടു. നാളുകൾ നീണ്ടു നാൾവഴി കടന്നപ്പോൾ  നാരായക്കിളികുഞ്ഞുങ്ങൾ പുറത്തുവന്നു നാക്കിലകൈയ്യിൽ നാവോറുപാടാൻ നാരയകിളിക്കുട്ടം  പറന്നിറങ്ങി  ചന്തത്തിൽ ചുറ്റും ചമഞ്ഞൊരാകുഞ്ഞുങ്ങൾ  ചലപില സംഗീതം ഈണത്തിൽ ആലപിക്കേ,  ചമയങ്ങൾ മാമുണ്ണാൻ ചുണ്ടത്തിൽ ചാർത്തി ചാമരചിറകൊത്ത മമ താതനണഞ്ഞീടുന്നു  ആസ്വാദ്യമാവും  ജീവന്റെ ഉണ്മയാം വർണ്ണങ്ങൾ ആലോലം പാടി വരും മരുതന്റെ താളത്തിൽ  ആ കാറ്റാടി കന്പുകൾ താരാട്ടിൻ ഈണങ്ങൾ  ആമോദത്തോടെ പാടി ഊഞ്ഞാൽ ആട്ടീടുന്പോൾ  പതിതനാം മനുജാ നീ കാണില്ല കന്മഷം ഭുവിന്റെ   പ്രാണമിയരുന്ന രോദനവും കണ്ണിണ നിത്യം  പരതുന്നു വാരിജം മോചിതമാകുന്ന യാതനയും പകലന്ത്യമാകുന്ന കാല വിസ്മയ കാഴ്ചകളും   ഗമകനീരാളം നന്തുണി പാട്ടിലും പിന്നെ നാവിന്റെ   ഗമനവീചിതന്ത്രി തൻ താള മേലാപ്പ് പൊങ്ങുമ്പോഴും   ഗീതകഗണിതകം പാടുന്ന പൈൻക്കിളി നിൻ സിംഫണി   ഗായകവ്യന്ദത്തിൻ വെറ...

സാഹോദര്യം

Image
സാഹോദര്യം             അന്ന് വൈകിട്ട് അയാൾ വീട്ടിലേക്ക് കടന്ന് വന്നത് വളരെ ക്രുദ്ദനായിട്ടായിരുന്നു, കാറ്   നിർത്തി അതിശക്തമായി വാതിൽ വലിച്ച് അടച്ച ശബ്ദം കേട്ടപ്പോഴേ ശാരദക്ക് മനസിലായി ഇന്ന് കാര്യങ്ങൾ അത്ര പന്തിയല്ല എന്ന്. എന്തായിരിക്കും കാരണം ആവോ? അവർ മനസ്സിൽ കരുതി, ചായ കൊണ്ട് കൊടുക്കുന്പോഴും എല്ലാം മുഖം വളരെ ദേഷ്യഭാവത്തിൽ ആയിരുന്നു, അവർ ഒന്നും ചോദിച്ചില്ല, ചോദിച്ചാൽ പൊട്ടിത്തെറി ആയിരിക്കും മറുപടി, കാലങ്ങളുടെ അനുഭവം അവരെ ജഗരുകയാക്കി. ഇന്ന് കാര്യങ്ങൾ   കുഴഞ്ഞുമറിഞ്ഞതെന്തോ തന്നെ, ഇപ്പഴും മുഖത്തെ ഗൌരവം അങ്ങനെ തന്നെ, ശാരദ അവരുടെ മനോരാജ്യങ്ങളിൽ മുഴുകി ഒപ്പം അവരുടെ ദൈനംദിന വീട്ടുകാര്യങ്ങളിലും. ശാരദ, ആ നാട്ടിൻപുറത്തെ പഴയ ജൻമി കുടുംബത്തിലെ ഇപ്പോഴത്തെ ഗ്രഹനായിക. അവരുടെ ഭർത്താവ് രാജഗോപാൽ ഇപ്പഴും ആ നാട്ടിലെ പ്രമാണി തന്നെ, പഴയ ജൻമിത്തം എല്ലാം അവസാനിച്ചെങ്കിലും പ്രതാപം ഇപ്പഴും മങ്ങിയിട്ടില്ല. കാരണം അയാൾ സർക്കാരിൽ ഉന്നതഉദ്യോഗസ്ഥൻ ആണ്, പണ്ട് നാട്ടുപ്രമാണിയും പ്രതാപിയും ആയ അച്ഛനുമായി പിണങ്ങിതറവാട്ടിൽ നിന്നും ഇറങ്ങി അയാൾ സ്വന്തം അദ്ധ്വാനത്തിൽ സംന്പാദിച്ചു ഉണ്ടാ...