Posts

Showing posts from October, 2013

രാജ്യവളർച്ച രാജവംശത്തിന്റെയും

Image
     ആദ്യകാലങ്ങൾ നിലനിൽപ്പിന്റെയും പ്രക്രതിയോടുള്ള  പോരട്ടത്തിന്റ്റെയും സമയങ്ങൾ  ആയിരുന്നു  പിന്നിട്ടപിന്നെയുള്ള    കാലങ്ങൾ, മാസങ്ങളും  വർഷങ്ങളും സംവൽസരങ്ങളും  യുഗങ്ങളും കടന്നു പോയി ത്രേതായുഗവും  ദ്വാപരയുഗവും  കഴിഞ്ഞ് അവസാനയുഗമായ  കലിയുഗത്തിൽ  എത്തിനിൽക്കുന്നു മറ്റുള്ള കാല ഗണന പോലെ  അവസാനയുഗത്തിൽ  കാണാരുതാത്ത പലതും കാണേണ്ടി വരുമായിരിക്കും പോൽ. യുഗങ്ങൾ  കടന്ന് പോയപ്പോൾ  ചുറ്റുമുള്ള  മറ്റുനാടുകൾ  ഉയർന്നപൊലെ ഞങ്ങളും വളർന്നു. കാടുകൾ  വെട്ടിയും തീയിട്ടും കാട്ടുതീയിൽ വെന്തും നാടായി മാറി. അവിടംങ്ങളിൽ  വീടുകളും നഗരങ്ങളും  വന്നു. ജനതതി  പെറ്റുപെരുകി, പരിഷ്കരികൾ ആയിത്തുടങ്ങി. ജനങ്ങളേപ്പോലെ തന്നെ കൊട്ടാരവും  രാജവംശവും  പുരോഗതിയിൽ  നിന്നും പുരോഗതിയിലേക്ക്  കുതിച്ചു. ഏറ്റവും  ഉയർന്നതും നടുക്കും ജനപഥങ്ങളാൽ  ചുറ്റപ്പെട്ടതും മനോഹരമായ  സ്ഥലമാണ്  കൊട്ടാരസമുചയത്തിനായി തീരുമാനിച്ചത്  അല്ലങ്കിലും  എന്നും നല്ലതെല്ലാം  രാജവിന് ആണല്ലൊ. ...

കാവ്യ ദേവത

Image
കാവ്യ ദേവത   കാവ്യദേവതേ നിൻ മുന്പിലെ ആഗ്നിയിൽ ഹവിസ്സായി എന്നേ സമർപ്പിക്കുന്നു ഞാൻ.  നിൻ മടിയിലെസാരംഗിൽഎന്നേ മോഹനരാഗമായ്  മീട്ടുമോ  നീ   ദേവി നീ എന്നേ ഈണമായി രാഗമായി  ഹിന്ദോളമായി പുനർജനിപ്പു. കോടാനുകോടി ഉപാസിച്ചീടും  അമ്മേ എഴയായ എന്നേ കൈവിടല്ലേ ബ്രംമ്മാവിൻ  വാമഭാഗത്ത്  വിളങ്ങും നീ ഈ  പ്രപഞ്ത്തിൻ താളമല്ലോ   രാഗമായി താളമായി  ഈണമായി വിജ്ഞാനത്തിന്റെ  നാഥയായി  ലക്ഷോപലക്ഷം  വർഷമായി യുഗമായി  നന്മതൻ മൂർത്തിയായ് വിളങ്ങുന്ന  അമ്മേ  നിനക്കെൻ പ്രണാമം  ലക്ഷ്മിയായ്, സരസ്വതിയായ്, ദുർഗ്ഗയായ് കാളിയായും നിന് രൂപങ്ങൾ അടിയന്  എന്നും പ്രിയമല്ലോ  

പറയാത്ത പ്രണയം

Image
കനകമണികിലുക്കി കാൽചിലങ്ക്ക ചാർത്തി ദേവി നീ ഒരുനാൾ അരുകിൽ നില്ക്കെ അനുമോദനത്തിന്റെ ആയിരം ആനന്ദാശ്രു മുത്തുമണികളായി മണ്ണിൽ ചിതറി വീഴ്കേ  ഭവതി നീയോ നിന്നു അനുരാഗ  വിവശയായി ആരാധനാമനമോ അത് കണ്ടതില്ല. കല്പ്പനികതയോ അതോ യുവത്വത്തിൻ വിഭ്രമനീരാളമോ ഭദ്രേ ഞാൻ നിന്നെ അറിയുന്നില്ല   നാരീ നീ ദേവത ഹ്യദയകോവിൽ പൂജിക്കേണംനിന്നിൽ മമ കാമിനിയെ കണ്ടുകുട   കാലത്തിൻ ചക്രങ്ങളോ അഭാന്ഗുരം ഓടിടുന്നു മാറ്റങ്ങൾ    എന്നിലും എൻ സഖിയിലും  എത്രൊ വന്നു  ദിനങ്ങൾ മാസങ്ങളായി പിന്നത് വർഷങ്ങളായി കാലത്തിൻ കാമനക്കു മാറ്റമില്ല  ദേവീ നീ ഭാര്യയായി  അവൻ മക്കൾ തൻ അമ്മയായ് പരിണാമ  ഗതി വീണ്ടും തുടര്ന്നിടുന്നു. ഞാനോരു കന്തനായി അവൾ തൻ നാഥനായ്  പിന്നയോ കുഞ്ഞുങ്ങക്ക്  താതനുമായ്  ജരയും നരയും ബാധിച്ച ഇക്കാലത്ത് അറിയുന്നു ദേവി എപ്പഴോ ഇവൻ നിന്നെ പ്രണയിച്ചുരുന്നു. നഷ്ട്ട ബോധത്തിന്റ്റെ  ഭാണ്ടവും  പേറി ഞാൻ  കാത്തിരിക്കട്ടെ  ഭുവിൽ  ആറടി  മണ്ണിൻ അവകാശി  ആകും കാലം 

സഹ്യന്റ്റെ മടിത്തട്ട്

Image
     സഹ്യസാനു സംരക്ഷണകുടനല്കി  ആ ജനപഥത്തെ  അനുഗ്രഹിക്കയായിരുന്നു, മാമുനി  അഗസ്ത്യന്റെ  ആജ്ഞയെ പാലിക്കയയിരുന്നെന്ക്കിലും ശരിക്കും ലോകത്തിൽ  നിന്നും മറച്ചുപിടിച്ചു ഒരു  സംസ്കാരത്തെയും ജനതതിയെയും  തുറിച്ച് നോക്കിയ സർവ നാശം എന്ന യഥാർഥത്തിൽ  നിന്നും പുതച്ച് പിടിച്ച് ആഹാരവും പാർപ്പിടവും നൽകി അതിജീവനത്തിനു പ്രേരിപ്പിക്കുക  ആയിരുന്നു. കാരണം അപ്പോൾ  ഭാർഗ്ഗവ രാമൻ ഹത്യ ചെയ്തു  ആഗ്രഹപുർത്തി വരാതെ  തന്റെ കോപാഗ്നിയിൽ  ഭാരതദേശത്തെ ക്ഷത്രിയരെ  21 പ്രവിശ്യം കൊന്നു തള്ളി. അതിൽനിന്നും ആ രാജ പരന്പരയിൽപ്പെട്ട കുമാരനെയും  അനുയായികളെയും കാത്തുരക്ഷിക്കുക എന്ന മഹത്തായ കർമ്മം ആണ്  മഹാപർവ്വതം  ആയ സഹ്യൻ  സ്വന്തം മടിയിൽ അണച്ചു പിടിച്ച് ഞങ്ങളെ സുക്ഷിച്ച് ഇന്നും  സംരക്ഷിച്ചു ഒപ്പം മുനിശേഷട്രന് നൽകിയ വാക്കും പാലിക്കുന്നു. ഇതെല്ലാം ചെന്പ് താളിയിൽ കോവിലകം ഗ്രന്ഥശാലയിൽ  ഇന്നും ലഭ്യമാണ്. ആദികാലങ്ങളിൽ   പുഴവെള്ളം  ചെളിയും  നിറഞ്ഞ പാടങ്ങളും ചുറ്റും മലയും നിബിഡവനവും ആയിരുന്നു. കുട്ടത്തിൽ ഉള്ള...

ഭാർഗ്ഗവ രാമനും കന്തല്ലുരും

Image
     ത്രേതായുഗത്തിൽ നിന്നാണ് പോലും കാന്തല്ലൂർ ദേശത്തിന്റെ  ഉൽപ്പത്തി, ത്രേതായുഗത്തിന്റെ അവസാനത്തിൽ പുരാതന ഭാരതം ഭരിച്ചിരുന്ന ചക്രവർത്തി  ആയിരുന്നു  കാർതിവീരാർജ്ജുനൻ, ആയിരം ഭുജങ്ങളുടെ  വേഗവും പത്തിനായിരം ആനലലുടെ കരുത്തും വിനീതനും മഹാനും നൻമ്മ നിറഞവനും പോരാളിയുമായ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ  പ്രശസ്തി ഇരെഴു പതിനാലു ലോകവും കടന്ന്  ദേവലോകത്തിലും  എത്തി. ഇത് സഹിക്കാത്ത  ചിലർ ഭുമിയിൽ വസിച്ചിരുന്ന അഹങ്കരിയും എല്ലാ  ആയോധന മുറകൾ  ശീലിചിരുന്ന, ജന്മത്തൽ  ബ്രാഹ്മണനും എന്നാൽ ഹിംസ കർമ്മമായി സ്വീകരിച്ച സർവ്വോപരി സ്വന്തം അമ്മയുടെ ഘാതകനുമായ ഭാർഗ്ഗവരാമൻ  എന്ന ആളെ എഷണി പറഞ്ഞ് മഹാരാജാവിനു എതിരെ  തിരിച്ച് വിട്ടു. അയാൾ  ദിവസ്സവും  കൊട്ടാര മുറ്റത്ത് വന്നു വെല്ല് വിളിച്ച് തുടങ്ങി  ആദ്ദ്യനാളുകളിൽ  ധർമിഷ്ട്ടനായ ചക്രവർത്തി ബ്രാഹ്മമണ ഹത്യ  പാപത്തെ  ഭയന്ന് അത്  ചെവികൊടുത്തില്ല  എന്നാൽ ക്ഷാത്രധർമ്മമും അറിയാത്തവൻ എന്ന രീതിയിൽ ഉള്ള  വെല്ല് വിളി അദ്ദേഹത്തെ  കർമ്മനിരതൻ ആക്കി ...

കവിത ഒഴുകും പോലെ ഒരു ദേശം

Image
അതെ അതായിരുന്നു ഞങ്ങളുടെ  കാന്തല്ലൂർ നാലു വശവും മലകളാൽ ചുറ്റപ്പെട്ട മുന്നു വശവും കൊടും വനവും ഒരു വശം കണ്ണ് നോക്കിയാൽ എത്താത്ത പാട ശേഖരവും  അതിന് അതിര് ഇടുന്ന കാർതിയാനി പുഴയും. പ്രക്രതി നയന മനോഹരമാക്കി അനുഗ്രഹിച്ച സഹ്യന്റെ  മടിത്തട്ടിൽ  നിവർന്നു കിടക്കുന്ന അനാക്രകുസുമം  പോലുള്ള  ഞങളുടെ നാട്. മാനംമുട്ടെ ഉയർന്നു നില്ക്കുന്ന  മരങ്ങളും  നിബിട വനവും എന്നും മറ്റുള്ളവരെ ഞങ്ങളുടെ  നാട്ടിൽ നിന്നും അകറ്റി നിർത്തി. അതിനാൽ ഇന്നും  പരിഷ്കാരങ്ങളും മാറ്റങ്ങളും ഒക്കെ പുറം നാട്ടിൽ ഉണ്ടായെങ്കിലും  ഞങ്ങൾ ഇന്നും പഴയ മുല്യങ്ങളും മുറുക്കി പിടിച്ച് പൊന്ന് തന്പുരന്റെ  തിട്ടുരങ്ങളിലും  ആജ്ഞ വിശ്വസിച്ചു കാലംങ്ങൾ  പിന്ന്നിടുന്നു. അതൊക്കെ  തന്നെ ആണ്  ഇന്നും  ഈ നാടിന്റ ഐശ്വര്യം ഒപ്പം ഗ്രാമ ദേവതയായ   ഞങളുടെ  അമ്മയും. മരയുരിൽ നിന്നും  ചന്ദനപ്പള്ളിക്ക്  പോകുന്ന വഴിയിൽ  ഇടത്തോട്ട് തിരിഞ്ഞു  കൊടും വനത്തിലുടെ ആറേ ഏഴു മൈൽ  നടന്നാൽ  വലിയ  രണ്ടു കുന്നുകൾ  കാണാം കുന്നുകൾക്കു അടുത്ത് വന്നാൽ മാത...

കവിത ഒഴുകും പോലെ ഒരു ദേശം

Image
അതെ അതായിരുന്നു ഞങ്ങളുടെ  കാന്തല്ലൂർ,  നാലു വശവും മലകളാൽ ചുറ്റപ്പെട്ട മുന്നു വശവും കൊടും വനവും ഒരു വശം കണ്ണ് നോക്കിയാൽ എത്താത്ത പാട ശേഖരവും  അതിന് അതിര് ഇടുന്ന കാർതിയാനി പുഴയും. പ്രക്രതി നയന മനോഹരമാക്കി അനുഗ്രഹിച്ച സഹ്യന്റെ  മടിത്തട്ടിൽ  നിവർന്നു കിടക്കുന്ന അനാക്രകുസുമം  പോലുള്ള  ഞങളുടെ നാട്. മാനംമുട്ടെ ഉയർന്നു നില്ക്കുന്ന  മരങ്ങളും  നിബിട വനവും എന്നും മറ്റുള്ളവരെ ഞങ്ങളുടെ  നാട്ടിൽ നിന്നും അകറ്റി നിർത്തി. അതിനാൽ ഇന്നും  പരിഷ്കാരങ്ങളും മാറ്റങ്ങളും ഒക്കെ പുറം നാട്ടിൽ ഉണ്ടായെങ്കിലും  ഞങ്ങൾ ഇന്നും പഴയ മുല്യങ്ങളും മുറുക്കി പിടിച്ച് പൊന്ന് തന്പുരന്റെ  തിട്ടുരങ്ങളിലും  ആജ്ഞ വിശ്വസിച്ചു കാലംങ്ങൾ  പിന്ന്നിടുന്നു. അതൊക്കെ  തന്നെ ആണ്  ഇന്നും  ഈ നാടിന്റ ഐശ്വര്യം ഒപ്പം ഗ്രാമ ദേവതയായ   ഞങളുടെ  അമ്മയും. മരയുരിൽ നിന്നും  ചന്ദനപ്പള്ളിക്ക്  പോകുന്ന വഴിയിൽ  ഇടത്തോട്ട് തിരിഞ്ഞു  കൊടും വനത്തിലുടെ ആറേ ഏഴു മൈൽ  നടന്നാൽ  വലിയ  രണ്ടു കുന്നുകൾ  കാണാം കുന്നുകൾക്കു അടുത്ത് വന്...

മിസ്റ്റർ കുട്ടൻ പിള്ള

Image
കാന്തല്ലുരിലെ അറിയപ്പെടുന്ന  അടുത്ത   ആണ്  മിസ്റ്റർ കുട്ടൻ പിള്ള. അദ്ദേഹം ഒരു സാധാരണക്കാരൻ ആണ്  വെറും പാവം പഴയ സോഡാകുപ്പിയുടെ മുട് പോലത്തെ  കട്ടി ഗ്ലാസ്  മുഖത്ത്  വച്ച്  പാന്റും  ഷർട്ടും ബെൽട്ടും ഇട്ട് നില്ക്കുന്ന  പാറാവ്കാരൻ . നമ്മുടെ  പണ്ടികശാല സൂക്ഷിപ്പുകാരൻ ആണ് കക്ഷി. തികച്ചും ഒരു പാവം. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അപ്പോഴും കൈയിൽ  ഒരു തോക്ക്  ഉണ്ടായിരുന്നു പഴയ കാലത്തെ ഒന്ന്  വെറും കളി തോക്കാണ്  എന്ന് ശത്രുക്കൾ പറയും  പുള്ളി പറയും യഥാർത്ഥമാണ്  എന്ന്  ആർക്കറിയാം മരിക്കുമ്പോഴും  അത്  കൈയിൽ  ഉണ്ടായിരുന്നു പോലും. സ്വയരക്ഷക്കുള്ള  നുണ  ആയിരിന്നിരിക്കാം. അല്ലെങ്കിൽ  ആ സാധുവായ  മനുഷ്യൻ  അമ്മമാർ  കുട്ടികളെ പേടിപ്പിക്കുന്ന  ഭീകരജീവി  മിസ്റ്റർ കുട്ടൻ പിള്ള  അവില്ലയിരുന്നല്ലോ ആ കഥ  ഇങ്ങനെ.            പൊന്ന്  തന്പുരാന്റെ  ഒറ്റയാനായ  ആനയുടെ  ആനക്കാരൻ ആയിരുന്നു  ഇലങ്ങിക്കൽ ചന്തു, കുറേക്കാലം ...

കാന്തല്ലൂർ ചന്ത

Image
ഞങ്ങളുടെ  ഗ്രാമത്തിൽ  പൊന്ന് തന്പുരാന്റെ  കർമ്മ കുശലതയും ദീർഘവീഷണവും പതിഞ്ഞ മറ്റൊരു സ്ഥലമാണ് ഗ്രാമ ചന്ത ഒരു ആധുനിക മാർക്കറ്റ്നു  വേണ്ട എല്ലാ സജ്ജികരണവും  അവിടെ ഉണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരാൾ അതും  ആധുനികതയുടെ  അയലത്ത് കുടി പോകാത്ത ഒരാളുടെ ദീർഘ  വീഷണം അപാരം തന്നെ എന്നുപറഞ്ഞു  മുക്കത്ത് വിരൽ വൈക്കും ഗ്രാമ ചന്ത കണ്ടാൽ. അത് നിൽക്കുന്നത് ഗ്രാമത്തിന്റെ  തെക്കും  വടക്കും  ദിക്കുകളുടെ  മദ്ധ്യെയാണ്  പടിഞ്ഞാറുനിന്നും വരുന്ന ഗ്രാമത്തിന്റ്റെ  പുറത്തുനിന്നും ഉള്ള രാജവീഥി അവസാനിക്കുന്നത്  ഒരു വലിയ പണ്ടികശാലയുടെ  മുറ്റത്ത് ആണ്  അതിന് മുൻപേ വലിയ കോട്ടവാതിൽ, ആ കോട്ടവാതിൽ  അടച്ചാൽ  പിന്നെ  ഗ്രാമത്തിലേക്ക്  ആർക്കും പ്രവേശിക്കാൻ കഴിയില്ല മലർക്കെ തുറന്നിട്ടാൽ രണ്ട് ആനകൾക്ക് ഒന്നിച്ച് അകത്തേക്കും  പുറത്തേക്കും പോകാം. അത് നിര്മ്മിച്ചത്  നല്ല കരിന്പാറക്കെട്ടിൽ, എന്നാൽ കല്ലുകൾ കണ്ടാൽ ഒറ്റപാറയിൽ  കൊത്തിവച്ചപോലെ  ആണ്. അവിടുന്ന്  മുന്നോട്ട് വന്നാൽ പണ്ടികശാല  അതിന് മൂന്നു വശം ഒര...

കാന്തല്ലൂർ കിണറും ഗ്രാമ ദേവിയും

Image
പിന്നെ  പ്രശ്തമായ ഒരു സുചികയാണ്  ഗ്രാമത്തിലെ  കിണർ, ഒരിക്കലും എത്ര വരണ്ട  വേനലിലും വറ്റാത്ത അത് ഗ്രാമ ദേവതാ സമീപത്താണ് സ്ഥിതി  ചെയുന്നത് .കിണർ എന്ന ആ അമൃത് ധാര ഉണ്ടായതിനുപിന്നിലും  പഴാമാക്കാർക്ക്  പറയാൻ ഒരു കഥ ഉണ്ട്. വളരെ പണ്ട്  ഗ്രാമത്തെ  ഒരു ഭയങ്കര  വരൾച്ച പിടികുടി, ദാഹശമനത്തിന്  പോലും നീര്  കിട്ടാനില്ലാത്ത  അവസ്ഥ ഗ്രാമവാസികൾ  ഒന്നടങ്ക്കം ദേവിക്ക് പൂജയും ഗുരുതിയും  നൽകാൻ തീരുമാനിച്ചു പക്ഷെ  രാജാവ്  അറിയാതെ  പാടില്ലല്ലോ സങ്ക്കടം ഉണർത്തിക്കാൻ  കോവിലകത്തുഎത്തി, തന്പുരാൻ എല്ലാം കേട്ടു എന്നിട്ട് പറഞ്ഞു.  ഇന്നു എല്ലാവരും വീട്ടിലേക്ക് മടങ്ങുക  നാളെ എല്ലാരും രാവിലെ ഗ്രാമദേവതയുടെ നടയിൽ വരുക  അവിടെ വച്ച് തീരുമാനം പറയാം  എന്ന്. എല്ലാവരും  അവരവരുടെ  വീട്ടിലേക്ക് പോയി. പിറ്റേന്ന് കാലത്ത് ഗ്രാമം മുഴുവൻ അന്പലനടയിൽ  എത്തിയപ്പോൾ കാണുന്നത്  നിറയെ വെള്ളം  ഓളം വെട്ടുന്ന വലിയ കിണർ അന്പല നടയുടെ  ഇടത് വശത്തായി ഇന്നുവരെ അതിൽ വെള്ളം വറ്റിയിട്ടില്ല  പോലും. ഗ്രാമത...

കാന്തല്ലൂർ ഗ്രാമം

Image
അത് മാത്രമല്ലായിരുന്നു  ആ കൊച്ചു ഗ്രാമത്തിൽ  കോവിലകത്തെയും  തന്പുരനെയുംപറ്റി  പ്രചരിച്ചിരുന്ന  കഥകൾ അങ്ങനെ പലതും വിശ്വസിക്കതക്കതും കൂടാതെ അതുമായി ബന്ധപ്പെട്ട ചിന്ഹങ്ങൾ  ഇന്നും   ആ ഗ്രാമത്തിൽ  സുലഭം. കൊട്ടാര സമുച്ചയംവും ചുറ്റുംമുള്ള സ്വത്തുക്കളും  നോക്കാനും  സുക്ഷിക്കാനും  കോടതി  റിസീവർമാരെ  വച്ചിട്ടുണ്ടെങ്കിലും  പഴയ പരിചാരകകുടുംബങ്ങൾ  ഇന്നും അവരുടെ ജോലി ചെയുന്നു. പഴയതുപോലെ  അവർ  6 മണി  കഴിയുമ്പോൾ  ജോലി അവസാനിപ്പിച്ചു മടങ്ങും. കൊട്ടാരത്തിൽ  രാത്രി പുലരുവോളം  നല്ല പ്രകാശംആയിരിക്കും ഗ്രാമീണർ ആരും  ഒറ്റയാൻ പ്രതിമ കടന്നു കോവിലകക്കെട്ടിൽ  പ്രവേശിക്കാൻ  ശ്രമിക്കാർ ഇല്ല ഇന്ന്  വരെ  അവിടെ  മോഷണം നടന്നു എന്ന്  ആരും പരാതി പറഞ്ഞിട്ടും ഇല്ല.   തന്പുരാൻ  സകലകലാ  വല്ലഭൻ ആയിരുന്നു  എന്ന് പറഞ്ഞല്ലോ അഷ്ട്ടഗഹ്ര് ദയവും മാംതംഗലീലയും ജോതിഷവും  തുടങ്ജി മന്ത്രവാദം വരെ ക്ഷാത്രധർമ്മം കുടാതെ അദ്ദേഹം  ഹ്ര്ദ്സ്ഥം ആക്കിയിരുന്നു. അക്കാലത്തെ  ഏറ്...

കാന്തല്ലൂർ കോവിലകം

Image
കാന്തല്ലൂർ കോവിലകം  ഒരു കാലത്ത്  കൊല്ലാനും കൊലക്കും  ഒക്കെ  അധികാരമുണ്ടായിരുന്ന ക്ഷാത്രതേജസ്ആൽ വിളങ്ങി നിന്നിരുന്ന  ഒരു കൊട്ടാരം. അവസാന തമ്പുരാൻ  നിത്യബ്രഹ്മചാരി  ആയതിനാൽ തലമുറയില്ലാതെ  അന്യം നിന്നു പോയി അവകാശ തർക്കത്തിൽ  ഇന്നും  തീർപ്പ് ആകാതെ കൊട്ടാരം  നശിച്ച്കൊണ്ടിരിക്കുന്നു. അവകാശി  അവകാശക്കാർ  നാനപേർ ഉണ്ടെങ്കിലും  കയറി  താമസിക്കാൻ ആർക്കും അത്ര ധൈര്യം  പോരാ. കാരണം  അവസാനപൊന്നു തമ്പുരാൻ  രാജാ കാർത്തിവീര ഉദയവർമ്മൻ  അധിവീരനും തികഞ്ഞ ബ്രഹ്മചാരിയും സകല കലാ വല്ലഭനും  ആയിരുന്നു. കാട്ടിൽ ആയുധമില്ലാതെ  നായാട്ടിനു  പോയി  ഒറ്റയാനെ  വശികരിച്ചു അതിന്റ്റെ  പുറത്ത് നാട്ടിൽ  എത്തി  അവൻ ചരിയും വരെ കൊട്ടാര കാവലും ഒപ്പം  സഹചാരിയും ആക്കിയ കഥ  നാട്ടിൽ പ്രസിദ്ധമായിരുന്നു. ഒറ്റയന്റ്റെ  ഓർമ്മക്കായി അവന്റ്റെ  അളവിൽ ഉള്ള പ്രതിമ ഇന്നും  കൊട്ടാര കവാടത്തിൽ  ഉണ്ട്. കുടാതെ  അദ്ദേഹത്തെപ്പറ്റി  പിന്നെയും  നിരവധി  കഥകൾ ഉണ്ട്. കൊട്ടാരം ...

കാലത്തിന്റ്റെ മാറ്റം പ്രകൃതിയുടെയും

Image
കുലുങ്ങി ഇറങ്ങിയ വിമാനതിന്റ്റെ  ശബ്ദം ആണ്  ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അപ്പോൾ അറിപ്പു ശബ്ദം  വീണ്ടും മുഴങ്ങി ശ്രവണ സുന്ദരമായ  നാരി ഗളത്തിൽ  നിന്നാണ്  ഇപ്പഴും, നിങ്ങൾ  യാത്രക്കായി  ഞങ്ങളെ തിരഞ്ഞെടുത്തതിൽ നന്ദി ഉണ്ടന്നും  നിങൾക്ക് ഇനിയും  സ്വാഗതം എന്നും  ഞങ്ങളുടെ  കുടെത്തന്നെ  യാത്ര ചെയ്യണം ഇപ്പോൾ  നിങൾ  ഇറങ്ങിയത്  ദമ്മാം എന്ന സ്ഥലത്താണ് അത്  സൗദി അറേബ്യ  എന്ന രാജ്യത്താണ്  എന്നും  അവസാനം  പറഞ്ഞത് കേട്ട്  ഞെട്ടി, പുറത്തെ ചുട് 45 ഡിഗ്രി ജൂലായിമാസത്തിൽ  നമ്മുടെ  കേരളം എങ്ങനെ  അവിടുന്നാണ്  ഞങ്ങൾ ഇവിടേക്ക് , രാമ,രാമാ  തുടക്കം  കൊള്ളാം.വിമാനം പാർക്കിംഗ്  ബേയിൽ എത്തി  ഓരോരുത്തരായി  ഇറങ്ങുകയായിരുന്നു. അതിന് ശേഷം  ബാഗ്കൾ കിട്ടാനുള്ള  കാത്തിരുപ്പ്  അതുമായി  കസ്റ്റും പരിശോധന. അവിടുത്തേ പരിശോധന  ഒരു ഒന്ന് ഒന്നര പരിശോധനയാണ്, വേറെ  ഒരു  സ്ഥലത്തും  ഇത്തരം  ചെക്കിങ്ങ്  നേരിട്ടിട്ടില്ല. അതും  കഴി...

ആമ്പാടി കണ്ണൻ

Image
ഘനശ്യമാനായനിൻ വീണതൻ ഒളിയിൽ ഗോരോചനം പോലും മയങ്ങി  നിന്നു കണ്ണാ, നീയെന്നേ കാണാൻ  വന്നില്ല, നിൻ ഓടകുഴലിൻ നാദവും  കേട്ടില്ല   ആരോമലിനായി  വെണ്ണയുമായി  അമ്മ, പടിവാതിൽ തുറന്നിട്ട്  കാത്തിരുന്നു. കാനനവീഥികൾ  താണ്ടി നീപോയപ്പോൾ കാതരയായമ്മ  നിന്നേ കാത്തിരുന്ന് . മഥുരാപുരിയിലെ  അളകങ്ങൾ കണ്ടില്ലെ കാറ്റും നിന്നോട്  ഒന്നും  ഓതിയില്ലേ. അമ്മതൻ  അകതാരിൽ  ആയിരം  ദുൻദുഭി പെരുപറമട്ടിൽ മുഴാങ്ങിടുന്നു. കണ്ണാ നീ  എൻ വിളി  എന്തേ കേട്ടില്ല  ആംമ്പാടി അത്രക്ക്  ദുരെയാണോ, നിനക്കായി  എൻ കരളേ, ഞാൻ  കാക്കുന്നു എൻ ചാരേ നീ എപ്പോൾ ഓടി എത്തും 

കൌമാരം

പ്രണയവർണ്ണങ്ങൾ  പീലിനീട്ടുന്ന   കുതുഹുലംമായ  കൌമാരമേ  നടനമോഹങ്ങൾ തൊങ്ങൽ ചാർത്തുന്ന മധുരംമീ  നിന്നുടെ  പടിവാതിലുകൾ   മോഹനമാവുന്ന  പൊൻദിവാസ്വപ്പ്നങ്ങൾ  നിന്നുടെ പ്രിയരാം സഖിമാരല്ലോ   കാതരർ ആവും കുമാര കൌമാരിമാർ നിന്നുടെ  അശ്ലെഷ്മാം  തുണീരത്തിൽ   കാന്തേ  നിന്നയോ  പാടിപുകഴ്ത്തി, ചൊല്ലെഴും പുമാന്മാർ കവ്യദേവിദാസർ  കാമനൊ നിൻ രാജൻ രതിരാജ്ഞി,ഞങ്ങളോ വെറും  ദാസരല്ലോ. ദേവി  നിൻ ചരണപത്മങ്ങൾ  നുകരാത്ത  മനുജൻ ആരുണ്ടിമുലോകത്തിൽ   കാവ്യദേവത  ദാസൻമാർ എന്നഎന്നും  നിൻ കൊട്ടാര വൈഡുര്യങ്ങൾ. കാമുകി നിന്നുടെ  കാവ്യ കലാ വൈഭവം എന്നെ എന്നും നിൻ  ദാസനാക്കി 

ബലി പെരുന്നാൾ

Image
മാനത് ചന്ദ്രിക വന്നു നക്ഷത്രം  കൂടെ ഉദിച്ചു   പണ്ഡിത പ്രമുഖരുടെ ഘോഷണ കടിതവും എത്തി  ഇന്നല്ലോമുപ്പത് നാളിൻകഠിനമാം വ്രതസമാപ്തി   നാളെ തൻ ആഘോഷ, നന്മതൻ  പെരുന്നാൾ അല്ലോ. പലാഹാരം ഒരുക്കിടെണം പുതുപുത്തൻ കൊടിയുമോപ്പം, ആഹ്ലാദ ദിനത്തിൽ  മൊത്തം  ആനന്ദധാരകൾ  മുഴുവൻ  പള്ളിയിൽ പോയിടെണം അല്ലാവേ  നമിചീടുവാൻ  ആനന്ദലഹരിയിൽ  അല്ലോ  നട്ടാരും നാടും മുഴുവൻ  ഒരുമാസം മുപ്പത് നീണ്ട  ത്യാഗത്തിൻ നിർമല നിമിഷം മലോകര്ക്കെല്ലാം  അല്ലോ   ആനന്ദദായകനായ  അള്ളവേ നിൻ സവിധത്തിൽ   ഞാൻ എന്നെ അര്പ്പിക്കട്ടെ  

ഞാൻ യുവ തുർക്കി

എന്റ്റെ  കോളേജ് പഠനം   കഴിഞ്ഞ് നാട്ടിൽ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ നടക്കുന്ന സമയം, വീട്ടിൽ  അച്ഛൻ  അമ്മയും  ഞാനും  എന്റ്റെ  സഹോദരിയും മാത്രം  ഈ സമയം  കേരളത്തിൽ മറ്റൊരുരാക്ഷ് ട്രീയ  മാറ്റം  നടക്കുകയായിരുന്നു. വര്ഗ്ഗിയതയും തമ്മിൽ തല്ലും കണ്ടു മടുത്ത കേരള ജനത അതിനെല്ലാം എതിരെ  അവരുടെ   സമ്മതം  എഴുതി.ഇവരെ  ഞങളെപ്പോലെ ഉള്ള  യുവജനതക്കും  വളരെ ഇഷ്ട്ടമായി, അതിന് പല കാരണവും ഉണ്ടായിരുന്നു  അതിൽ ഒന്നായിരുന്നു  ജാതി,മത ചിന്തകൾക്ക് അതീതമായ  കാഴ്ചപാട്,ഞങ്ങൾ  അതില് ആകര്ഷ്ട്ടകമായി,ഞാനും അവരിൽ ഒരാളായി, എന്റ്റെ  വളർച്ച വളരെപ്പെട്ടന്ന് ആയിരുന്നു  ഞാൻ  യുവതുർക്കി കളുടെ ജില്ലാ നേതാവായി. ഒന്നിനും  സമയം തികയുന്നില്ല, ബഹുജനസമരങ്ങൾ ധരണ്ണകൾ മാർച്ചുകൾ, ദിവസത്തിന് 24 മണിക്കൂർ പോരാ എന്ന തോന്നൽ. അങ്ങനെ ഇരിക്കുപ്പോൾ പ്രസ്ഥാനം  എതിരാളികളുടെ നയങ്ങൾക്കെതിരെ, ഭാരത് ബന്ദു  പ്രഖ്യാപിച്ചത്,ബന്ദ് എന്നാൽ കേരളം  ശോകമുകം. എനിക്ക്  ജില്ലാസെന്റർ  ചാർജ്ജ് ആയിരുന്നു. നാഷനൽ ഹൈവേ ...

ആദ്യ വിമാന യാത്ര

ഗൾഫ് എയർ  വിമാനത്തിന്റെ ഉച്ചഭാഷിണി ശബ്ദം ആണ്  ചിന്തയിൽ നിന്നും ഉണർത്തിയത്  പുറപ്പെടാൻ  സമയമായി  ദമ്മാംലേക്ക് പോകാനുള്ള  എല്ലാവരും ഗേറ്റുവഴി  വിമാനതില്ലേക്ക്  പ്രവേശിക്കാൻ  ഹിന്ദിയിലും  ഈഗ്ലിഷിലും  ഉള്ള  അറിയിപ്പുകൾ. ഞാനും കുട്ടുകാരും വിമാനത്തിലേക്ക്  നടന്നു നീങ്ങി, വഴി കാണിക്കാൻ  ഫ്രോക്ക് ധാരികളായ  സുന്ദരിമാർ  കുട്ടത്തിൽ കൈയിലെ പാസ്സും പസ്സ്പോര്ട്ടും പരിശോധിക്കുന്നു. ബാഗുകൾ  നേരത്തെ വാങ്ങിയാതിനാൽ  കൈയി വീശി  ഞങ്ങൾ  അകത്തേക്കുള്ള വഴി താണ്ടി. വിമാനത്തിന്റെ  വാതിലിൽ പിന്നെയും  സുന്ദരികൾ  സ്വാഗതം  ചെയ്യുകയാനവർ. വിമാനത്തിനുള്ളിൽ  ശരിക്കും ഒരു അത്ഭുത  ലോകം  ഞങൾ അസ്വദിക്കുക ആയിരുന്നു. ഷാജി  ശരിക്കും  നിയന്ത്രണം  വിട്ട ഉപഗ്രഹം പോലെയായിരുന്നു  എയർ  ഹോസ്റെസ്സിനെ തൊടുന്നു നമസ്കരിക്കുന്നു  എന്ന് വേണ്ട  ഒരു വിധം കസേരയിൽ  പിടിച്ചു ഇരുത്തി. ആദ്യമായി  ഈ ലോകത്ത് എതിയതിന്റ്റെ  പരിഭ്രമം എല്ലാവരിലും  ഉണ്ടായിരുന്നു. സീറ്...

ഒരു പ്രവാസി ജനിക്കുന്നു

Image
https://www.facebook.com/KayamkulamSocialWork/posts/286381558160687
Image

പ്രവാസ ജീവിതം എയർപോർട്ട്

https://www.facebook.com/KayamkulamSocialWork/posts/286540744811435

പ്രവാസ ജീവിതം ഒരു കടംകഥ

https://www.facebook.com/KayamkulamSocialWork/posts/286568304808679

പ്രവാസ പയനം നാലാം ഭാഗം

https://www.facebook.com/KayamkulamSocialWork/posts/288426101289566

പ്രവാസ പർവ്വം അഞ്ച്ചാം അങ്ക്കം

Image
ബോംബൈ  മഹാരാഷട്രയുടേത് മാത്രമായിരുന്നില്ല  ഒരുകാലത്ത്  മലയാളി ചെറുപ്പക്കാരുടെ  സ്വപ്പ്ന തലസ്ഥാനം  ആയിരുന്നു. എഴുപത്കളിലും  എമ്പത്കളിലും  നാടുവിട്ട് അവിടേക്ക് പോയ  ചെറുപ്പക്കാർ തിരിച്ചു വന്നു ഉണ്ടാക്കിയ  ഓളങ്ങൾ  നാട്ടിൽ വലിയ തരംഗം  ആയിരുന്നു. അവരുടെ  പട്ടിനാക്ക് കുപ്പായങ്ങളും  റോഡ് തുക്കുന്ന പന്റ്സുകളും  പെട്രോൾ ഗ്ലാസ്  കണ്ണടയും അടുതുകുടി  പോകുമ്പോൾ ഉണ്ടാകുന്ന  രുഷമായ മണവും  വിലകുടിയ  സിഗാരും  എല്ലാം ഞങളുടെ  തലമുറയെ  ബോംബയെ  അവിടെനിന്നും  ഗൾഫ്  എന്ന മയാനഗരിയുടെ  ശരിക്കും  ഗേറ്റ് വേ ഓഫ്  ഇന്ത്യ  ആക്കിയിരുന്നു. ജുഹു  ബീച്ചിലും മലബാർ ഹില്ലിസിലും  ഷാജിയുടെ  ബന്ധുവിന്റ്റെ കൂടെ ചുറ്റി തിരിയുമ്പോൾ  ഞങൾ  ആദിനങൾലുടെ പഴയ സ്വപ്ന  സാക്ഷത്ക്കാരം  നേടുകയും  തേടുകയും  ചെയ്യുക ആയിരുന്നു. ഇരുനില ബസും നഗര ത്തിരക്കും  കാഴ്ചകളും  മാഹിം  പള്ളിയിലെ കുർബാനയും അതിന് ഒരു വിശേഷം ഉണ്ട്  തുടര്ച്ചയായ  കുറ...