ഏഴാം തന്പുരാ൯
ഏഴാം തന്പുരാ൯ നാൽക്കവലയിലെ മൈൽ കുറ്റിയിൽ അയാൾ കുന്തിച്ചിരുന്നു, കൈയിൽ എരിയുന്ന ബീഡി, ഒട്ടിയ കവിളുകൾ ഒന്നുകൂടി അണപ്പല്ലുകൾ കൊഴിഞ്ഞുപോയ വായുടെ അകത്തേക്ക് കയറ്റി ആഞ്ഞ് ആഞ്ഞു വലിച്ചു. ബീഡിയുടെ തുന്പിലെ ചെറിയ കനൽ പ്രയാസത്തോട് മുനിഞ്ഞു കത്തി. പിന്നെ ആയാസപ്പെട്ട് ചുമച്ചു പലവട്ടം, പിന്നെ അകലേക്ക് കാറിത്തുപ്പി, ആ തുപ്പലിൽ അയാൾ വേച്ചു പോകുന്നുണ്ടായിരുന്നു, എങ്കിലും ഒറ്റകൈയ്യാൽ മൈൽ കുറ്റിയെ അയാൾ മുറുകി പിടിച്ചു. അപ്പോൾ നേരം പുലർന്ന് എട്ടുമണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ആ ഗ്രാമത്തിലെ കൊച്ചുടൗൺ ആയ ആ നാൽക്കവലക്ക് തിരക്കിൻറെ ചൂട് പിടിക്കുന്നതെ ഉണ്ടായിരുന്നുള്ളു. സിറ്റിയിലേക്ക് പോകാൻ വരുന്ന ബസ്സ് പിടിക്കാൻ തയ്യാറായി സ്‌കൂൾ,പാരലൽ, കോളേജ് കുട്ടികളും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ മേഖല ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരും ഒന്നും രണ്ടും മൂന്നുമായി, കാത്തിരിപ്പ് ഷെഡിലേക്ക് നടന്നു വരുന്നുണ്ട്, ചിലർ നേരത്തേ തന്നെ അവിടെയെത്തി, ദുരെ റോഡിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. കവലയിലെ ചായ മക്കാനികളും മാടക്കടകളും തുറന്നിരുന്നു. വലിയ ഷോപ്പിങ് മാളുകളായ പലചരക്കുകടകളും ബ്യുട്ടി പാർലറുകളായ ബാർബർഷോപ്പുകളും അവയുടെ ഉടമസ്ഥർ വന്ന...