Posts

Showing posts from July, 2016

വരരുചിപെരുമ

വരരുചിപെരുമ ഞാനെഴുതട്ടെയൊരു പറയി പെറ്റാക്കഥ ഞാൻപറഞ്ഞെന്നെഴുതും പൊയ്യില്ലാകഥ ഞാനെന്നഭാവമോ നിറയും നാട്ടുകഥ ഞങ്ങളീജനതതിയെന്നും പാടും പഴംകഥ പാണന്റെ വീണമീട്ടുമീണമീകഥകളോ പറയക്കുടിലിലെ വർണരാഗമീകഥകളോ പതിതയാം ഭൂമിക്കു, ലയവുമീകഥകളും പതിതരെന്നാർക്കുവോരറിയണമീകഥ വടക്കൊരു രാജസദസ്സിനുരത്നവും വസുക്കളിൻ മദ്ധ്യേപ്രകാശരൂപനും വരരുചിയെന്നനാമേ പുകൾപെറ്റാൻ വനരാജധാനിക്കും പേരെഴും വന്നിയും ഒരുനാളാരാജാവുരച്ചു സദസ്യരോ- ടൊന്നു പറഞ്ഞീടുക ശ്ലോകം മഹാരഥേ ഒരുമയാചൊല്ലണം മാന്യമഹാജനം ഒരുവാക്യം രാമായണേ ഉത്കൃഷ്ടമായത് അന്തണശ്രഷ്ഠൻമാരൊന്നായി ചിന്തിപ്പു അദ്ധ്യാത്മകഥയിലെയുത്കൃഷ്ട ശ്ലോകത്തെ അവരാം നവരത്നശ്രേഷ്ഠർ കുഴങ്ങിപ്പോയ് അധികാരശക്തനാം രാജന്റെ ഖഡ്ഗവും അവരിൽ പ്രമാണി വരരുചിയുരക്കയാ യങ്ങു മഹാപ്രഭുയടിയനരുളുകമാസത്തേ അറിവുമായടിയനോ മടങ്ങും നിശ്ചയം അവിടുത്തേയുള്ളത്തെ കൻമഷം മാറ്റിടും സഞ്ചാരപ്രിയനാമന്തണൻ വിടകൊണ്ടു സഞ്ചിത പുണ്യംതേടും ശ്ലോകപദത്തേയും സർവജനപഥം താണ്ടിയാത്രാവഴിതന്നേ സത്യത്തിൻ മാർഗ്ഗേതടഞ്ഞില്ല വാക്യവും അന്തിയണഞ്ഞു, വനമദ്ധ്യേ വഴിവക്കിൽ അന്ത്യദിനമന്നു, പുലരിയിലണയണം ആപുരേ, രാജസവിധേയുണർത്തണം ആയുൽകൃഷ്ടശ്ലോകയീരടി, കാതിങ്കൽ വിവശനാമ...

ഉറവ വറ്റിയ ആൾക്കൂട്ടങ്ങൾ

 ഉറവ വറ്റിയ ആൾക്കൂട്ടങ്ങൾ          പതിവ് പോലെ ജനാർദ്ദനൻ നടന്നു, സായന്തന കുളിരിന്റെ ഇടയിലൂടെ, മുന്നിൽ വിറങ്ങലിച്ച ഗോതന്പിൻ പാടങ്ങൾ ദീർഘ ദുരം പടർന്നു കിടക്കുന്നു, അയാളോർക്കയാണ് എത്രകാലമായിട്ടുണ്ടാവും ഈ നടപ്പു തുടങ്ങിയിട്ട്, അയാൾ പിന്നിലേക്ക് ചിന്തിച്ചു, വീട്ടിലെ പഞ്ഞം സഹിക്കവയ്യാതെ നാടുവിടാൻ തീരുമാനിച്ച താൻ അമ്മയോട് പറഞ്ഞത്, കൽക്കട്ടയിലെ കൂട്ടുകാരനെ പറ്റി. കള്ളമായിരുന്നു, ലക്ഷ്യമില്ലാതെ അലയാൻ ആണ് എന്നുപറഞ്ഞാൽ വീട്ടിൽ സമ്മതിച്ചില്ലങ്കിലോ എന്ന ചിന്തയാണ് കള്ളം പറയിച്ചത്, കേട്ടതും അമ്മപറഞ്ഞു, നീ പൊക്കൊളുക ഒരുത്തെങ്കിലും ഈ നരകത്തിൽ നിന്നു രക്ഷപെടുന്നെകിൽ ആകട്ടെ എന്ന്. പിന്നെ അലച്ചിലിന്റെ നാളുകൾ പൈപ്പിലേയും വഴിയോരത്തെയും ജലം കുടിച്ചുറങ്ങിയ കാലം, അങ്ങനെ എത്തിപ്പെട്ട ഗ്രാമം, അന്നത്തെ ആ ഗ്രാമത്തിലെ വലിയ സൂപ്പർ മാർക്കറ്റ് ഉടമയായ മാർവാടി, എന്തോ കരുണ തോന്നി കടയിൽ പലചരക്ക് പൊതിഞ്ഞു കൊടുക്കാൻ നിർത്തി, പിന്നെ കണക്കിപ്പിള്ള, അവസാനം മാർവാടിയുടെ മരുമകൻ, വളർച്ച പെട്ടന്നായിരുന്നു, വിവാഹത്തെപ്പറ്റി, മാർവാടി ചോദിച്ചപ്പോൾ അന്പരന്നു പോയി, അപ്പോഴാണ് നാടുകാണാം എന്ന് തോന്നിയത്, മാർവാടി...

മൽസ്യകന്യക

         മൽസ്യകന്യക തുടർച്ചയായി ശബ്ദിക്കുന്ന ഫോൺ ശബ്ദമാണ് ദത്തനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്, അയാൾ കിടന്നിട്ട് മിനിറ്റുകളെ ആയിട്ടുണ്ടായിരുന്നുള്ളു, രാവേറെ ചെന്നപാർട്ടി തീ൪ന്നപ്പോൾ തന്നെ മണിപന്ത്രണ്ട് കഴിഞ്ഞിരുന്നു, അയാൾ ഉറക്കച്ചവടോടെ ഫോൺ എടുത്ത് നോക്കി, അതിൽ വളരെ കുറച്ചു വിളികളെ വരു, വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന നമ്പർ. ഫോണിൽ കറങ്ങുന്ന മഹാവിഷ്ണുവിന്റെ ചിത്രം, ഓ, ഡിജിപിയാണ്, അലക്സാണ്ടർ സേവിയർ. അത്യാവശ്യമെന്തെങ്കിലും ആയിരിക്കും അല്ലെങ്കിൽ ഈ നേരത്ത് വിളിക്കില്ല, അയാൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു. മറുതലക്കൽ അദ്ദേഹത്തിന്റെ മുഴങ്ങുന്ന ശബ്ദം, ഏയ് രാവണാ നീ എവിടെ?,  സർ അങ്ങയിൽ നിന്നും വെറും രണ്ടുമണിക്കൂർ അകലം മാത്രം, ദത്തൻ പറഞ്ഞു,  അപ്പോൾ നീ നിന്റെ രാവണൻ കോട്ടയിൽ തന്നെയുണ്ട്, വെനീസിൽ?,  അതേ സാർ, ദത്ത൯.  എങ്കിൽ കാര്യങ്ങൾ എളുപ്പമായി, എന്തേ മണ്ഡോദരിയും ശുർപ്പണഖയും കൂടെയുണ്ടോ ദ്രാവിഡ കുമാര? ഡി ജി പി,   ഉണ്ടേ..... ദത്ത൯, സാർ പറയു ഈയുള്ളവൻ എന്ത് സേവയാണ് ചെയ്യേണ്ടത്,  രാവണാ ജനകൻമാർ സമാധാനം നൽകുന്നില്ല, സീതമാരെ രക്ഷ...

പുഴയോഴുകും വഴി

             പുഴയോഴുകും വഴി      ഇനിയും ഏറെ സമയമെടുക്കും കൗണ്ടറിനടുത്തെത്താൻ. നീണ്ട വരിയിൽ ഏറ്റവും പുറകിലായാണ് അയാളുടെ നില്പ്പ്. പാന്റ്സിന്റെ പോക്കറ്റില് നിന്നും മൊബൈല് ഫോണ് വലിച്ചെടുത്തു തെല്ലു നിരാശയോടെ ഇന്ബോക്സിലേക്കു നോക്കി. ഇല്ല, ഇതുവരെ റിപ്ലൈ ഒന്നും വന്നിട്ടില്ല, എന്തിനാമെസ്സേജ് വിളിച്ചൂടെ, അല്ലേലും അവൾ വിളിക്കില്ല ആ പൂതന യക്ഷി, ഇവളെ മജിസ്ട്രേറ്റ് പണിക്ക് എടുത്തവനെ അടിക്കണം, അച്ഛൻ അറിയപ്പെടുന്ന ക്രിമിനൽ വക്കീൽ അയാൽ ഈ നാട്ടിൽ എന്തുമാകാം, തന്നെപോലെ ജൂനിയർ ആയ വക്കീലന്മാരുടെ ജീവിതം കൂടി കുട്ടിച്ചോറാക്കും, അയാളുടെ ജീവിതം നശിപ്പിച്ച സീനിയർ വക്കീൽ ഗോപാലകൃഷ്ണകൈമളിനെ ചുട്ടുതിന്നാൻ ദേഷ്യമുണ്ടായിരുന്നു മാനുശങ്കറിന്, അതിന് അയാളെ പറഞ്ഞിട്ടു കാര്യമില്ല വക്കിലിന് സ്ഥിരാവരുമാനമുള്ള ഭാര്യവേണമെന്ന് എല്ലാരും പറഞ്ഞപ്പോൾ വീണുപോയിന്ന് പറഞ്ഞാൽ മതീല്ലോ, അതിന് ഈ ഭദ്രകാളി മജിസ്ട്രേറ്റ് തന്നെ വേണമായിരുന്നോ എന്റെ ഭഗവതീ, പ്രാർത്ഥന ഉച്ചത്തിലായോ മുന്നിലുള്ളവർ തിരിഞ്ഞു നോക്കിയോ എന്നൊരു സംശയം കൈയിലിരുന്ന മാഗസിൻ കൊണ്ടു മുഖം മറച്ചു, എന്തായാലും ഇന്ന് രണ്ടു വിട്ടിട്ടു...

സഹനരാഗവീണകൾ

സഹനരാഗവീണകൾ സർഗ്ഗസൃഷ്ടിയാംഗീതകംപാടിയെത്തുന്നവേദിക സ്വർഗ്ഗകന്യകേനിന്നിലെശുഭ്രവർണ്ണമാവേഗങ്ങൾ സാധകാകാരിരാഗമോവെറുംതാളമേളപ്പെരുക്കമോ സത്തുക്കൾവാഴ്ത്തുംനിത്യമാചാരുതമേൽക്കുമേൽ വിലയമാകുന്നപ്രപഞ്ചവുംവിലയിക്കുന്നശാരീരവും വിധുരയായരാഗമാലികവിപിനഭംഗിതുടിപ്പുകൾ വിനിതനാകുമശ്വവുംവേഗതതീർപ്പൂപുലരിയിൽ വികാരതീവ്രമാംനിശ്വാസംവാരിജപ്രഭപടർത്തുമോ വസന്തകാലപറവകൾഉണർത്തുംലയഘോഷങ്ങൾ വനത്തിൻകാന്തിവരുത്തുമിപ്പൊയ്മുഖമാംകാഴ്ചയും വസന്തകാലദേവതേനീയഭിരമിപ്പിച്ചസൌകുമാര്യം വല്ലഭൻതൻവരദാനമോതവവിപഞ്ചികമീട്ടുംരാഗമോ കനകരൂപനാകരാംഗുലികുളിർമന്ദമാരുതനുതിർക്കവേ കദനകൻമഷമൊഴിയുമാമനംമയൂഖപീലിവിരിക്കവേ കതിരുകൊയ്തപാടങ്ങൾകവിതചൊല്ലിയകാലങ്ങൾ കനവുപെയ് തൊഴിഞ്ഞുപാടുന്നുകദനരാഗമേളവും വിരഹരാഗചിലന്പൊലിയുയരുംനൻമഗ്രാമങ്ങൾ വായ്ത്താരിനിലയ്ക്കുമാകൊയ്തുകാലവിശേഷങ്ങൾ വനങ്ങളായിനിരക്കുന്നുവാനചുംബിയാംഭവനവും വസുധകേഴുന്നനീരുകൾനിപതിക്കുംമഹാസാഗരം കടുംതുടികളാംദുന്ദുഭിപടർന്നുയരുന്നരാവുകൾ കരതലങ്ങളുയർത്തുന്നതാളമില്ലാത്തമലയാളം കാർന്നുതിന്നുന്നമാരികൾഘനീഭവിച്ചദേശവും കാത്തിരിക്കുന്നമാനവൻപുതുഭാവഗായകരൂപനെ

ദേവവ്രതൻ

ദേവവ്രതൻ അരുണപ്രഭപടർത്തിപിറന്നവൻ അഭംഗുരലക്ഷ്യമാർഗ്ഗേചലിപ്പവൻ അമരത്വമേകിമാതാവിൻപുണ്യമായ് അഗ്നിപ്രഭേജ്വലിക്കുമാകുമാരകൻ ഗംഗാമാതതൻഗർഭേവന്നുപിറന്നവൻ ഗംഗയിലവനുടെയന്ത്യത്തെകണ്ടവൻ ഗംഗാകാന്തനാൽപുതുജീവനേപുൽകി ഗംഗാദത്തനെന്നുലോകേയറിഞ്ഞവൻ ദേവലോകത്തങ്ങുമാതാവുപോറ്റിയാൻ ദേവതകൾക്കേറ്റംപ്രിയമാനവനായവൻ ദേവാംശമായപരശുരാമ ശിഷ്യനായ് ദേവവ്രതനെന്നനാമേഭൂവിൽവന്നവൻ താതന്റെമോഹപ്രാപ്തിനേടികൊടുത്തവൻ സ്വജീവിതംപ്രതിജ്ഞയായിവച്ചുനൽകിട്ട് ദേവവ്രതനെന്നപട്ടത്തേകൈക്കൊണ്ടവൻ ഹസ്തിനപുരത്തിൻകുമാരൻമനോഹരൻ കൃഷ്ണദ്വൈപായന,വേദവ്യാസന് പിതാവായ  ദേശത്തിനൊക്കയുംധർമ്മത്തിൻദേവനായി  ദേഹംവെടിഞ്ഞാശാന്തനുരാജനോനിത്യമേ   ദേവപ്രതിജ്ഞപോൽകരുതുംസിംഹാസനെ     പുഷ്പവൃഷ്ടിയാൽ ദേവാസുരലോകങ്ങൾ പുൽകിനവസ്ഥാനംധർമ്മമാംപാതയിൽ പുഷ്പകതേരൊന്നുനൽകിനാൻദേവകൾ പുഷ്പിതനേത്രയായി മാതയാംദേവിയും      ചിത്രാംഗദനുംവിചിത്രവീര്യനുമനുജന്മാർ  ചിത്രപതംഗത്തേപോൽമറയുന്ന നാളുകൾ  ചിത്തംതുടിക്കുന്നു മാതാവോമൌഢദുഖിത ചിതയൊരുക്കാനും വംശവൃക്ഷേശൂന്യത    കാശികുമാരിയെഅപഹരിച്ചാനയിച്ചു  കാമുകരാജന് തിരികേകൊടുത്തവൻ  കാമുകിപതിതയെന്ന...

സൈക്കിളപ്പൂപ്പൻ

സൈക്കിളപ്പൂപ്പൻ വീട്ടിലെ പറങ്ങാണ്ടി തഞ്ചത്തിൽചൂണ്ടി കോച്ചാമൻ മാടത്തിൽ പൈസക്ക് വിറ്റ് എട്ടണതുട്ടൊന്ന് കീശയിൽ തട്ടീട്ടുമണ്ടി പെട്ടെന്നു രുദ്രാണിയപ്പന്റെകടയിന്റെമുന്നേ വട്ടത്തിൽ ചവുട്ടുന്പം നീളത്തിലോടാൻ എട്ടണതുട്ടൊന്ന് നൽകിയെടുത്തോണ്ട് എട്ടരപൊട്ടനാംരുദ്രാണിയപ്പൻകടയിലെ വട്ടങ്ങൾ രണ്ടുള്ള ചട്ടംകൊണ്ടോടുന്നു സൈക്കിളുമുന്തി റോഡിൽ ഓടുന്നനേരം അംബാസിഡറൊന്ന് ചീറീപാഞ്ഞുവരുന്നു അമ്മേയെന്നൊരുനിലവിളിശബ്ദംമുഴങ്ങി മുള്ളൻകൈതച്ചെടിതളിർമെത്തയുമായി മുട്ടിലോപൊട്ടൻചായങ്ങൾചിതറിയപോലെ ചോരപൊടിയുംകാലുംകൈകളുമൊക്കെ നെഞ്ചിലുംദേഹത്തുംകൈതമുള്ളുതകതി തഞ്ചത്തിൽകാടിനെതള്ളി നിവർന്നെണിക്കെ വഞ്ചിമറിയുംകടവുപോൽ ബഹുജനംകൂടി കണ്ണിൽപൊടിയുംമുത്തുകണങ്ങൾമുറിയേ കണ്ണാനിനക്കെന്തുപറ്റിയെന്നാർത്തജനവും അംബാസിഡറെന്ന്ഗദ്ഗദകണ്ഠത്താൽചൊല്ലി അമ്മേവിളിച്ചുകരയുംപൈതലിൻബാല്യം അച്ഛനെകാട്ടാതെ മുങ്ങിചുറ്റിനടപ്പുകഠിനം അമ്മപറയില്ലെന്നതുദൃഢനിശ്ചയമല്ലോ രുദ്രാണിയപ്പൻ ചതിച്ചതുചൊല്ലണമല്ലോ കുണ്ടിയിൽതല്ലിന്റെവർണ്ണങ്ങൾകടുപ്പം ഇങ്ങനെ വിളങ്ങുന്നഓർമ്മകടലുക്കുമീതേ നാട്ടിൻപുറത്തിന്റെ നടവഴി മാത്രമേസത്യം വിങ്ങുംമനസ്സാൽ കറങ്ങിനടക്കുന്പോൾ രുദ്രാണിയപ്പന്റെകടയുംമാഞ്ഞതുംസത്യം

പ്രണയസ്മാരകം

പ്രണയസ്മാരകം പ്രണയലോലുപനാകുംകാന്താനിന്നുടെ ചൊടികളുണർത്തിയയുൻമാദവേഗമോ പ്രണയസുരഭിലമാമുടൽതന്ത്രിമീട്ടലോ മധുവൂറുമവനിറയ്ക്കുംതേൻചഷകങ്ങളോ നീയാംമണിവീണയിലുണരുമീരാഗമാലിക മമമന്ദസമീരനുയർത്തുംകുളിരാന്ദോളനം വിമലേ, ചന്ദ്രികചാലിച്ചനിശാകളകൂജനം മലയജതൽപ്പത്തിലെഫണശീൽക്കാരവും പ്രിയാ, നിൻകരാംഗുലിസ്പർശതാളത്തിൽ പറന്നുയർന്നൊരുചിത്രപതംഗരൂപത്തിൽ വിലസിടേണംവിപഞ്ചികതാളമേളത്തിൽ വിരിഞ്ഞമാർത്തടതാപമൊപ്പിയാർക്കേണം കനകവർണ്ണമോടിയാളുനിന്നുടൽരൂപം കനവിലോയെന്നാളുമീനരനുടെമാനസ്സം വിലാസലോലേനിപതിക്കുന്നുമമാവേഗം വിനിതനാമീനിൽപ്പുനിൻപാദസാമീപ്യേ വിജയകാഹളമുഴക്കിയേറുമീകരിവീരൻ കുസുമവദനേവീണമീട്ടുമാകരിവണ്ടോ വിടരുംപൂവിൻതേൻനുകർന്നുനിൽപ്പൂനീ മാരിമഴനനഞ്ഞീടുംഭൂവായിമാറുമീഞാനും അണയുവാനോനേരമായിതീരദ്വന്ദത്തിൽ കുലംകുത്തിയൊഴുകിയപുഴകടന്നെത്തി പ്രണയതൽപ്പമൊരുക്കിനൽകിയചങ്ങാടം കൊളുത്തിവയ്ക്കാമനശ്വരപ്രണയസ്മാരകവും

യാത്രാമൊഴി

 യാത്രാമൊഴി വിടചൊല്ലുവാൻ സമയമേറെയായീസഖീ വിധിതൻവിളയാട്ടുകണ്ടു തരിച്ചുപോയി വിപിനമാണുകാണ്മൂതാണ്ടേണ്ടവഴികളോ വരുമിനിയാരെന്റെചാരെതുണയൊരുക്കാൻ കദനമാംകഥകളോകാതിൽചൊരിയുന്നു കൽപ്പിതമാകുന്നമനസ്സിനോനീരീളക്കം കാമനകൾക്കുംചിറകുമുളയ്ക്കുന്പോൾ കാതരേതവകാന്തൻചിറകറ്റകൊറ്റിമാത്രം ആധിയോവ്യാധിയായായുസ്സെടുക്കുന്പോൾ ആവാരംപൂവായിജൻമംമണംപൊഴിക്കും അമരത്വംതേടിയർക്കനെപ്പോൽമണ്ടുന്ന ആമനുവിന്റെതനയരുംനശ്വരജൻമമല്ലോ വിടരുംപൂവിലുംവിഷച്ചേരുവപടരുന്പോൾ ഫലമതേതുമൊഴിയുമോപാഷാണമുക്തം വകതിരിവില്ലാത്തകാലകൌശലചമയവും വിഫലമാക്കുംനാടിൻയൌവനതൃഷ്ണകളെ അണിമലരിൻതൂമന്ദഹാസംമനോഹരം അണിയാകുവാൻവിരിയുംമുഗ്ദ്ധചാരുത അടവികൾനീളെവിളങ്ങിയാസഹർഷത അനുപമമോഹനംനിയതിക്കുസമ്മാനിതം ഇനിയുംപറയട്ടെയാത്രാമംഗളംമൽസഖീ ഇനിയഭംഗുരയാത്രയ്ക്കുദൂരമതിലെറേയും ഇതിലെവരുന്നൊരാപവനന്റെകുളിരിലും ഇനിനിറയ്ക്കട്ടെനിൻസുഗന്ധലേപനങ്ങൾ