Posts

Showing posts from March, 2014

യോയോ കൊതണ്ട യോയോ

യോയോ കൊതണ്ട യോയോ  ചിത്രഗുപ്ത രാജന്റെ ആജ്ഞ വന്നതും ഭടന്മാർ കൊതണ്ട രാമനെ വളഞ്ഞു. രാമൻ അത്ഭുതപ്പെട്ടു, എത്ര ചടുലവും വേഗവും ആണിവർക്ക്, സമ്മതിക്കണം. അയാൾ മനസ്സിൽ കരുതി. അപ്പോൾ തന്നെ രാജന്റെ മറുപടിയും എത്തി ഇത് ഭുമി അല്ല, ദേവലോക കവാടമാണ്  ആജ്ഞകൾ നൽകാൻ ഒരാളും മറ്റുള്ളവർ അത് നടപ്പിലാക്കാനും. രാമൻ അസ്തപ്രജ്നൻ ആയി നിന്നു.  ഇവിടെ കാര്യങ്ങൾ കരുതും പോലെ അല്ല.  അയാൾ പറഞ്ഞു ഞാൻ നടന്നോളം എങ്ങോട്ട് പോകണം എന്ന് പറഞ്ഞാൽ മതി. അയാൾ രാജാവിനെ തൊഴുത് ഇടവും വലവും രണ്ട് ഭടൻ മാരും ആയി സ്വർഗ്ഗ കവടത്തിലേക്ക് യാത്രയായി. മനോഹര ഉദ്ദ്യാനവും അലങ്കരിക്കപ്പെട്ട രാജവീഥികളും പിന്നിട്ടുള്ള ആയാത്രക്കിടയിൽ ഭടന്മാർ ലക്ഷ്യസ്ഥാനത്തെപ്പറ്റി  പറഞ്ഞു കൊടുത്തു. സ്വർഗ്ഗ കവാടം വെറും സ്വർഗ്ഗത്തിന്റെ കവാടം മാത്രമല്ല. കറുപ്പും വെളുപ്പുംപോലെ, നന്മയും തിന്മയും പോലെ, ഇരുളും വെളിച്ചവും പോലെ,  സത്യവും അസത്യവും പോലെ, ധർമ്മവും അധർമ്മവും പോലെ,  സ്വർഗ്ഗവും നരകവും ഒന്നിക്കുന്ന ബിന്ദു ആണ്. സാധാരണ ചിത്രഗുപ്ത രാജൻ സദസ്സിൽ തീരുമാനിക്കും എവിടെ ആണ് വിടേണ്ടത്.ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് ഈ സ്വയം നിർണ്ണയ ...

കൊതണ്ട റോക്ക്സ്

      കൊതണ്ട റോക്ക്സ്   വലിയ കൂന്പൻ തൊപ്പിയും മാറിൽ പോർച്ച്ചട്ടയും കാലിൽ മുൻപ് കൂർന്പിച്ച കാൽചട്ടയും അണിഞ്ഞ  ഭടൻ അയാളെ  മുൻപോട്ട് ആനയിച്ചു. ആ വലിയ കൊട്ടാരത്തിന്റെ  മുൻവാതിലുകൾ അവർക്കായി മലർക്കെ തുറന്നു, രാമനും ഭടനും ആ വലിയ വാതയങ്ങൾ കടന്ന് അകത്തേക്ക് കയറി രാമന്റെ മുൻപിൽ അത്ഭുതങ്ങളുടെ  ഒടുങ്ങാത്ത  പ്രവാഹം വീണ്ടും പീലി വിരിച്ച്ചാടി. ആകാശം മുട്ടേ മേൽകുരയുള്ള  വലിയ ഇടനാഴി അതിന്റെ നോക്കെത്താ ഉയരത്ത് നിന്നും താഴേക്ക് വരുന്ന ചങ്ങല്കളിൽ തുങ്ങി ആടും ശരറാന്തലുകൾ  ചുവരുകളിൽ ജീവൻ തുടിക്കും ശിൽപ്പങ്ങളും ചിത്രങ്ങളും. നോക്കെത്താ ദുരം നീളമുണ്ട് ആ ഇടനാഴിക്ക്. നിരവധി വാതിലുകൾ അതിലേക്ക് തുറക്കുന്നു  ചിലവാതിലുകൾ തുറന്ന് ആൾക്കാർ ഇറങ്ങുന്നു  മറ്റുവഴികളിളുടെ കടന്ന് പോകുന്നു  ആരും പരസ്പരം സംസാരിക്കുന്നത്  കാണുന്നില്ല ചില ചോദ്യംങ്ങൾ മനസ്സിൽ വന്നത് പെട്ടന്ന് വിഴുങ്ങി കാരണം ഭടന്റെ പഴയ ഉപദേശം തന്നെ. കാഴ്ച്ചയിൽ ഒരു വലിയ യന്ത്രം പോലെ തോന്നി, ആരുടെയോ നിർദ്ദേശങ്ങൾക്ക്  അനുസരിച്ച് ഓടുന്നുന്ന യന്ത്രം. എല്ലാ കാര്യങ്ങളും  എഴുതി വയ്ക്ക...

വന്ദനം നിത്യ വന്ദനം.

Image
വന്ദനം നിത്യ വന്ദനം. അമ്മിഞ്ഞപാലിൻ മധുരം നുകരും പൈതലായി ആമോദതിരയിൽ അലിയും കുളിരിളം തെന്നലായ്  ഇന്നിന്റെ സത്യത്തെ പുൽകുന്ന ശ്രീയായ് മണമായ്  ഈരടിയിൽ നിറയും പല്ലവികളിൽ രാഗമായി,  ഗാനമായ്   ഉന്മതൻ നിധിയേ ഉത്തമസ്വത്വമെ   നിന്നുടെ  ഊർവ്വരതയിൽ പുണ്യമായി ജീവനായ് നിറയട്ടെ  ഋഗ്വേദജനിയാം ഭാരതനഭസ്സിലെ താരമാം എന്നുടെ മനസ്സിന്റെ ഭാവനയിൽ നിറയും  ഏകമായുള്ള  പരിഹാര്യ മുർത്തിയും നീയേ  ഒന്നന്നന്ന സങ്കൽപ്പം വിവിധമായി മറ്റും   ഓർമ്മകളിൽ വിളങ്ങുന്ന  ഗുരുപവന രൂപം  അഹോ വണങ്ങുന്നു നിഞ്ചരണ യുഗ്മങ്ങൾ  അടിയന്റെ കുട്ടായി  അണയുനീ ദേവാ!!!!!!!  അംന്പിഴയുംനിന്നുടെമിഴികൾക്ക് മുൻപിൽ കുപ്പുന്നു കൈകൾ നിത്യവും വിഭോ......

സ്വപ്നങ്ങൾ സ്വന്തമാക്ക്

Image
സ്വപ്നങ്ങൾ  സ്വന്തമാക്ക് കാത്തിരുന്നു കാത്തിരുന്ന് കനവ് കണ്ടു  കതരമാം നിൻമിഴിയിണയിൽ കടലുകണ്ടു  കമിനിനിൻ  മുടിയിഴയിൽ താഴുകി വന്ന മാരുതനും എൻ നാസികാരന്ത്രത്തിൽ  നിറച്ചോ പുഷ്പഗന്ധം   ധനുമാസ്സനിലാവുകളിൽ മരംപെയ്യും നിശീധത്തിൽ  ധന്യനായ് നിന്നുടെ  മൊഴികൾ കേട്ടുനിന്നു   കടലുകൾ ഇരമ്പിയില്ല  കറ്റൊട്ടും വീശിയില്ല  കഥനത്തിൻ കാലമിന്നും തീർന്നതില്ല  കന്മഷംമിയർന്നൊരു കാതരമാം കർണ്ണപടം  കാര്യങ്ങൾ ഒന്ന്ഒന്നായി തുള്ളി തുളുന്പിടുന്നു സരയുനദിക്കരികിൽ  രാമന്റെ വിഷണ്ണഭാവം  സമാനമില്ലാത്ത സ്വത്വത്തെ  തെടലല്ലേ   കാളിന്ദി നദിക്കരികിൽ  രാധതൻ  രാഗഭാവം   കണ്ണന്റെ  മനസ്സിനെ ഇന്നും മാടി വിളിക്കുകല്ലേ  പ്രണയത്തിൻ പാരവശ്യംപതിവ്രതതൻ പാണീഗ്രഹം  പ്രപഞ്ച സത്യത്തിന്റെ ബഹിർസ്പുരണം തന്നെ  പർണ്ണശാലയിലും കൊട്ടാരശയ്യയിലും പ്രണയത്തിൻ പാരവശ്യം ഒന്നുതന്നെ രാജാവിൻ മണിയറയിൽ രാജ്യത്തിൻ പണിഅറയിൽ  പ്രജതന്റെ തുണിരത്തിൽ  പ്രക്രതിതൻ ആരാമത്തിൽ   പണ്ഡിത പാഠ...

കൊതണ്ടരാമന്റെ കദനകഥകൾ

Image
കൊതണ്ടരാമന്റെ കദനകഥകൾ    രാമൻ പെട്ടന്ന് വെളിച്ചത്തിൻറെ തീജ്വാലയിലേക്ക് എടുത്തെറിയപ്പെട്ടു. അതിനുളളിൽ അന്ധകാരത്തിന്റെ അവസാനമില്ലാത്ത  ഇടുങ്ങിയ ഇടനാഴികളിൽ എത്ര കാലം സഞ്ചരിച്ചു എന്ന് അയാൾക്ക് മനസിലായില്ല. കാലഗണനയുടെ എല്ലാ തോതുകളും  ആ മഹായാത്രയുടെ ആരംഭത്തിൽ  തന്നെ അയാൾക്ക് നഷ്ട്ടപ്പെട്ടിരുന്നല്ലോ. സമയ സുചികളും ഭാരഅനുഭവങ്ങളും രൂപ സൌമാരികതയും എല്ലാം. അനന്തതയുടെ നിത്യതയുടെ സൗപർണ്ണികയിൽ അയാൾ ആരോമൽ തോണിയിൽ തുവൽ സ്പർശമായി ഒഴുകുകയായിരുന്നു  ദിശഅറിയാതെ ദിനങ്ങൾ അറിയാതെ, സുര്യനെയോ ചന്ദ്രനെയോ അറിയാത്ത യാത്ര. തുടക്കവും ഒടുക്കവും ഇല്ലാത്ത യാനം, മരണത്തിനും ജനനത്തിനും ഇടയിലുള്ള  ആ സത്യത്തെ അറിയുന്ന പാപത്തിനും മോക്ഷ പ്രാപ്തിക്കും തമ്മിലുള്ള ഉണ്മയെ നൽകുന്ന ജന്മ കർമ്മം മാത്രം പാഥേയമായുള്ള പുണ്യപാവനമായ ആ പാത. രാമൻ അത് അനുഭവിച്ച് അറിയുക ആയിരുന്നു. ഇതും തേടിയാണ് ഒരിക്കൽ നചികേതസ്സ്  യമലോകം വരെ എത്തിയത്. യാഥാർത്ത സത്യം തേടിയ മഹായാനം അതാണ് തനിന്ന് അനുഭവിച്ച് അറിയുന്നത്. ഭൂമിയിലെ ജീവിതം എത്ര നൈമിഷികം നിയതിയുടെ അർത്ഥമറിയാത്ത പാമരർ കെട്ടിയാടുന്ന വിദൂഷക വേഷങ്ങൾ ഓർത്തപ്പോൾ അയാളിൽ...

കോതണ്ട രാമന്റെ കദന കഥകൾ

കോതണ്ട രാമന്റെ കദന കഥകൾ   അഞ്ചാംനാൾ ചടങ്ങുകൾ തുടങ്ങി രാമന്റെ മൂത്തമകൻ കർമ്മംങ്ങൾ ചെയ്യുന്നു. ഗ്രാമത്തിലെ സ്ഥിരം കാർമ്മികൻ അടുത്തുനിന്നും പറഞ്ഞുകൊടുക്കുകയാണ്  തനിക്ക് വിടപറഞ്ഞ് പോകാൻ സമയം അടുത്ത് വരുന്നു ഇപ്പോൾ അയാൾ തികച്ചും സന്തോഷവാൻ ആണ്  എന്തെന്നാൽ കൈയിലുള്ള പണം നേരായ വഴിയിൽ ഉപയോഗിച്ചാൽ തലമുറകൾ നന്നായി പോകും.  അത് അയാളുടെ ഭാര്യക്ക് നന്നായി അറിയുകയും ചെയ്യാം, അയാൾ നിമിഷങ്ങൾ എണ്ണി. കർമ്മംങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ബലി ഇടൽ ആണ്  കുറെ അധികം കാക്കൾ മരച്ചില്ലകളിൽ  ഇരിക്കുന്നു കൂട്ടത്തിൽ  ഒരു വലിയ കാക്ക നേറുംതലയിൽ  മുറിവ്മായി  അതിന് മറ്റുള്ളവയിൽ നിന്നും എന്തോ പ്രത്യേകത പോലെ അപ്പോൾ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞ ചിരംജീവി അശ്വധാമാവിന്റെ   കഥ ഓർമ്മ വന്നു. ഭഗവാൻ ശപിച്ചത്  അപ്പോൾ അത് ശരിയാണ് അയാൾ ആത്മഗതം ചെയ്തു. പെട്ടന്നാണ് കൈകൊട്ടലിന്റെ  സ്വരം ചിന്തകളിൽ നിന്നും ഉണർത്തിയത് മക്കൾ എല്ലാരും കുടി കാക്കയെ വിളിക്കയാണ്  ഒരു കാക്ക പോലും അങ്ങോട്ടേക്ക് ചെല്ലുന്നില്ല അവറ്റകൾ തന്റെ നേരെ നോക്കുന്നു  കുട്ടികളെ കഷ്ട്ടപ്പെടുത്താതെ ...

കോതണ്ട രാമന്റെ കദന കഥകൾ

കോതണ്ട രാമന്റെ കദന കഥകൾ               രാമന്റെ മരണം കാട്ടുതീ  പോലെ പടർന്നു നാട്ടിൽ ഉള്ളവർ എല്ലാം മുക്കത്ത് വിരൽവച്ചു ഓരോരുത്തരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഒരാൾ പറഞ്ഞു ഇത് വളരെ പൈശാച്ചികവും മ്യഗീയവും ആകുന്നു എന്ന്.  അപ്പോൾ  അടുത്തുനിന്ന സ്വന്തം ലേഖകൻ എന്തുകൊണ്ട് എന്ന് ചൊദിച്ചപ്പോൾ അല്ല മരണം അല്ലങ്കിലും അങ്ങനെ അല്ലേ എന്ന് അഭിപ്രായം പറഞ്ഞ് അയാൾ തടിത്തപ്പി. വേറൊരാൾ കുടുംബത്തിന്റെ ഭാവിയിൽ ആശങ്ക  രേഖപ്പെടുത്തി. ചിലരാകട്ടെ  അകൈതവമായ  സഹതാപവും. അങ്ങനെ ഗ്രാമവാസികൾ  കൊതണ്ടരാമന്റെ വീട്ടിൽ ഒത്തുകൂടി, ആകാലത്ത് മോർച്ചറികൾ ഇല്ലാതിരുന്നതിനാലും  പ്രവാസികൾ  ജനിക്കതിരുന്നതിനാലും, ഫോട്ടോ വീഡിയോ തുടങ്ങിയ ജിമിക്കുകളും  കലാകാരന്മാരും  ചടങ്ങുകളിൽ വിളിക്കപ്പെടതിരുന്നതിനാലും  സർവ്വോപരി ആളുകൾക്ക്  മരണവീട്ടിൽ മദ്യസേവ നിഷിദ്മയതിനാലും മരണനാന്തര ചടങ്ങുകൾ വേഗം തുടങ്ങി.എന്നാൽ അവിടെനിന്നും പോകാൻ ഇഷ്ട്ടമില്ലത്ത ഒരാൾ ഉണ്ടായിരുന്നു  അത് മറ്റാരും അല്ല സാക്ഷാൽ കൊതണ്ട രാമന്റെ ആത്മാവ്. അയാൾക്ക് ദുഃഖം അടക്കാൻ കഴിഞ്ഞി...