Posts

Showing posts from June, 2017

വഴിമറന്ന കാന്തൻ.

വഴിമറന്ന കാന്തൻ. കനൽലെരിയുന്ന മനസ്സിന്റെ മറക്കുള്ളിൽ കവിതയൊളിപ്പിക്കുമെന്നുമെന്റെ കാന്തൻ. കരളിൻകലക്കങ്ങൾ കുഞ്ഞിളം രാഗമായി  കഥനത്തെയലിയ്ക്കുമെന്നുമെന്റെ മാരൻ  വിപിനമാം ജീവിതവഴിയിൽ വെളിച്ചമായ്  വിധി വിളയാട്ടവുമെന്നുമെത്തിനിൽക്കെ വിലയിക്കയാണവൻ വേപഥു മൂടുന്ന  വികൃതിത്തരംമായ്ക്കും തീരതിരതരംഗം അകതാരിലെന്നും അണയാത്തദീപമായ്  അഴലകത്തുന്നവൻ ആ ബോധിസത്വൻ  അമരത്വരൂപേ നീ അകമേനിറയുന്പോൾ ആരാധിച്ചാർക്കുവാനിനി മടിയെന്തിനാ..... ഇന്നിനി പാടും ഞാൻ ഹിന്ദോളരാഗങ്ങൾ  ഈനല്ല വീണയാം എൻ കരപല്ലവത്തിൽ  ഈശലുനിറക്കുന്ന ഈ ഗാനപീയുഷം  ഇവിടെപാടി തകർക്കട്ടെ എന്നുള്ളമേ.....  കനകാംബരങ്ങൾ ചിരിതൂകിനിൽക്കുന്ന  കബനീനദിതഴുകും തൻ തീരദ്ദ്വന്ദങ്ങളോ  കവനത്തിൻ കന്മദംതീരത്തെ തഴുകുന്ന കാവ്യാനിളയുടെ പൊൻ ഓളങ്ങളോ  പോരുക, കാന്താ നിന്നളകങ്ങൾ തേടുന്ന പേരറിയാത്തൊരു പാവം കാമിനി ഞാൻ  പേരിലെ പേരച്ചമായി വിലസുമീ നീയെന്നെ  പേരിടുന്പോൾ മാത്രം നിത്യം മറന്നതെന്തേ?

എനിക്ക് പ്രണയിക്കണം

എനിക്ക് പ്രണയിക്കണം ഞാനൊന്ന് പാടട്ടെയൊരു പ്രണയഗീതകം!! നിൻ മണിച്ചുണ്ടിലെ സ്നേഹത്തിൻ ശീലുകൾ!! അങ്ങ് കിഴക്കെ പൊൻ ചക്രവാളത്തിൽ പുലരിക്കതിരവൻ കടുംതുടിത്താളത്തിൽ എന്നെ കുളിപ്പിക്കും മധുരമീ മഴത്തുള്ളി നിന്നുടെ തേൻമൊഴി പടരുമീ സതിരുകൾ വാനിലെ അമ്പിളി പൊഴിക്കും പനിമതി വാസനപ്പൂവിന്റെ പുഞ്ചിരി തിളക്കങ്ങൾ പൊന്നുടൽ കാന്തിയിൽ വിളങ്ങുമാതാരകം അഗ്നിനാളമായ് തിളങ്ങുമെന്നാത്മാവിലും നീളും കരാളഹസ്തമവളുടെ പിൻ ചേലയിൽ നീളെ ചുറ്റിവരിയും പശിക്കും പെരുംപാമ്പുപോൽ വെട്ടിത്തിളങ്ങുമൊരായുധം അണിവയർ വെട്ടത്തുറക്കുന്ന ചാപിള്ളകൾ നിറയുന്നു വെൺമഴു വെട്ടത്തിൽ ചിതറും കബന്ധമായ് വിണ്ണിലെ താരകക്കുഞ്ഞിൻ നിലവിളിപ്പെരുക്കങ്ങൾ ഇല്ല എനിക്കിനി പ്രണയങ്ങളിപ്പാരിലോ ഇദയങ്ങൾ ആദത്തിൻ വിഷക്കനിയോർക്കണം..... ഈ പ്രപഞ്ചത്തിനടിമയാം മനുഷ്യനിന് ചപലത കേൾക്കുക വാക്കുകൾ ദിഗംബരപരിഷതൻ..........

സലോമിയും മുന്തിരിവള്ളിയും

സലോമിയും മുന്തിരിവള്ളിയും  അവൾ മുന്തിരിച്ചാറ് കുടിച്ച് ഉന്മത്തയായിരുന്നു. അനുഭൂതികളുടെ പൂനിലാവിൽ ഒഴുകി, നറുപാൽ വെട്ടം കൊണ്ട് അലംകൃതമായ ആ പൗർണ്ണമി തിങ്കൾ വിലസിയ നിശീഥിനിയിൽ ദൂരേക്ക് നോക്കി നിന്നു. അവൾ അടിമുടി പൂത്തുലഞ്ഞു, അത്രയ്ക്ക് മുന്തിരിച്ചാർ അകത്താക്കിയിരുന്നു. അവളുടെ കപോലങ്ങൾ വെള്ളി വെളിച്ചത്തിൽ തിളങ്ങി. പ്രണയം പെയ്യും ആ രാത്രിയിൽ മരങ്ങൾ മഞ്ഞ് പൊഴിച്ചും രാപ്പാടികൾ ഈണം ഉതിർത്തും അവളെ ഉന്മാദത്തിൽ ആഴ്ത്തിയപ്പോൾ സോളമൻ ഉറങ്ങുകയായിരുന്നു.  മുന്തിരിക്കുലകൾ തൊങ്ങലുകൾ ചാർത്തിയ ഏദൻത്തോട്ടം അവളെ കൂടുതൽ ലഹരിപിടിപ്പിച്ചു. അവൾ അതിന്റെ മനോഹാരിതയിൽ ഇറങ്ങി നടന്നു. എങ്ങും സിംഫണി തീർക്കുന്ന ചീവീടുകൾ, അവളുടെ ഇന്ദ്രിയങ്ങളിൽ ബീഥോവന്റെ രാഗമഴയുടെ ആയം തീർത്തു. അവൾ അതിന്റെ നിമ്നോന്നതയിലേക്ക് ഇറങ്ങി നടന്നു. അപ്പോൾ എവിടെയോ ബൈക്കിന്റെ കടകട ശബ്ദം പിശാചിന്റെ പ്രലോഭനങ്ങളെ സ്ത്രീയിൽ പാരന്പര്യത്തിന്റെ ഗീതകം പാടി ഉണർത്തി.  എങ്കിലും സലോമി മുന്തിരിച്ചാറിന്റെ ലഹരിയിൽ നീന്തി തുടിച്ചു. അവളുടെ വക്ഷസ്സുകൾ ഉയർന്നിരുന്നു, അതിൽ പ്രണയത്തിന്റെ കാവ്യങ്ങൾ ഉരുവിടുന്ന വക്ഷോജദ്വന്ദങ്ങൾ. അവൾ പിന്നെയും നടന്നു, ആ ന...

വെള്ളാരം കണ്ണുകൾ

വെള്ളാരം കണ്ണുകൾ          കുറച്ച് നാളിന് ശേഷം മസ് ‌ കറ്റിലേക്കുള്ള തിരിച്ചു വരവിൽ അയാൾ വളരെ ആഹ്ലാദവാനായിരുന്നു . യമനിലെ പ്രൊജക്റ്റ് കഴിഞ്ഞുള്ള ഇടവേള അയാൾ നന്നായി ആസ്വദിച്ചു , ബാങ്ക് ബാലൻസ് തീർന്നു എന്നായപ്പോൾ , പഴയ മസ് ‌ കറ്റ് കന്പനിയുടെ വിളി ഒരു വരദാനമായിരുന്നു അയാൾക്ക് ‌. ജീവിത സാഹചര്യവും ഉയർന്ന നിലവാരവും തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു . പണ്ട് ചിരികൊണ്ട് സ്വീകരിച്ചിരുന്ന മുഖങ്ങളിലെ കാർമേഘങ്ങൾ അയാൾ കണ്ടില്ല എന്ന് നടിച്ചു . വിരുന്നിനും കുറച്ചുനാൾ ഒപ്പം താമസിക്കാനും വിളിച്ചിരുന്ന ആൾക്കാർ കാണുന്പോൾ തിരിഞ്ഞു പോകുന്നത് അറിഞ്ഞില്ല എന്ന് ഭാവിച്ചു . അവധികളിലെ ആൾക്കൂട്ടങ്ങൾ മരീചികപോലെ അകലുന്നത് അയാളെ തളർത്തിയില്ല , അയാൾക്കറിയാമായിരുന്നു , ഇതെല്ലാം നൈമിഷികം മാത്രം എന്ന് . ഇരുളും വെളിച്ചവും കണ്ടിട്ടും അയാൾ ചിരിച്ചു , നിശബ്ദമായി .     രാവിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ വെളിയിൽ പ്ലക്കാർഡുമായി കാത്തു നിൽക്കുന്ന സ്വദേശിയായ ഡ്രൈവർ , പരിചിത മുഖം കണ്ടപ്പോൾ ...