Posts

Showing posts from March, 2018

എന്റെ കൊടികളിൽ നിറം മങ്ങുന്നു

എന്റെ കൊടികളിൽ നിറം മങ്ങുന്നു എന്റെ സമരമുഖങ്ങളിൽ നീ ചെറുകുളിർ മർമ്മരം ഞാനുയർത്തിയ പോരാട്ടപഥത്തിൽ നീർതുള്ളിയും മനുവും മാർക്സും പകർന്ന വഴിത്തിട്ട തീജ്വാലയും എന്റെ മെയ്യിൽലെ വീരത നിൻപീഡനാനുഭവഗാഥയും സമരാഗ്നിയിൽ നമ്മൾ വിളിച്ചത് ഈങ്കുലാബന്നതും സഹനങ്ങളിൽ നീ എനിക്കൊപ്പം കൈ ചേർത്തതും ഉമ്മറത്തിണ്ണലാത്തേരമ്മ പകർന്നാറ്റിയൊന്നായ് നുക൪ന്ന മൺപിഞ്ഞാണപാത്രത്തിലെ കഞ്ഞിയേകിയോരൂ൪ജ്ജമോ നന്മയും ഉണ്മയും ചേർത്തുചാലിച്ച വെള്ളവും ഒപ്പം നുകർന്ന വറ്റിനും സ്നേഹമണമെന്നോർക്കുക. കുണ്ടനിടവഴികളും ഇല്ലിയും വല്ലിയും നിറഞ്ഞൊരാ ഗ്രാമഹൃദയങ്ങളിൽ നുകർന്ന വാറ്റിനും പ്രണയമോ. നമ്മൾ തേ൪ തെളിച്ച് കയറ്റിയ തിന്മതൻ കോട്ടകൾ കണ്ടതോ മറകൊടയേകിയ നരകയാതനയും നീറ്റലും പിന്നെ അടിമത്വജന്മജല്പനങ്ങളിൽ തടയിട്ടു നേദിച്ച ജീവിതസത്യത്തി൯ നേരുടപ്പിറപ്പുകൾ ഉയിരുകൾ അഫനെന്നാത്മാവ് നരകിച്ചു തീരുന്ന കോലാകൾ കാവൽപട്ടിക്കുസമരായ ജീവിത മൺപുറ്റുകൾ എങ്കിലും മൽസഖേ നമ്മളുയിർചേർത്തു പോരാടിയ നന്മകൾ നിറയേണ്ട മണ്ണിത് പൊൻമലയാളം എവിടെയോ കൂവിയ കുക്കട നാദത്തിൽ പുലരേണ്ട...

ആ ചിത കത്തിയെരിയുമ്പോൾ

ആ ചിത കത്തിയെരിയുമ്പോൾ   യദു അവിടെ വന്നിട്ട് മണിക്കുറുകൾ കഴിഞ്ഞിരുന്നു ... നഗരത്തിരക്കിന്റെ ആധിക്യത്തിൽ കയറി ഇരുന്നതാണ് അവിടെ ..... ഇന്ന് എല്ലാം മറക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുള്ള ഇരിപ്പാണ് .. എന്നും ഇത് മനസ്സിനോട് പറയുന്നതാണെങ്കിലും പക്ഷെ പരാജയമാണ് ഫലം . മുന്നിൽ നിറഞ്ഞോഴിയുന്ന മധു ചഷകം ഏതോ പ്രതികാരം തീർക്കും പോലെ അയാൾ വായിലേക്ക് കമിഴുത്തുന്നു .... നഗരത്തിലെ ആകെയുള്ള   പഞ്ചനക്ഷത്ര ബാറിലെ അരണ്ട വെളിച്ചത്തിൽ മേശകളിൽ ആൾക്കാർ വന്നും പോയും ഇരുന്നു . എന്നിട്ടും കാറ്റ് പിടിക്കാത്ത പാറപോലെ അവൻ ഉറച്ചിരുന്നു .  നഗരത്തിൽ അപ്പോൾ ഇരുട്ടിന്റെ കമ്പളം പുതച്ച തെരുവോരങ്ങളിൽ മുനിഞ്ഞു കത്തുന്ന നിയോൺ വിളക്കുകൾ ചിരിതൂകി നിന്നു . വിശാല നഗരചതുരങ്ങളെ വെള്ളിവെളിച്ചത്തിന്റെ പ്രഭ പുതിപ്പിച്ചു ഹൈമാസ്സ് ‌ ലൈറ്റുകളും ... ഇപ്പോൾ അവിടെ വാഹനത്തിരക്കുകളും മനുഷ്യരുടെ എരിപൊരി സഞ്ചാരവും കുറഞ്ഞിരിക്കുന്നു . ആ മഹാനഗരം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്താൻ ഇനി അധികം സമയം അതിക്രമിച്ചിട്ടില്ല എന്ന് അവന് തോന്നി . ബാറിന്റെ വാതിലു...