Posts

Showing posts from April, 2014

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 3

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  അദ്ധ്യായം ഒന്ന്           ഭാഗം-- 3 """""""""""""""""""""""""""""""""""""     ആദ്യ വിമാന യാത്രയുടെ കുതുഹുലതയെയും  ജിജ്ഞാസ  യെയും  കടന്ന് അയാളുടെ മനസ്സിനെ മദിച്ചതും ആലോരസപ്പെടുത്തിയതും  ഗേളിയുടെ വിരഹം ആയിരുന്നു അത് അയാളെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത്  നടന്നപോലെ, താൻ ചെയ്തപോലേ. വീടും തനിക്ക് അന്നുവരെ പ്രിയപ്പെട്ടതെല്ലാം, ഉമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാം വിട്ടുപോന്നപ്പോൾ മനസിനെ ഭരിച്ചിരുന്നത് ഒരുതരം നിസ്സംഗത ആയിരുന്നു. എന്നാൽ ഇന്ന് എന്തോ അകതാരിൽ കൊത്തി വലിക്കും പോലെ.എവിടെയോ എന്തോ വിങ്ങുന്നു. ആലോചനകളുടെ ഇടക്ക് മണിക്കുറുകൾ കടന്നത് അറിഞ്ഞില്ല. ഫ്ലൈറ്റ് അനൗണ്സ്മെന്റ് വന്നു എയർപോർട്ടിൽ ഇറങ്ങുന്നതിന്റെയും അവിടുത്തെ സമയത്തെപ്പറ്റി ഒക്കെ.  ചിന്തകൾ പാതിവഴിയിൽ വിട്ട് അയാൾ മറ്റ് യാത്രക്കാർ ഒപ്പം പുറത്തേക്ക് ഇറങ്ങി. അതൊരു ജൂലൈ മാസത്തിലെ പ്രഭാതം. സ്വപ്നങ്ങ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 2

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  അദ്ധ്യായം ഒന്ന്           ഭാഗം-- 2 =======================   കാലം  പിന്നെയും  മുന്നോട്ട്ട്, പൊടിമീശക്കാരൻ സുലൈമാൻ  കറുത്ത മീശക്കാരൻ ആയി  ഗേളി വെറും സുഹൃത്തിൽ നിന്നും ഗേൾഫ്രണ്ട് പിന്നെ കാമുകിയും ആയി  അവരുടെ സ്വപ്നങ്ങൾ ഒറ്റക്ക് വിദേശത്തിൽ നിന്നും ഒന്നിച്ച് എന്നായി അവർ അങ്ങനെ ജുഹുവിലും ഇന്ത്യഗേറ്റിലും  ജഹാംഗീർ ആർട്ട് ഗ്യലറിയിലും ഒക്കെ  കൊക്കുരുമി  മെയ്ഉരുമി സ്വപ്നങ്ങൾ കണ്ടുതുടങ്ങി. അവൾ നല്ല കുട്ടിയായിരുന്നു, സുലൈമാനോ  മുഹബത്തിന്റെ  അല്കകടലിൽ  ജെന്നത്തുൽ ഫിർദൌസ്സിന്റെ  ലഹരിയിൽ  അങ്ങനെ ഒഴുകി നടന്നു. അങ്ങനെ ഒരുദിവസ്സം അവരുടെ ഒഫീസ്സിലേക്ക്  ഒരാൾ കടന്നു വന്നു, ഒരു 40 വയസ്സിനടുത്ത് പ്രായം വരും വട്ടത്താടി ബെൽബോട്ടം പാന്റും പട്ടിനാക്ക് ഷർട്ടും മുഖത്ത് പെട്രോൾ ഗ്ലാസും.പുതിയ ജയൻ പടമായ ശരപഞ്ചരം ലുക്ക്.പച്ചപരിഷ്കാരി. മുറിയിലേക്ക് കടന്നു വന്നപ്പോൾ  നല്ല അത്തറിന്റെ മണം.കാഴ്ചയിൽ തന്നെ അറിയാം ഗൾഫിൽ നിന്നും വന്ന ഒരു മലയാളി ആണ് എന്ന് പക്ഷെ അയാൾ എന്ത്തിനു ഇവിട...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  ~~~~~~~~~~~~~~~~~~~~~~~ ഒരുപാട് ഒരുപാട് പണ്ടാണ്  എഴുപതുകളുടെ തുടക്കം  കേരളത്തിൽ  കംമ്യുണിസം കൊടുംപിരി കൊള്ളുന്ന കാലം നെല്ല് ക്യഷി ചെയ്യാൻ ആളില്ലാതായി  വന്നാൽ തന്നെ  കിട്ടുന്നത്  പണിക്കാർക്ക് കൊടുക്കാൻ തികയാതെ  ഉടമസ്ഥൻ പകച്ചുനില്ക്കേണ്ടി  വരുന്ന അവസ്ഥ വീട്ടിൽ ഉള്ള കിടാങ്ങൾ  നാല് ക്ല്ലാസ്സ് പഠിച്ച് കഴിഞ്ഞാൽ പിന്നെ  മുറിയിൽ നിന്നും പുറത്തിറങ്ങുകില്ല പിന്നല്ലേ പാടത്തെ പണിക്ക്. അത്തരം വലിയ മോശമില്ലാത്ത ഒരു ഇടത്തരം തറവാട്ടിൽ  നിന്നും ഇനന്റ്റെർ വരെ പഠിച്ചവൻ സുലൈമാൻ അത്യവശ്യം ഇംഗ്ളിഷ് അറിയാം  പിന്നെ മലയാളം കുടാതെ ഹിന്ദിയും  പിന്നെ സുലുവേങ്ങനെ ബാപ്പയെ സഹായിക്കും. ബാപ്പ ആണെക്കിൽ എന്നും വിളിക്കും ഇജജുവന്ന് എന്നെ ഒന്ന് സഹായിക്ക് എന്ന്, സുലൈമാന് അതു കേൾക്കുന്നത് കലിയാണ്. തന്നെപ്പോൽ പഠിച്ചവൻ പാടത്തോ?ലജ്ജാകരം. വൈകുന്നേരങ്ങൾ അത്തറും പുശി വെള്ളയും ഇട്ട് ഇറങ്ങും അങ്ങാടിയിൽ. കുറെ നാളുകൾ അങ്ങനെ അങ്ങട്ട് കഴിഞ്ഞു.  ഒരു നാൾ ഉഴവും ഞാറ് നടീലും ഒക്കെയായി വലിയ തിരക്കിൽ ആയിരുന്നു ബാപ്പ അന്ന് തന്നെ അത്യാവി...

ഭുമി നിൻ അമ്മ

  ഭുമി  നിൻ അമ്മ    ~~~~~~~~~~~~~~~ വർണ്ണം ചാലിച്ച വാനത്തിൻ തുണ്ടിൽ  മിന്നും പൊൻപ്രഭയാൽ  നഭസ്സാകെഞൊടിയിൽ  കണ്ണിൽ വിളയുന്ന മോഹന വിരുന്നാൽ  ദിഗന്തങ്ങൾ വിറയുന്നു വേനലിൻ  അന്ത്യേ പുളയുന്നു  മലയാളം ഉഷ്ണത്താൽ  ഇന്നും  കാളുന്നു വെയിലിൻ  കാഠിന്യം ഘോരം  കളിന്ദി തീരത്തും ഗോക്കൾക്ക്  ദാഹം  ഗോപരും കേൾക്കുന്നു  ഉന്മതൻ ഗീതം  വേനലിൻ വെയിലിന് ഒരു വേദാന്തമില്ല   പാരിധിൽ മാനുജൻ മരുവുന്നു  ഖിന്നം  ചാരെ വിളങ്ങുന്ന ഓട്ടുരുളി തന്നിൽ  പീയുഷമായി അൽപ്പം സംഭാരം  നിത്യം   ആകുലത നിറയും കർമ്മത്തിൽ എന്നും  കാണാൻ  ഒന്നന്നായി  ലോകാന്ത്യ കേളി  മർത്ത്യന്റെ കാമനകൾ  വികസനമല്ലോ   അവനിൽ കാരുണ്യം എങ്ങോ മറഞ്ഞു കർമ്മത്തിൻ ധർമ്മങ്ങൾ നിന്നേ തിരയും കുർമ്മമായി അതെന്നും  നിന്നുടെ പിന്നെ  കാണ്മു നീയത് അകതാരിൽ  സത്യം  ദുരയാൽ നിൻമിഴി മുടി  ഇരിപ്പു  ഇനിയും മരിക്കാത്ത നമ്മുടെ ധരിത്രി  കാണ്മു അകകണ്നാൽ വ്രണിതമാം മേയ്യേ  അ...

റോബർട്ടോ നീ എവിടെ?

Image
 റോബർട്ടോ നീ എവിടെ? ആ മരങ്ങൾ മഞ്ഞ് പെയ്യിക്കുന്ന ഡിസംബറിലെ  വൈകുന്നേരങ്ങൾ, ക്രിസ്മസ് രാവിൻറെ വരവറിയിക്കുന്ന  മനോഹാരിത  എടുത്ത് അണിഞ്ഞിരുന്നു. മുകളിൽ മാനത്ത് നിലവിന്റെ  ശോഭയിൽ  ചന്ദ്രൻ തിളങ്ങി നിന്നിരുന്നു. തെരുവ് ഓരങ്ങൾ  ആഘോഷങ്ങളുടെ  വരവറിയിച്ചു  വിളങ്ങിയിരുന്നു. ഇരുവശങ്ങളിലെയും  വീടുകളിൽ നക്ഷത്ര കുഞൻമാർ തിരുപിറവിയുടെ ഓർമ്മയിൽ  അങ്ങനെ വിരാജിച്ചു നിന്നു. റോമിലെയും  മിലാനിലെയും  വെനിസ്സിലെയും  രാജവീഥികൾ ആഘോഷത്തിർപ്പിൽ  ആറാടാൻ ദൈവപുത്രന്റെ  തിരുപ്പിറവി ദിനത്തിനായി  കാത്തിരുന്നപ്പോൾ  എന്റ്റെ കണ്ണുകൾ മറ്റൊരു മനുഷ്യപുത്രന്റെ,  ഒരു നായകന്റെ  നേർക്കഴ്ചക്കായി വെന്പിനിന്നു. മനസ്സ് പേർത്തും പേർത്തും പുലന്പി റോബർട്ടോ നീ എവിടെ.  ലോകം റോമിലേക്ക് പോക്കുന്നത്  പ്രത്യേകിച്ചു ഡിസംബറിൽ തീർത്ഥാടനത്തിനാണ്, ഞാനും  തീർത്ഥയാത്രയിൽ ആയിരുന്നു. അത് മറ്റൊരു മനുഷ്യ പുത്രനെ തേടി ആയിരുന്നു എന്ന് മാത്രം. ആ മഹാന്റെ പാദം പതിഞ്ഞ പുൽമേടുകൾ  തേടി ആയിരുന്നു,  മിലാനിലേയും വെനിസ്സിലെയും  റോമയിലെയും...