Posts

Showing posts from May, 2016

മുലക്കരം

മുലക്കരം മുഴങ്ങുന്നപെരുമ്പറ ആർക്കുന്നജനതതി കവലയിൽതന്പുരാൻവാഴ്ത്തലിൻഘോഷവും നിറയുന്നജനങ്ങളിൽഅടിയാനുംചെറുമിയും  കാതോർക്കയായ്പൊതുവിളംബരതിരുക്കുറൽ നവവിളംബരമൊന്നുതന്പുരാൻകുറിക്കയായ് കേൾക്കുകകൂട്ടരേ കാതോർക്കുക ഡും..ഡുടും....... വിളംബരംകൊട്ടുന്നഭടരിൽമുൻപനായവൻ    എടുക്കുന്നുതിരുക്കുറുൾതുടങ്ങുന്നുവായന    ഇന്നുനാൾമുതൽനിങ്ങൾമറച്ചിടേണ്ടനിന്മുല  മറച്ചാൽകൊടുക്കണംകരംനമ്മമഹാരാജന് ഓർക്കുവിൻ ചെറുമക്കളെ ഇതുരാജകല്പന കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും.. മറയ്ക്കഅരമുണ്ടിനാൽ,കാട്ടണംനിന്റെമാറിടം  പ്രജ,നെഞ്ചുരാജനുസ്വന്തമേമറയ്ക്കാൻപാടില്ലഹോ മറച്ചിതെന്നാൽരാജദ്രോഹമാകുമെന്നതറികനീ  കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും.. വിളംബരംതുടികൊട്ടുകാതിൽവീണമാലോകരും ഇതികർതവ്യഥാമൂഢരായ് വച്ചുവിരൽമൂക്കിലും, പൊന്നുതന്പുരാൻകൽപന രാജ്യനിയമമാണത് കാട്ടണംമാലോകരെ കേൾക്കനിത്യംനമ്മുടെമാറിടം പ്രജാസ്നേഹി നമ്മുടെയീപൊന്നുതന്പുരാൻ  ചൊല്ലുമോതവിരുകൾ,തവപ്രജാക്ഷേമവ്രതനുമേ നമ്മെകാക്കുന്നവീരവഞ്ചീശ്വരനൃപനാഥനാംരാജന്  കുന്പിട്ടുനൽകുക വാഴ്ത്തുംപിന്നെപ്രണാമവും നാളുകളേറെകഴിഞ്ഞില്ലനാട്ടിൽപലതരംകാഴ്ചകൾ നീണ...

ബാല്യകാലസഖി

ബാല്യകാലസഖി ആത്മവേദനയിൻ വളപ്പൊട്ടുമൊതുക്കി പിൻവിളികാക്കാതെപതിയെനടന്നകലെ പിന്നിലെവാകമരച്ചോട്ടിൻതണൽപറ്റിയാ സജലമാംമിഴിയുംഗ്ഗദകണ്ഠവുമായൊരുവൾ കൂടെപ്പിറപ്പല്ല രക്തബന്ധമാംപാശച്ചരടില്ല പൊക്കിൾക്കൊടിബന്ധത്തിൻകെട്ടുമേതുമില്ല തമ്മളിൽകാണുന്പോൾചുവരുകൾമാത്രമേ തങ്ങളിൽ ഇഴതിരിക്കാനായികണ്ടതുള്ളു ബാല്യത്തിൻ നാളുകൾകേളിതൻവേളകൾ കോളനിപാർക്കിൻ അതിരുകൾമാത്രമല്ല അൽപംമുതിർന്നപ്പോൾപ്ലേസ്കുളിനങ്കണം പിന്നെപ്രൈമറിക്ലാസ്സിൻവിശാലതയും ബാല്യംകടന്നിട്ടുകൗമാരമോഹനകാലവും നവയൗവനയുക്തരാംകാലവികൃതികളും പ്രകൃതിയാംശിൽപിയോകരപല്ലവത്തിനാൽ നൽകുന്നുമേനിമേൽപൊൻനിറചാർത്തുകളും മായാതെനിൽക്കുമാസൗഹൃദസൗരഭ്യചിന്തുകൾ മനസ്സിൽവസന്തത്തിൻമലരുകൾവിടർത്തിടുന്നു പഠനത്തിൻകാലത്തെവിഹ്വലഭാണ്ഡമാഭാരവും ഈസുന്ദരനിമിഷങ്ങളെകൊന്നുതള്ളിയില്ല  ഇന്നുപിരിയണംനമ്മൾ എന്നേക്കുമായ് സഖേ എന്നുള്ളവാക്കുമൊഴിയുമാചെൻചൊടികൾ കണ്ടുവിവശനായിമരച്ചോട്ടിൽനിൽക്കുന്പോൾ കാതുകളിൽപിന്നെയുമവളുടെവെള്ളിടികൾ ഓർക്കുകമൽസഖേനീയുമീഞാനുമീലോകത്തു ആണുംപെണ്ണുമെന്നറിഞ്ഞുവച്ചുകൊൾക രണ്ടുജാതിപ്പിറപ്പെന്നെങ്കിലുമറിഞ്ഞീടുക നമ്മൾക്കുസൗഹൃദംനിഷിദ്ധമെന്നോർത്തീടുക ഇന്നുപിരിയുന്നനമ്മിലെസൗഹൃദസുഗന്ധമാം നിമിഷസുമങ്...

ഉത്തരായനം

ഉത്തരായനം ഉർവ്വശിശിഷ്യനായ്ഉടലിൻമനോഹരൻ  ഉഡുരാജമുഖത്താൽനാട്യപ്രകടനപൂരവും  ഉജ്ജ്വലമാകുമാഭാവതീവ്രജ്വാലമുഖങ്ങളും   ഉൾപ്പുളകത്തിൻനവശരമാരിതീർക്കവേ നയനത്തിലാശ്ചര്യഭാവംപകരുമാകന്യ നിർനിമേഷയായമരുമാനാട്യഗൃഹത്തിലും വന്ദനച്ചുവടാർന്നുകൈകൾവിടരുന്പോൾ        വദനംമറയ്ക്കുംവിവശമാമനുരാഗമാലിക ഗുരുവാബൃഹന്ദളപകരുംനാട്യച്ചുവടുകൾ  ഗരിമകളിൻതീരത്തുപ്രേമപീയുഷരാഗങ്ങൾ  മോഹിച്ചതാണാകന്യ,യാഗുരുവെപതിയായി മഹിതമല്ലെന്നോർക്കയെന്നോതിയാപാർത്ഥനും പുത്രനാമഭിമന്യുവിൻസഖിയായ് കുടിവച്ചു  പാണ്ഡവകുലത്തിനുപ്രിയപുത്രവധുവായി  കുരുവംശജാതനാമഭിമന്യുധർമ്മരക്ഷയ്ക്കു കുരുക്ഷേത്രംതന്നിൽനടകൊണ്ടുവീരനായ് താതനെവെല്ലുന്നവില്ലാളിയായ്നിലകൊള്ളേ  തൊടുത്തിതൊരുചതിശകുനിയാംഗാന്ധാരൻ  ശൂരത്താൽവിടചൊല്ലിനാൻയഃശശരീരിയായ് ഉദരത്തിൽനിറച്ചവൻജീവന്റെകണികയും വിധിമുഴക്കത്തിൻചിലൻപൊലിശബ്ദത്തിൽ     വിധുരചകിതവിവശയായിവിരാടകുമാരിയും വ്രണിതഹൃദയവ്യഥയാൽദ്രൗപതിസുഭദ്രയും കബന്ധവിപിനമായി കുരുക്ഷേത്രഭൂമിയും   വിളങ്ങിനാനവൾകുരുവംശകുമാരിണി  ഉദരത്തിൽപേറിനാൾ ആരാജകുമാരനെ പാണ്ഡവവംശത്തിൻ ഭാവികുമാരകൻ  പരീ...

ഇതളരഞ്ഞ പനീർപൂവ്

ഇതളരഞ്ഞ പനീർപൂവ് അഗ്രഹാരത്തിലെഅഗ്രജജന്മങ്ങളൊന്നായി  ആക്രോശിക്കയവളോടുപുറത്തേക്കിറങ്ങടീ   അങ്കണമുറ്റത്താലംബഹീനയായരുളുന്നാകന്യ അംബരംമാത്രമെനിക്കാശ്രയമെന്നുനിനയ്ക്കയായ് അനാഥത്വമാകുംവിധിയെപഴിച്ചപ്പോളാമിഴി  തുള്ളിതുളുന്പുന്നധാര നനയുംകപോലവും  വിടരുംനാസാരന്ധ്രങ്ങളിൽ ശോണവർണ്ണവും  വിളങ്ങുകയാണവളൊരുസുന്ദരശിൽപ്പമായ് ദൈനമാമുഖംതഞ്ചത്തിൽപൊന്തിച്ചുവീക്ഷിച്ചു   ദേശംവണങ്ങിയ മമതാതന്റെമേടതൻപൂമുഖം അച്ഛനാമന്തണൻ നാടിൻറെനാഥനായ്വിലസുന്നു  മാതാവുരാജ്ഞിയുമവളോരാജകുമാരിയും  ഇന്നുമരുവുന്നതാ തെരുവിൻ കുമാരിയായ് തെല്ലുംകളങ്കക്കറതൻ ചേലയിൽവീഴിക്കാതെ  മുന്നിൽവിശാലമാതെരുവിൻറെസ്വാതന്ത്രിയം  വശങ്ങളിലിടുങ്ങിയ അഗ്രഹാരനിരകളും കുങ്കുമരാശിപടരുമുടൽവർണ്ണം കൂന്തലിൽ  കരിതോൽക്കുംനിറമാർന്നചഞ്ചലാക്ഷിണി    അശ്വിനിമുഖംവെല്ലും നാസികാഗ്രങ്ങളും കരിരാജനടയൊക്കുംമലയജമണമനോഹരി നാട്ടിലെ നവരാജകിങ്കരാക്ക്രോശപെരുമാരി നാണംമറക്കുവാനില്ലാമറുതുണിഭാണ്ഡവും  എല്ലാംത്യജിച്ചവൾതെരുവിലിറങ്ങുന്പോൾ  തുണയായോർമ്മനിറയ്ക്കും ബാല്യകൗമാരവും  പിന്നിൽഉയരുന്നൊരുവനുയർത്തുമാർത്തനാദം   വിടരുത...

കഠിനമീ വേനൽ

     കഠിനമീ വേനൽ വരണ്ട കിണറിൻ മറയിൽ ഇരുന്നിട്ട്  വിദൂര കാഴ്ചയിൽ അഭിരമിക്കെ  പാടത്തിൻ നടുവിലെ ചിറയുടെ മടിത്തട്ടിൽ  തുടിച്ചു മദിച്ച ബാല്യമെൻ ഓർമ്മയിൽ കൊയ്ത്തൊഴിഞ്ഞീടുന്ന പാടവരന്പിലും വയലേല മദ്ധ്യത്തെ നീർത്തടംതന്നിലും    ഉയർന്നു കേട്ടൊരു ആർപ്പിന്റെ ശബ്ദങ്ങൾ  പ്രതിധ്വനിക്കുന്നെൻ കാതിലും മനസ്സിലും വേനലിൻ മദ്ധ്യത്തിൽ ആവിപടരുന്പോൾ  വേപഥു ഇല്ല ഹോ മനുഷ്യനും ഉരുവിനും  കാഠിന്യമാകുന്ന അർക്കന്റെ രശ്മിയെ  തെളിനീരിൽ മുങ്ങിട്ട് ശാന്തമാക്കീടുന്നു. മേടമാസത്തിലെ ശരത്കാല സന്ധ്യകൾ  പാദപം നൽകുന്ന മധുരഫലങ്ങൾക്ക്  മേദിനി  ഒരുക്കുന്ന ഗർഭഗൃഹങ്ങളിൽ മുകുളമാകുവാൻ പനിനീരിൻ ലേപനം ഉച്ചച്ചൂടിന്റെ മൂർദ്ധനൃമാകുന്പോൾ  ഉത്തരായനരേഖയിൽ ദിവാകരൻ  മണ്ടിപോകുന്ന ദിനരാത്രങ്ങളിൽ മണ്ണിൽ വേനലിൻ കാഠിന്യ വേളകൾ  പച്ച നിറഞ്ഞൊരാ ഭൂമിമലയാളം മരുപ്പച്ചയായിവിലസ്സി മഹാഭാരതേ  മരുഭൂമിയാകുന്ന നാളുകൾ ചാരത്ത്  മാനവേന്ദ്രന്മാരുടെ കാതുകൾ ബന്ധിതം വിജനമായൊരൂ വയലേല വരന്പുകൾ  വലവിരിക്കാൻപോലും ഇല്ലാ ജലകണം   വയന പോലും കിളിർക്കാത്ത മലയാളം  കാന്...

മനുഷ്യമൃഗങ്ങൾ

മനുഷ്യമൃഗങ്ങൾ മനനമാണമനുഷ്യാമോക്ഷത്തിനൊരുവഴി  മനസ്സിനെമാംസത്തിൽനിന്നുയർത്തിടുനീ  നിറയ്ക്കുകഉണ്മയുംനീതിസാരബോധവും  ഉയർത്തുക പാരിലെആനന്ദസത്തുക്കൾ വിധിവിളയാടലിൽ നീ പിറകൊള്ളവേ  ഭൂമാതാവു കാത്തു നിന്നെ പോറ്റുന്നതും  കർമ്മമാംമാർഗ്ഗം നിനക്കുള്ളപാതയും  അതിനോ പാഥേയമാർജ്ജിക്കയാത്രയിൽ കർമ്മബന്ധംനൽകുംമാതാപിതാഭ്രാതരെ  ഗുരു വിജ്ഞാനംകാട്ടുന്നീശ്വരരൂപവും  സൗഹൃദബന്ധം നൽകും ഗമനമാംവഴി  മറുപാതി ഏകുന്നാപരലോകപ്രാപ്തിയും പുത്രനോ പകർന്നീടും പുത്തിലെമോചനം പുത്രി പ്രാപ്തമാക്കും നിൻ സൽപരന്പര  പൗത്രനുധരിക്ക വേണ്ട ഉപനീത പൗത്രവും   പരലോകപ്രാപ്തിക്കു വഴിയോവിചിത്രമേ മനുജാ, നീ ചെയ്തീടാ മനനമില്ലാതൊരുദിനം മതങ്ങൾ പറയുന്നു പ്രാർത്ഥന നിത്യവും   മരുവും ലോകമോവെറും ക്ഷണപ്രഭാചഞ്ചലം  മാനവനതറിയാതെ മത്സരിക്കുന്നു നിത്യവും  അറിഞ്ഞുകൊണ്ടുഹിംസചെയ്യും നാളുകൾ  അവനോനിറച്ചീടും ഭൂവിൽ മൃഗതൃഷ്ണയും കതിരോൻ കാട്ടുന്നു നിണമണിയും വഴികളും  കനിവിൻ രൂപമിവിടെ  അസ്തമിച്ച ഭൂമിയും 

നചികേതസ്സ്

നചികേതസ്സ് വജശ്രവസ്സിൻ രാജധാനി തിളങ്ങുന്നു   വർണ്ണങ്ങളാലലങ്കരിച്ച രാജവീഥീകൾ വന്നണയുന്ന ജനതതിയാൽനഗരിയും വിണ്ണിനൊക്കുന്ന ശോഭപടർത്തുന്നു ഭരതവർഷാന്തണലക്ഷങ്ങൾപൂകുമാ  ഭരണശ്രേഷ്ടന്റെ നഗരാങ്കണത്തിങ്കൽ വന്നുനിൽക്കുന്നു മാനവരെപ്പോലെ  നാട്ടിൻ ഗോക്കളെല്ലാമാപ്പുരമധ്യത്തിൽ സ്വർണ്ണനാണയലക്ഷത്തിൻ കൂന്പാരം ധാന്യങ്ങൾകായ്കറിനിലവറ നിറയുന്നു ദേഹണ്ണത്തിനുമൂട്ടാനും മല്ലരോ ധാരാളം വന്നികൾക്കിനിയെന്താഘോഷനാളുകൾ  പുലരിവന്നണയുന്പോൾ പുരത്തിലെ യജ്ഞഗൃഹങ്ങളിൽ മന്ത്രണഘോഷങ്ങൾ      വിദ്വത്സദസിലോ തർക്കശ്ലോകപ്രകന്പനം  വിദുരരാമന്തണരാൽ നിറയുമാദേശവും  ഋക്കുയജുർസാമവേദമന്ത്രം മുഴങ്ങുന്ന  പ്രകൃതിദേവിയെയിരുത്തിവണങ്ങിയ യജ്ഞയജമാനസവിധേ മരുവുന്പോൾ  പരമാനന്ദത്തിനുവേറെയീ വഴിപാരിൽ  യജ്ഞസമർപ്പണ വേളകഴിയുന്പോൾ  അണഞ്ഞു നൃപൻ ദാനധർമ്മത്തിനായ്  ചാരെ മരുവും കുമാരനചികേതനും  നയനകാന്തനാം കുമാരൻ മനോഹരൻ വീക്ഷണകോണിൽ നിറഞ്ഞു ഗോക്കളും  കാമധേനുവെ തേടും കുമാരനയനവും  കണ്ടിതില്ലെവിടയും കാമധേനുക്കളെ മുന്നിൽ നിറഞ്ഞീടും പട്ടിണിക്കോലങ്ങൾ ദുഃഖഭാരത്തോടെ കുമാരനുരചെയ്വൂ പറയൂതാതാ എവി...

വായന മരിക്കുമോ

വായന മരിക്കുമോ         ഇന്ന് പൊതുവായി സാമൂഹിക മാധ്യമങ്ങളിലും വേദികളിലും കണ്ടുവരുന്ന ഒരു നിത്യോപയോഗ ക്ലീഷേ ആണ് വായന മരിക്കുന്നു . നവ മാധ്യമങ്ങളും ഇന്റർനെറ്റും കൂടി വായനയെ കൊല്ലുന്നു.  ഇത് ശരിയാണോ? ആണെങ്കിൽ എന്താണ് പരിഹാരം, അല്ലെങ്കിൽ ഇത് മരിക്കാതിരിക്കാൻ നാം എന്തുചെയ്യണം, അതുമല്ലെങ്കിൽ ഇത് മരിച്ചാൽ ഈ നാടിന്, സമൂഹത്തിന്, രാജ്യത്തിന് സർവ്വോപരി മാനവരാശിക്ക് ഗുണമോ ദോഷമോ? ഇതൊന്നും ഈ പ്രഭാഷകരോ, അല്ലെങ്കിൽ ഈ ഭീഷണി നമ്മുടെ മുന്നിലേക്ക് ഇടുന്നവരോ പറയുന്നില്ല, വായന മരിക്കുന്നു, ഇത് പറയുന്പോൾ എന്റെ ചെറുപ്പത്തിൽ ജനങ്ങളെ ചകിതരാക്കിയ ഒരു സംഭവം ഓർമ്മ വരികയാണ്. സ്കൈലാബ് വരുന്നു, അന്ന് കേരളത്തിലെ ഓരോ മനുഷ്യരും പരസ്പരം കാണുന്പോൾ ഭയം നിറഞ്ഞ കണ്ണുകൾ പരസ്പരം കോർത്ത് തമ്മിൽ തമ്മിൽ ചോദിക്കും എപ്പഴാ വരിക? എന്ത് എന്ന് ആരും ചോദിക്കില്ല, അവർക്കറിയാം ചോദ്യം സ്കൈലാബിനെ പറ്റിയാണ് എന്ന്. അന്നത്തെ മാധ്യമങ്ങൾ ഒന്ന് ഓർക്കുക, ടീ. വി., ഇന്റർനെറ്റ് തുടങ്ങിയ നവ മാധ്യമങ്ങൾ വ്യാപകമാകുന്നതിന് മുൻപാണ്, പത്രവും നാലുനേരത്തെ റേഡിയോ വാർത്തകളും മാത്രം ലോകവുമായി മനുഷ്യൻ സംവേദിക്കുന്ന കാലമാണ്, മലയാളിയെ എത്രമാത്...

സതീർത്ഥ്യ സ്നേഹം

സതീർത്ഥ്യ സ്നേഹം ഇനിഞാനുറങ്ങട്ടെയെന്നുരചെയ്തുനടന്നാ  സുഹൃത്തിൻ മുഖം മറഞ്ഞില്ലായെൻമനസ്സിൽ  കണ്ണിൽ നിറഞ്ഞുപടരുന്ന പ്രകാശ ജ്വാലയും വാക്കിൽനിന്നുയരുന്ന നിശ്ചയദാർഢ്യങ്ങളും ആത്മവിശ്വാസത്തിൻ രൂപമവനെന്നുതോന്നി  ചെറുപ്പന്നെ കിട്ടിയ കൂട്ടവനെങ്കിലും പ്രവാസ വിടവാംദൂരം ഇടനാളിലകലങ്ങൾ കൂട്ടവേ  വരുമവൻ എല്ലാ വർഷാന്ത്യം മമ നാട്ടിങ്കൽ  സൗഹൃദശീതളിമപുതുക്കിപ്പറന്നങ്ങുപോകാൻ ഞാനുമവൻചാരെ സന്തോഷനിമിഷങ്ങളും        നാട്ടിൽ പണിയില്ല വീട്ടിൽ വയറോകുറേയുണ്ട്  വീടുവിടാതെ മുന്നിൽ വേറെ വഴി കണ്ടതില്ല  പുണരുകമാർഗമീ പ്രവാസ സ്വപ്നങ്ങളെ   എണ്ണതൻ നാട്ടിൽ പണമുണ്ടേൽ വിസയുണ്ട്  ഏജെന്റ്റിൻ കയിൽ കൊടുത്തുവാങ്ങാൻ സോദരമംഗലസ്വപ്നവും ആരൂഡരൂപവും  കാലങ്ങൾ ജീവനത്തിൽ നിന്നപഹരിച്ചു ബാങ്കിലും ലോണുണ്ട് നാട്ടാർക്കുകടമുണ്ട്      ജോലിക്കുപോയിട്ട് ഓവർടൈം നിന്നിടണം    പണത്തിനാവശ്യം ദിനംപ്രതി കൂടിവന്നു കാലങ്ങളിത്തിരി കടന്നങ്ങുപോയപ്പോൾ  പെണ്ണൊന്നുകെട്ടി കുടുംബത്തിൽകൂടെകൂട്ടി  കുഞ്ഞുങ്ങളവരുടെ പഠനവും ജോലിയും  പെങ്ങേന്മാരുടെ നിരവധി ആവശ്യങ്ങൾ തല...

ആർഷഭാരതഭൂമി

ആർഷഭാരതഭൂമി  സൂര്യാശ്ലേഷത്തിൻ ഭീകരവറുതിയിൽ  വരളാതെ വിളങ്ങുമെൻ ജന്മഭൂമീ  ജനനിയാംജാനകി അവളുടെ തനയർക്ക്  ഹരിതകംന്പളംപുതയ്ക്കും കർമ്മഭൂമി ഇവിടെ നൂറ്റാണ്ടുകൾ നിൻഗീതമാലിക    തളരാതെപാടിയ ഗായകന്മാരുടെ ജന്മഭൂമി മനുവും പൂരുക്കളും യയാതികുരുക്കളും  മണ്ണിൽ പുണ്യംവിളയിച്ച ഭാരതഭൂമി    ചരകനും ചാണക്യഭാസ്കര പ്രഭൃതികളും  ചിന്തയിൽ അഗ്നിപടർത്തിയ പുണ്യഭൂമി  ഭട്ടന്റ, രാമന്റെ വീഥിയാലൗന്നത്യമിയലുന്ന ഉലകിനെ ജയിച്ചോരാർഷഭാരതഭൂമി  വിധിയെ ജയിക്കാൻ ശ്രമിച്ചൊരാവരരുചി ബ്രഹ്മ്മന്റെ പാദംപതിഞ്ഞ ഊർവ്വരഭൂമി  പറയിപെറ്റിട്ട  പന്തിരുകുലാധിപതിയുടെ  പ്രോക്തങ്ങൾ നെഞ്ചിലടക്കിയ പുണ്യഭൂമി  വേദോപനിഷത്തുകൾ പാടിയ മനുജർക്ക്  ബ്രഹ്മ്മപദംകൊടുത്തിരുത്തിയ ഭാരതഭൂമി  അനുവേദങ്ങളെ സ്വധർമ്മമായ് മാറ്റിയ  വിദുരപ്രമാണികൾ പിറന്ന സുന്ദരഭൂമി ഗംഗയും സിന്ധുവും സരസ്വതി നദികളും  ജലംകൊണ്ട് സ്വാംശിച്ച തീർത്ഥക ഭൂമി   ജനനിതൻ പനിനീരിൽ ജനപഥം പെരുകുന്ന  ഉത്തമധർമ്മശൃംഗങ്ങൾ പുലരും ഭൂമി ഹിമവാനും വിന്ധ്യനും ശീർഷാഗ്രങ്ങളിൽ  നാടിൻറെ രക്ഷകരാവുന്ന സമതലഭൂമി...

പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു.

പ്രൊമിത്യുസ് നിന്നെ ഞാൻ അറിയുന്നു. പ്രണയം കൺകാട്ടി കരൾ കാട്ടി ഉടൽകാട്ടി   പ്രേയസ്സിതൻ മനംകാട്ടി വിളിക്കുന്പോൾ  വഞ്ചനയുടെ വിശ്വാസഗോപുര മേടകളിൽ ഉയർന്നമരും നിശ്വാസാവേഗ സതിരുകളിൽ    പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു  കരളറ്റ മനമറ്റ നെഞ്ചിലെ, പച്ച മാംസത്തിന്റെ   നുറുങ്ങുന്ന വേദനയിൽ, നിണം നിറയുന്ന   ദുരമൂത്ത കഴുകിൻ കൊക്കാഴ്ത്തുമൂർച്ചകളിൽ വീശുന്ന കാറ്റിന്റെ കുളിരാർന്ന ഗമനങ്ങളിൽ     പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു. ശോണിതനിണംപഴകി ജ്വലിക്കുന്ന കരിം   കന്മദക്കൂട്ടങ്ങളിൽ, ആ മണംതേടിയണയും പ്രാണികളുടെ കണ്ണികളറ്റാത്തശ്രേണികളിൽ നിറയുന്നക്ഷീരപഥ താഴ്വാര, തീരങ്ങളിൽ  പ്രൊമിത്യൂസ് നിന്നെ ഞാൻ അറിയുന്നു  നിശയുടെ മദ്ധ്യേ പാറിയടുക്കും ചിറകടിയിൽ   അമർത്തി വലിക്കുന്ന മാറിലെ മുറിവുകളിൽ   അടരുന്ന ശ്വാസചലന നിമ്നോന്ന വേഗങ്ങളിൽ മുറിവുതഴുകി പുലരി പകരുന്നലേപങ്ങളിൽ      പ്രൊമിത്യൂസ് നീയെന്നെ ഉയർത്തുന്നു യുഗങ്ങളേനിറയ്ക്കുന്ന പ്രേമാത്മരോദനകളിൽ   യുവതയുടെ നിസ്വാർത്ഥസ്നേഹ വേദനയിൽ     യൗവനതൃഷ്ണകളുടെ പ്രോക്തനിശീഥത്തിൽ നനഞ്ഞറിയുന...

പെണ്ണ്

പെണ്ണ്  അമ്മായെന്നാവിളി ഉച്ചത്തിൽ കേൾക്കുന്പോൾ  അമ്മതൻ ഇടനെഞ്ചിൽയുയർന്നീടുന്നൊരാളൽ എന്തെൻ മകൾക്ക്,സഖിയോത്തുവിളയാടുന്നേരം ഇത്ര സംഭ്രമിച്ചവൾ ഏതും വിളിക്കയെന്നെ പുറത്തേക്കിറങ്ങാനായ് വാതിൽപ്പടി പൂകെ  വേഗത്തിൽ നെഞ്ചിലേക്കണഞ്ഞു പൈതൽ  നിശ്വാസശ്വാസത്തിൽ നിമനോന്നമാകുന്ന  പിഞ്ചു നെഞ്ചകം, പരിഭ്രമരാഗം മീട്ടിടുന്നു അമ്മാ,നീ കേൾക്കുക നിന്നുടെയീ പൈതൽ  ആസന്നമൃത്യു വരിക്കും സമയം ചാരെ  മകളെ നീയുരചെയ്ക എന്നുടെപൊന്മുത്തല്ലേ എന്തത്യാഹിതം നിന്നെ  പിന്തുടർന്നു വന്നു അമ്മാ നീ കാണുക ചെഞ്ചോര മുത്തുകൾ  എൻ ചേലയെ വിഴുങ്ങി പടർന്നു കാണ്മൂ പാദദ്വന്ദ്വത്തെ അഭിഷേകമാക്കുന്നു നിണം  എനിക്കെന്തോ വലിയൊരുമേലായ്ക തന്നെ  അമ്മമനസ്സിലാഹ്ലാദത്തിരതല്ലലുയരുന്നു മുഖത്തു വിടർന്നുപരിലസിക്കും മന്ദഹാസം അമ്മാ നീയെൻമാതയോ ഉരചെയ്ക മമ  മൃത്യു അടുത്തപ്പോൾ ചെറുപുഞ്ചിരിയോ മകളേ, നീയിപ്പോൾ നീരാട്ടിനായ്പ്പോക പുതുചേലകളെടുത്തിട്ടു ഞാനണയാം  എന്റെ പൊൻകുഞ്ഞേ നീയെൻ മലരല്ലേ  പരിഭ്രമഹേതുവായ് ഇവിടൊന്നുമില്ല മഞ്ഞൾചന്ദന കുളിയൊരുക്കം പിന്നെ  ഭവനത്തിൽ നാലുനാൾ ഉത്സവവും  മാമിയും മാമനു...

അശ്വത്ഥാമാവ്

അശ്വത്ഥാമാവ് പാരിൻ വിഴുപ്പു കൊക്കാലെടുത്തും    നാടും വീഥിയും പിരണ്ട് തിരഞ്ഞിട്ട്   അലഞ്ഞ്  തിരിഞ്ഞ് പാറി നടക്കുന്ന  ഞാനോവെറും കറുത്ത ചിരഞ്ജീവി മാവാംക്ഷീരപാനംചെയ്തോരുബാല്യം , കാഴ്ചയിൽ ഖിന്നത വന്നൊരു താതൻ  കാംഷയതുതണലോസതീർത്ഥ്യനുടെ ചാരെ സൗഹൃദംസമരിൽ ദൃഢമാംവാഴ്ത്തുമേ     അഭിമാനത്തിൻഭംഗിതനമ്രശിരസ്കൻ യാത്രതുടർന്നു ജനപഥമാർഗ്ഗേ അണഞ്ഞു ഭാര്യസഹോദരഭവനപുരം,പ്രശസ്തമാം ഹസ്തിനപുരമൊരു നഗര സവിധേ   ഭീഷ്മ പിതാവ് കുരുവംശ പിതാമഹൻ  ആമോദ ചിത്തനായ് അന്തണദർശനെ  കൗരവ പാണ്ഡവ കുമാരർക്ക് ഗുരുവായ്  ഗുരുപുത്രനൊക്കും യോദ്ധാക്കളാക്കുവാൻ പാർത്ഥനും ഭീമനും ഗുരുവായായന്തണൻ  സുയോധനും പിന്നെനൂറും തികച്ചവരഹോ   നൽകി ധനുർധരാവിദ്യകൾ  ക്രമത്തിലായ് വളർന്നുവന്നവർ കുരുവംശ യോദ്ധാക്കൾ ഗുരുപുത്രനേകി സുയോധനൻ സ്നേഹത്തിൻ  കടലിനൊത്ത അമൃതിൻ നവധാരയാവോളം നീന്തിത്തുടിക്കുന്നു ബ്രാഹ്മണ ബാലകൻ  കൗരവസംഘത്തിൻ സേനാപതിയായി  ഉണ്ടും കുടിച്ചും നിറഞ്ഞ  ബാല്യകൗമാരം   വറ്റാത്തസ്നേഹപ്പുഴയായി സുയോധനൻ  ആഛായിൽ കർണ്ണകുമാരനും ഭ്രാതനായ്  അതിനന്ത്യമായി ...