പ്രവാസി എന്നും പ്രഹേളിക
പ്രവാസി എന്നും പ്രഹേളിക മഴ പെയ്ത് നനഞ്ഞ് ഒട്ടിയ ശരീരവും ആയി പടികൾ ചവിട്ടികയറുന്പോൾ അയാളുടെ ശരീരത്തിലെ തണുപ്പിനേക്കാൾ അലട്ടിയത് മനസ്സിന്റെ വിചാരവിഗതികൾ ആണ്, പാറക്കല്ല് എടുത്തുവച്ച ഭാരം. ഇടവപ്പാതിയിലെ കോരിചൊരിയുന്ന കാലവർഷത്തുള്ളികൾ ശരീരത്തിൽ സപ്തസ്വരസല്ലാപങ്ങൾ നടത്തിയിട്ടും അതൊന്നും അയാളിൽ ഒരു മാറ്റവും വരുത്തിയില്ല. അപ്പോൾ അയാൾക്ക് തോന്നിയത് പ്രിയപ്പെട്ടവരുടെ ബലി കുളിച്ച് ഈറനായി വരുന്നതാണ്. വീടിന് രണ്ട് ഫർലൊങ്ങ് ദൂരെയുള്ള ബസ്സ് സ്റ്റാൻഡിൽ ബസ് ഇറങ്ങി അയാൾ നടന്നു, ചെറുപ്പകാലത്ത് നടന്നു തീർത്ത ആ കുണ്ടനിടവഴികൾ ടാർ റോഡിന് വഴിമാറിയിരിക്കുന്നു. എന്നാലും ആ നടത്തം പോലും ഇന്നയാൾക്ക് അപരിചിതം ആണ്, കിലോമീറ്റർ നടന്നു തീർത്ത കാലുകൾക്ക് ആ വഴി ഇന്നും ചിരപരിചിതം തന്നെ. ബോധമനസ്സ് അശാന്തിയുടെ തിരയും കാറും കോളുമാൽ കലുഷിതമായിരുനെങ്കിലും ഏതോ ഒരു കോണ് ബാല്യകൗമാരത്തിലേക്ക് കൂട്ടി കൊണ്ട് പോയോ? അയാളുടെ സ്ക്കുൾ കാലം ഈ വഴികളിളുടെ ആണ് വളർന്നത്. എന്നും നഗ്നപാതനായി ഈ വഴികൾ അയാൾ നടന്ന് തീർത്തിരുന്നു. കൊച്ചു...