മലയാളിയായ പ്രവാസി, ഒപ്പം വായനയും സാഹിത്യവും. പത്തോളം നോവൽ, അതിൽ അഞ്ചെണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രധാന രചന, ഈയ്യാംപാറ്റകൾ, കൃഷ്ണവേണിയുടെ അയനം, മലമടക്കുകളിലെ നിലവിളി, പുത്രാണനം, നാഗസ്ഥലി.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, നുറുങ്ങ് എഴുത്തുകൾ. നവമാധ്യമങ്ങളിൽ സജീവം
Pray for Earth
Get link
Facebook
X
Pinterest
Email
Other Apps
-
മണ്ണ് എന്നും മനുഷ്യ മനസിലെ പ്രഹേളിക ആയിരുന്നു ഒപ്പം അതിലെ കാഴ്ചകളും ഭൂമി
അവനായി ഒളിച്ചുവച്ചിരിക്കുന്ന മനോഹരമായ അത്ഭുതങ്ങളും അവർണനിയം
മോഡസ് ഒപ്പറാണ്ടി.. രാത്രി അപ്പോൾ ആദ്യപകുതിയുടെ പകുതി പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അശ്വജിത്ത് , തൻറെ തോൾബാഗ് ഒന്നുകൂടി പുറകിൽ കുലുക്കി ഉറപ്പിച്ച് ടാർ വഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നിൽ ഇറങ്ങിയ വണ്ടിയും അത് നിർത്തിയ റെയിൽവേ സ്റ്റേഷനും അകന്നു പോയ്കൊണ്ടും , മുന്നിൽ ബസ്റ്റാൻഡ് അടുത്തുകൊണ്ടും ഇരുന്നു. മനസ്സിൽ ഇന്നലെകളുടെ സമ്പന്നത തികട്ടി വന്നെങ്കിലും ഇപ്പോൾ അയാൾ ഏകാകിയായ സഞ്ചാരി മാത്രം. പോകാനോ , വരാനോ , ഒരിടവും അവശേഷിച്ചിട്ടില്ലാത്ത വഴിപോക്കൻ. അയാളുടെ കാലുകൾക്ക് ധൃതി ബാക്കിയുണ്ടായിരുന്നില്ല , പ്രത്യേകിച്ച് ഒരു ലക്ഷ്യവും. തിരികെ കയറിപോകാൻ സമയം പാലിക്കുന്ന അവസാനവണ്ടികളെ പ്രതീക്ഷിക്കാത്തത് കൊണ്ട് , മനസ്സ് ശൂന്യവും , വിളറിവെളുത്തതുമായിരുന്നു. വഴിയരികിലെ , ഇന്നലെകളിൽ പെയ്ത ഇടതടവില്ലാത്ത മഴയിൽ കിളിർത്ത പുൽപടർപ്പുകൾക്കിടയിലുയരുന്ന ചീവിടിന്റെ സംഗീതം ആസ്വദിക്കാനുള്ള സ്ഥലം മനസ്സിൽ ബാക്കിയില്ലാതിരുന്നതിനാൽ , അയാൾ മുന്നോട്ട് പോയി , അലസഗമനനായി. നഗരബാക്കിയിൽ അപ്പോഴും മരംപെയ്യുന്നുണ്ടായിരുന്നു , അൽപ്പം മുൻപ് കടന്നുപോയ കാറ്റിന്റെ ശക്...
മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ കേണൽ . രാജൻ ജോസഫ് വണ്ടിഓടിച്ചു കയറ്റിയത് കോടയുടെ വെള്ള കമ്പളം പുതച്ച , കാപ്പിമരങ്ങൾ അതിരിടുന്ന കുടകിന്റെ മലയടിവാരങ്ങളിലേക്ക് ആയിരുന്നു . നേരം പുലരാൻ ആപ്പോഴും വിനാഴികകൾ ബാക്കി . എങ്ങും കരിംപച്ചയിൽ വെള്ള ഇഴപാകിയ പ്രകൃതി . റോഡാണെങ്കിൽ അൻപത് മീറ്റർ പോലും കാഴ്ച തരുന്നുണ്ടായിരുന്നില്ല . പുലരിവെട്ടം കടന്നുവരാൻ മടിച്ചു നിൽക്കുന്നത് കണ്ടാൽ രാവിലെ ഉണരാൻ പറയുമ്പോൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു ചുരുണ്ട് കിടക്കുന്ന കുട്ടികളെപ്പോലെ തോന്നിച്ചു അയാൾക്ക് . ആ മഹീന്ദ്രയുടെ കമാൻഡർ ജീപ്പിൽ ഇടതുവശം ചേർന്ന് വശങ്ങളിലെ കാഴ്ചകളുടെ വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കയാണ് സീതമ്മ , അയാളുടെ പ്രാണസഖി ... ജോലിയിൽ നിന്ന് വിരമിച്ച് മധ്യതിരുവിതാംകൂറിലെ അയാളുടെ നാട്ടിൽ ഒതുങ്ങി കൂടാം എന്നതായിരുന്നു ഭാര്യയുടെ അഭിപ്രായം . എന്നാൽ ബാക്കിയുള്ള കാലം കൂടി കർമ്മ നിരതമായി ജീവിച്ചു തീർക്കണം എന്നത് അയാളുടെ തീരുമാനമായിരുന്നു . അതിന് അയാൾ തിരഞ്ഞെടുത്തത് കുടകിന്റെ സൗന്ദര്യം . കാപ്പിയും ഇഞ്ചിയും പിന്നെ മു...
ജന്മാന്തരങ്ങൾ അയനി ചക്കകൾ പരവതാനി വിരിച്ച ആ മുറ്റത്ത് അയാൾ നിന്നു, അപ്പോൾ അയാളുടെ മനസ്സ് പിന്നിലേക്ക് സഞ്ചരിക്കയായിരുന്നു, അത് അയാളുടെ യൗവനവും കൌമാരവും കടന്ന് ബാല്യത്തിൽ എത്തി ചേർന്നു. ആ ഓർമ്മകളോടൊപ്പം ആ നാലുകെട്ടും അതിന്റെ ആ അങ്കണവും നവോഡയുടെ പുതുമയുള്ള മണവും ചാരുതയും കൈക്കൊള്ളുകയായിരുന്നു. അന്ന് നിത്യവും നിരവധി പേരുടെ ശബ്ദ്ദങ്ങളും കാൽപ്പെരുമാറ്റവും ചൂരുകളും കൊണ്ട് സമൃദമായിരുന്നു അതിന്റെ ചുറ്റുപാടുകളും അകത്തളങ്ങളും. അവിടങ്ങൾ എന്നും തൂത്തും വാരിയും മെഴുകിയും വെടുപ്പാക്കിയിരുന്നു, അതിന്റെ ചുവരുകൾ എപ്പഴും കുമ്മായകൂട്ടിന്റെ വെണ്മയിൽ തിളങ്ങി നിന്നിരുന്നു. അതിന്റെ നാലുപാടുമുള്ള മുറ്റം സുര്യോദയത്തിനും അസ്തമനത്തിനും മുൻപ് അടിച്ച് വൃത്തിയാക്കിയിരുന്നു. അവിടെ ഉണ്ണികൾ ഓടി കളിച്ചിരുന്നു. ഇന്നോ പഴയുടെ മണം മാത്രം തിങ്ങി നിൽക്കുന്ന അതിന്റെ അങ്കണവും അകത്തളങ്ങളും തികച്ചും വിജിനമാണ്, മുറ്റവും ചുവരുകളും കരിയിലകളും ചെടിപടർപ്പുകളും കയറി ചുവരുകളിലെ കുമ്മായമാടർന്നു ഒരു ഭാർഗവീനിലയത്തിന്റെ ഭാവമാർന്നു നിലകൊള്ളുന്നു. ആ അവസ്ഥക്ക് കാരണം അയാൾ തന്നെ,...
Comments
Post a Comment